+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂന്നാറിൽ വിദേശികൾ കൈയേറിയ ഭൂമി പിടിച്ചെടുത്തു

മൂന്നാർ: കൈയേറ്റങ്ങൾക്കെതിരേ ശക്തമായ നടപടികളുമായി ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ വീണ്ടും രംഗത്ത്. ലക്ഷ്മി എസ്റ്റേറ്റിലെ ക്യാംലോട്ട് റിസോർട്ടിനു
മൂന്നാറിൽ വിദേശികൾ കൈയേറിയ ഭൂമി പിടിച്ചെടുത്തു
മൂന്നാർ: കൈയേറ്റങ്ങൾക്കെതിരേ ശക്തമായ നടപടികളുമായി ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ വീണ്ടും രംഗത്ത്. ലക്ഷ്മി എസ്റ്റേറ്റിലെ ക്യാംലോട്ട് റിസോർട്ടിനു സമീപത്തായി വിദേശികൾ കൈയേറിയ 19 ഏക്കർ ഭൂമി സബ് കളക്ടറുടെ നിർദേശപ്രകാരം റവന്യു സംഘം ഇന്നലെ പിടിച്ചെടുത്തു. റിസോർട്ടിനു സമീപത്തായി ജർമൻ സ്വദേശിയായ ജെസിക്ക് ഒരേക്കർ പട്ടയഭൂമിയുണ്ടായിരുന്നു. വിലകൊടുത്ത് വാങ്ങിയ ഭൂമിയുടെ പവർ ഓഫ് അറ്റോർണി ജെസി പിതാവ് ജോളി പോളിനു നൽകി വിദേശത്തേക്കു മടങ്ങുകയും ചെയ്തു. എന്നാൽ, ഈ പട്ടയം മറയാക്കി പിതാവ് സമീപത്തെ സർക്കാർ ഭൂമി കൈയേറുകയായിരുന്നു.

മൂന്നാറിലെ വൻകിട കൈയേറ്റങ്ങൾ കണ്ടെത്തുന്നതിന് ജില്ലാ ഭരണകൂടം നിയോഗിച്ച സംഘമാണ് ലക്ഷ്മി എസ്റ്റേറ്റിലെ വിദേശികളുടെ കൈയേറ്റം കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് റവന്യുസംഘം ഉടമകൾക്ക് നോട്ടീസ് നൽകുന്നതിനായി എസ്റ്റേറ്റിലെത്തിയെങ്കിലും കൈപ്പറ്റാൻ ആരുമുണ്ടായിരുന്നില്ല. വർഷങ്ങൾക്കുമുന്പ് ജോളി പോളും ഭൂമി ഉപേക്ഷിച്ച് വിദേശത്തേക്കു മടങ്ങിയതായി സമീപവാസികൾ പറയുന്നു.

എസ്റ്റേറ്റിന് സമീപത്തെ സർക്കാർ ഭൂമി കൈയേറി കെട്ടിടങ്ങൾ പണിയുകയോ കൃഷിയിറക്കുകയോ ചെയ്തിട്ടില്ല. ചെങ്കുത്തായ മലകളും ചോലവനങ്ങളുമാണ് റവന്യുസംഘം കണ്ടെത്തിയ കൈയേറ്റഭൂമിയിലുള്ളത്. ചിന്നക്കനാലിലെ കുരിശും മൂന്നാറിലെ സിപിഎം നേതാക്കളുടെ കൈയേറ്റങ്ങളുമടക്കം പൊളിച്ചുനീക്കിയ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമന്‍റെ നടപടി വിവാദമായിരുന്നു. സംഭവത്തെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്ത് സർവകക്ഷിയോഗം വിളിച്ച് വൻകിട കൈയേറ്റങ്ങൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചതോടെയാണ് മൂന്നാറിൽ രണ്ടാം ദൗത്യത്തിന് റവന്യു സംഘം നടപടികൾ ആരംഭിച്ചത്. എന്നാൽ, ഉപേക്ഷിക്കപ്പെട്ട സർക്കാർ ഭൂമികൾ പിടിച്ചെടുത്ത് റവന്യുസംഘം പുകമറ സൃഷ്ടിക്കുകയാണെന്ന് റവന്യു സം ഘത്തിന്‍റെ ആക്ഷേപമുണ്ട്.