തിരുവനന്തപുരം: മദ്രാസ് ഹിന്ദുമത ധർമ എൻഡോവ്മെന്റ് ഭേദഗതി ബിൽ നിയമസഭ പാസാക്കി. രണ്ടു വർഷം കാലാവധിയുള്ള നിലവിലെ പ്രാദേശിക കമ്മിറ്റി അംഗങ്ങളെ പിരിച്ചുവിടുന്നതിനുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്.
ഭേദഗതിയനുസരിച്ച് ഹിന്ദു ധർമസ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന ഏഴംഗ പ്രാദേശിക കമ്മിറ്റിയിൽ ഒരംഗം പട്ടികജാതി അല്ലെങ്കിൽ പട്ടിക ഗോത്രവർഗ സമുദായത്തിൽപ്പെട്ടയാൾ ആയിരിക്കണം. മറ്റൊരാൾ ഹിന്ദു മതത്തിൽപ്പെട്ട ദാർശനികനോ ക്ഷേത്രകലകൾ അവതരിപ്പിക്കുന്നയാളോ ഹിന്ദു സാഹിത്യ കൃതികൾ രചിച്ചയാളോ ആയിരിക്കണം. ഒരംഗം വനിതയായിരിക്കണം. കൂടാതെ മറ്റു നാലംഗങ്ങളുമുണ്ടാകും. രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് ബിൽ കൊണ്ടുവന്നതെന്ന് പ്രതിപക്ഷാംഗങ്ങൾ കുറ്റപ്പെടുത്തി. നേരത്തെ പുറപ്പെടുവിച്ച ഓർഡിനൻസ് നിയമമാക്കുന്നതിനുള്ള ബില്ലാണിത്.
ഭേദഗതിയനുസരിച്ച് ഹിന്ദു ധർമസ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന ഏഴംഗ പ്രാദേശിക കമ്മിറ്റിയിൽ ഒരംഗം പട്ടികജാതി അല്ലെങ്കിൽ പട്ടിക ഗോത്രവർഗ സമുദായത്തിൽപ്പെട്ടയാൾ ആയിരിക്കണം. മറ്റൊരാൾ ഹിന്ദു മതത്തിൽപ്പെട്ട ദാർശനികനോ ക്ഷേത്രകലകൾ അവതരിപ്പിക്കുന്നയാളോ ഹിന്ദു സാഹിത്യ കൃതികൾ രചിച്ചയാളോ ആയിരിക്കണം. ഒരംഗം വനിതയായിരിക്കണം. കൂടാതെ മറ്റു നാലംഗങ്ങളുമുണ്ടാകും. രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് ബിൽ കൊണ്ടുവന്നതെന്ന് പ്രതിപക്ഷാംഗങ്ങൾ കുറ്റപ്പെടുത്തി. നേരത്തെ പുറപ്പെടുവിച്ച ഓർഡിനൻസ് നിയമമാക്കുന്നതിനുള്ള ബില്ലാണിത്.