തിരുവനന്തപുരം: സംസ്ഥാനത്തു പ്രവർത്തിക്കുന്ന അനാഥാലയങ്ങളുടെ നടത്തിപ്പും പ്രവർത്തനങ്ങളും കാലോചിതമായി പരിഷ്കരിക്കണമെന്നും അന്തേവാസികൾക്കു മികച്ച ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പി. അയിഷാപോറ്റി അധ്യക്ഷയായ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി സർക്കാരിനോടു ശിപാർശ ചെയ്തു.
ഭിക്ഷാടനത്തിന്റെ മറവിൽ മനുഷ്യക്കടത്ത്, മയക്കു മരുന്ന് വിപണനം തുടങ്ങിയ ക്രിമിനൽ പ്രവൃത്തികൾക്കു കുട്ടികളെ ഇരയാക്കുന്നതു വ്യാപകമാകുന്നു. ഇതു തടയാൻ കർശന നടപടി സ്വീകരിക്കുകയും നിസഹായരെ പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിക്കുകയും വേണം. പരസഹായം കൂടാതെ ദൈനംദിന കൃത്യങ്ങൾ നിർവഹിക്കാൻ കഴിയാത്ത ഭിന്നശേഷിക്കാരായ അനാഥർക്ക് ഉപകരണങ്ങളും വാഹനവും സൗജന്യമായി നൽകണം. തെരുവിൽ അലയുന്ന ബുദ്ധിമാന്ദ്യമുള്ളവരെ ഇത്തരം സ്ഥാപനങ്ങളിൽ പുനരധിവസിപ്പിക്കണം. അന്തേവാസികൾക്കുള്ള ഗ്രാന്റ് വർധിപ്പിക്കണം. കുട്ടികളെ പാർപ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളും ജുവനൈൽ ജസ്റ്റീസ് ആക്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. ഓർഫനേജ് കണ്ട്രോൾ ബോർഡ് അംഗങ്ങൾ നിശ്ചിത ഇടവേളകളിൽ അന്തേവാസികളുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്ന പരിഹാരങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കണം. കൂടാതെ ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലുള്ള പിരിശോധനാ സമിതി സ്ഥാപനങ്ങൾ സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തണം. സംസ്ഥാനത്തെ അനാഥാലയങ്ങളിലെ അന്തേവാസികളുടെ ഡേറ്റാ ബാങ്ക് സാമൂഹികനീതി വകുപ്പു തയാറാക്കണം. അന്തേവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ കൃത്യമായ ഇടവേളകളിൽ കൗണ്‍സലിംഗും സെമിനാറുകളും സംഘടിപ്പിക്കണം. അന്തേവാസികൾക്കു തിരിച്ചറിയൽ കാർഡ് നൽകണം. എല്ലാ സ്ഥാപനങ്ങളിലും പരാതിപ്പെട്ടി സ്ഥാപിക്കണം. മരണമടഞ്ഞാൽ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും സമിതി നിർദേശിച്ചു.
ഭിക്ഷാടനത്തിന്റെ മറവിൽ മനുഷ്യക്കടത്ത്, മയക്കു മരുന്ന് വിപണനം തുടങ്ങിയ ക്രിമിനൽ പ്രവൃത്തികൾക്കു കുട്ടികളെ ഇരയാക്കുന്നതു വ്യാപകമാകുന്നു. ഇതു തടയാൻ കർശന നടപടി സ്വീകരിക്കുകയും നിസഹായരെ പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിക്കുകയും വേണം. പരസഹായം കൂടാതെ ദൈനംദിന കൃത്യങ്ങൾ നിർവഹിക്കാൻ കഴിയാത്ത ഭിന്നശേഷിക്കാരായ അനാഥർക്ക് ഉപകരണങ്ങളും വാഹനവും സൗജന്യമായി നൽകണം. തെരുവിൽ അലയുന്ന ബുദ്ധിമാന്ദ്യമുള്ളവരെ ഇത്തരം സ്ഥാപനങ്ങളിൽ പുനരധിവസിപ്പിക്കണം. അന്തേവാസികൾക്കുള്ള ഗ്രാന്റ് വർധിപ്പിക്കണം. കുട്ടികളെ പാർപ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളും ജുവനൈൽ ജസ്റ്റീസ് ആക്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. ഓർഫനേജ് കണ്ട്രോൾ ബോർഡ് അംഗങ്ങൾ നിശ്ചിത ഇടവേളകളിൽ അന്തേവാസികളുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്ന പരിഹാരങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കണം. കൂടാതെ ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലുള്ള പിരിശോധനാ സമിതി സ്ഥാപനങ്ങൾ സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തണം. സംസ്ഥാനത്തെ അനാഥാലയങ്ങളിലെ അന്തേവാസികളുടെ ഡേറ്റാ ബാങ്ക് സാമൂഹികനീതി വകുപ്പു തയാറാക്കണം. അന്തേവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ കൃത്യമായ ഇടവേളകളിൽ കൗണ്‍സലിംഗും സെമിനാറുകളും സംഘടിപ്പിക്കണം. അന്തേവാസികൾക്കു തിരിച്ചറിയൽ കാർഡ് നൽകണം. എല്ലാ സ്ഥാപനങ്ങളിലും പരാതിപ്പെട്ടി സ്ഥാപിക്കണം. മരണമടഞ്ഞാൽ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും സമിതി നിർദേശിച്ചു.