കൊച്ചി : മലബാർ സിമന്റ്സ് അഴിമതിക്കേസിൽ കള്ളപ്പണം വെളുപ്പിക്കൽ തടയാനുള്ള നിയമപ്രകാരം നടപടി സാധ്യമാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. മലബാർ സിമന്റ്സിലേക്ക് ബാഗുകൾ നൽകിയതിൽ അഴിമതിയുണ്ടെന്ന കേസിൽ കള്ളപ്പണം വെളുപ്പിക്കൽ തടയാനുള്ള നിയമപ്രകാരം നടപടിയെടുക്കുന്നതിനെതിരെ ഹർഷദ് ബി പട്ടേൽ, എസ്.വടിവേലു, ചന്ദ്രമൗലി എന്നിവർ നൽകിയ ഹർജിയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
അഴിമതിപ്പണം ഉപയോഗിച്ച് പ്രതികൾ വാങ്ങിക്കൂട്ടിയ സ്വത്തുക്കളിൽ നിന്ന് അനധികൃതമായി ആദായം ലഭിക്കുന്നതിനാൽ ഈ നിയമപ്രകാരം നടപടിയെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കഴിയുമെന്നും ഡെപ്യൂട്ടി ഡയറക്ടർ വി. പ്രവീണ്‍ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. 2004 മുതൽ 2007 വരെയുള്ള കാലയളവിൽ മലബാർ സിമന്റ്സിലേക്ക് പായ്ക്കിംഗ് ബാഗുകൾ (ലാമിനേറ്റഡ് പോളി പ്രൊപ്പലീൻ ബാഗ്) നൽകിയതിലൂടെ പ്രതികൾ 4.59 കോടി രൂപ അധിക തുക വാങ്ങിയെന്നാണ് കേസ്.
ഹർഷദ് പട്ടേലിന്റെ മുംബൈയിലെ ഋഷി പാക്കേഴ്സുമായാണ് കരാർ ഉണ്ടാക്കിയത്. പയനിയർ എന്റർപ്രൈസസ് എന്ന കമ്പനി മുഖേനയാണ് മലബാർ സിമന്റ്സ് കരാറുണ്ടാക്കിയതെന്നും അധികം വാങ്ങിയ തുകയുടെ ഏറിയ പങ്കും പയനിയർ എന്റർപ്രൈസസിന് നൽകിയെന്നും ഹർഷദ് പട്ടേൽ മൊഴി നൽകിയിട്ടുണ്ട്.
്രമുഖ വ്യവസായി വി.എം രാധാകൃഷ്ണന്റെ മകൻ നിതിൻ രാധാകൃഷ്ണൻ, ചന്ദ്രമൗലി എന്നിവരാണ് പയനിയറിന്റെ മാനേജിംഗ് പാർട്ണർമാരെന്നും വി.എം. രാധാകൃഷ്ണനാണ് ഇതിന്റെ സൂത്രധാരനെന്നും സത്യവാങ്മൂലത്തിൽ പറയുന്നു
അഴിമതിപ്പണം ഉപയോഗിച്ച് പ്രതികൾ വാങ്ങിക്കൂട്ടിയ സ്വത്തുക്കളിൽ നിന്ന് അനധികൃതമായി ആദായം ലഭിക്കുന്നതിനാൽ ഈ നിയമപ്രകാരം നടപടിയെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കഴിയുമെന്നും ഡെപ്യൂട്ടി ഡയറക്ടർ വി. പ്രവീണ്‍ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. 2004 മുതൽ 2007 വരെയുള്ള കാലയളവിൽ മലബാർ സിമന്റ്സിലേക്ക് പായ്ക്കിംഗ് ബാഗുകൾ (ലാമിനേറ്റഡ് പോളി പ്രൊപ്പലീൻ ബാഗ്) നൽകിയതിലൂടെ പ്രതികൾ 4.59 കോടി രൂപ അധിക തുക വാങ്ങിയെന്നാണ് കേസ്.
ഹർഷദ് പട്ടേലിന്റെ മുംബൈയിലെ ഋഷി പാക്കേഴ്സുമായാണ് കരാർ ഉണ്ടാക്കിയത്. പയനിയർ എന്റർപ്രൈസസ് എന്ന കമ്പനി മുഖേനയാണ് മലബാർ സിമന്റ്സ് കരാറുണ്ടാക്കിയതെന്നും അധികം വാങ്ങിയ തുകയുടെ ഏറിയ പങ്കും പയനിയർ എന്റർപ്രൈസസിന് നൽകിയെന്നും ഹർഷദ് പട്ടേൽ മൊഴി നൽകിയിട്ടുണ്ട്.
്രമുഖ വ്യവസായി വി.എം രാധാകൃഷ്ണന്റെ മകൻ നിതിൻ രാധാകൃഷ്ണൻ, ചന്ദ്രമൗലി എന്നിവരാണ് പയനിയറിന്റെ മാനേജിംഗ് പാർട്ണർമാരെന്നും വി.എം. രാധാകൃഷ്ണനാണ് ഇതിന്റെ സൂത്രധാരനെന്നും സത്യവാങ്മൂലത്തിൽ പറയുന്നു