കൊച്ചി: അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ എന്തു നേട്ടമാണ് മുന്‍മന്ത്രി ജയരാജനടക്കമുള്ളവര്‍ ഉണ്ടാക്കിയതെന്ന് വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് നല്‍കണമെന്നു ഹൈക്കോടതി നിർദേശിച്ചു. മുന്‍മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധു നിയമനക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് നല്കിയ വിശദീകരണ പത്രിക തൃപ്തികരമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇ.പി. ജയ രാജന് വ്യവസായ മന്ത്രിയായിരിക്കെ ബന്ധുവായ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ എംഡിയായി നിയമിച്ചതാണ് കേസിനടിസ്ഥാനം. പൊതുസേവകര്‍ സാമ്പത്തിക നേട്ടമോ മറ്റു വിലപ്പെട്ട ആനുകൂല്യമോ നേടിയാലാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ കഴിയുക. ഇവിടെ നിയമന ഉത്തരവിറങ്ങി മൂന്നു ദിവസത്തിനുള്ളില്‍ റദ്ദാക്കിയ സാഹചര്യത്തില്‍ ജയരാജനടക്കമുള്ളവര്‍ എന്തു നേട്ടമാണ് ഉണ്ടാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമാക്കണം - ഇടക്കാല ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് സുധീറിന് നിയമനം നല്‍കിയത്. നിയമനം വിവാദമായതോടെ നിയമന ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. ഈ സാഹചര്യത്തിലാണ് അന്വേഷണം റദ്ദാക്കാന്‍ ജയരാജനും സുധീര്‍ നമ്പ്യാരും ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ നിയമനം, സ്ഥാനക്കയറ്റം, അച്ചടക്ക നടപടി എന്നിവയുടെ നിയമസാധുത വിജിലന്‍സല്ല പരിശോധിക്കേണ്ടതെന്നു സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസ് റദ്ദാക്കാന്‍ ഇ.പി. ജയരാജന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും.
ഇ.പി. ജയ രാജന് വ്യവസായ മന്ത്രിയായിരിക്കെ ബന്ധുവായ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ എംഡിയായി നിയമിച്ചതാണ് കേസിനടിസ്ഥാനം. പൊതുസേവകര്‍ സാമ്പത്തിക നേട്ടമോ മറ്റു വിലപ്പെട്ട ആനുകൂല്യമോ നേടിയാലാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ കഴിയുക. ഇവിടെ നിയമന ഉത്തരവിറങ്ങി മൂന്നു ദിവസത്തിനുള്ളില്‍ റദ്ദാക്കിയ സാഹചര്യത്തില്‍ ജയരാജനടക്കമുള്ളവര്‍ എന്തു നേട്ടമാണ് ഉണ്ടാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമാക്കണം - ഇടക്കാല ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് സുധീറിന് നിയമനം നല്‍കിയത്. നിയമനം വിവാദമായതോടെ നിയമന ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. ഈ സാഹചര്യത്തിലാണ് അന്വേഷണം റദ്ദാക്കാന്‍ ജയരാജനും സുധീര്‍ നമ്പ്യാരും ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ നിയമനം, സ്ഥാനക്കയറ്റം, അച്ചടക്ക നടപടി എന്നിവയുടെ നിയമസാധുത വിജിലന്‍സല്ല പരിശോധിക്കേണ്ടതെന്നു സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസ് റദ്ദാക്കാന്‍ ഇ.പി. ജയരാജന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും.