കൊച്ചി: കുഞ്ഞുങ്ങളെ മർദിച്ചെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ഡേ കെയർ അടച്ചുപൂട്ടി. സ്ഥാപനമുടമയെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടത്തു പ്രവർത്തിക്കുന്ന കളിവീട് എന്ന ഡേ കെയർ ഉടമ മിനി മാത്യു(49) വിനെയാണു പാലാരിവട്ടം എസ്ഐ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
കുഞ്ഞുങ്ങളെ പതിവായി മിനി ഉപദ്രവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു രക്ഷിതാക്കൾ ഇതിന്റെ ദൃശ്യങ്ങൾ രഹസ്യമായി ശേഖരിച്ച് ആദ്യം മാധ്യമങ്ങൾക്കും പിന്നീട് പോലീസിനും കൈമാറുകയായിരുന്നു. തുടർന്നു പോലീസും ചൈൽഡ്ലൈൻ അധികൃതരും മേയർ അടക്കമുള്ള കോർപറേഷൻ അധികാരികളും സ്ഥലത്തെത്തിയാണ് മിനിയെ അറസ്റ്റു ചെയ്തത്.
ഇന്നലെ രാവിലെ ഒൻപതരയോടെയാണ് മാധ്യമങ്ങളിൽ കുഞ്ഞുങ്ങൾ മർദനത്തിനിരയാകുന്നതായുള്ള വാർത്ത പുറത്തുവന്നത്. എറണാകുളം അഞ്ചുമനയിൽ താമസിക്കുന്ന തിരുവല്ല സ്വദേശികളായ ദന്പതികളുടെ ഒന്നര വയസുള്ള കുഞ്ഞിനെ അടിക്കുന്നതിന്റെയും ചെവിയിൽ നുള്ളുന്നതിന്റെയും ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞ ഡിസംബറിലായിരുന്നു തിരുവല്ല സ്വദേശികളായ ദന്പതികളുടെ കുഞ്ഞിനെ ഡേ കെയറിൽ ചേർത്തതെന്ന് പരാതിക്കാരനായ പിതാവ് പറഞ്ഞു. കുഞ്ഞിന്റെ ശരീരത്തിൽ പതിവായി പാടുകളും അടി കൊണ്ടതു പോലുള്ള അടയാളങ്ങളും കാണാറുണ്ടായിരുന്നു. ഇതു സംബന്ധിച്ച് തിരക്കിയപ്പോൾ കളിക്കുന്നതിനിടെ വീണുണ്ടായ പാടാണെന്നാണ് സ്ഥാപന ഉടമ പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഒന്നു മുതൽ നാലു വയസുവരെയുള്ള ഇരുപതോളം കുഞ്ഞുങ്ങളാണ് ഡേകെയറിൽ വന്നിരുന്നത്. പാലാരിവട്ടത്ത് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചിട്ട് രണ്ട് വർഷങ്ങളായി.
കുഞ്ഞ് രാത്രി ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റ് തല്ലി, അടിച്ചു എന്നൊക്കെ പറയുന്നതും ഡേ കെയറിൽ പോകാൻ മടി കാണിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതോടെ മാതാപിതാക്കൾ സംഭവത്തെ ഗൗരവമായി കണ്ടു തുടങ്ങി. എന്നാൽ കഴിഞ്ഞ ആഴ്ച മറ്റൊരു കുഞ്ഞിന്റെ മാതാവും ഇക്കാര്യത്തിൽ സംശയം ഉന്നയിച്ചതിനെത്തുടർന്നാണ് കൂടുതലായി ശ്രദ്ധിക്കാൻ തുടങ്ങിയത്. തുടർന്ന് സ്ഥാപനത്തിലെ ജോലിക്കാരുമായി രഹസ്യമായി തിരക്കിയപ്പോൾ അവരും കുഞ്ഞുങ്ങളെ തല്ലാറുണ്ടെന്ന് സമ്മതിച്ചതായും പരാതിക്കാരൻ പറഞ്ഞു.
ദൃശ്യങ്ങൾ മാധ്യമങ്ങൾക്കു നൽകിയതിനു പി ന്നാലെ ഇന്നലെ രാവിലെ ഡേ കെയറിനു മുന്നിൽ ഏതാനും രക്ഷിതാക്കൾ തടിച്ചുകൂടുകയും സ്ഥാപന ഉടമയുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. പ്രകടനമായെത്തിയ കെഎസ്യു, യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ഡേ കെയറിന്റെ ബോർഡ് അടിച്ചു തകർത്തു. സംഘർഷാവസ്ഥയിലേക്കു കാര്യങ്ങൾ നീങ്ങിയതോടെ പോലീസ് സ്ഥാപന ഉടമയെ കസ്റ്റഡിയിലെടുത്തു. പിന്നീട് തിരുവല്ല സ്വദേശികളായ ദന്പതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പോലീസ് കേസെടുത്തു. ചില കുട്ടികളെ സഭ്യേതരമായ പേരുകളാണ് പ്രതി വിളിച്ചിരുന്നതെന്ന് രക്ഷകർത്താക്കൾ പറഞ്ഞതായി നോർത്ത് സിഐ കെ.ജെ. പീറ്റർ പറഞ്ഞു. കുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുന്നതായി ആരോപിച്ച് മറ്റു പല രക്ഷിതാക്കളും രംഗത്തുവന്നുവെങ്കിലും ആരും പരാതി നൽകിയിട്ടില്ല.
എന്നാൽ മനഃപൂർവം തങ്ങളെ കുടുക്കുന്നതിന് വേണ്ടി ആരോ ആസൂത്രണം ചെയ്തതാണ് ഈ സംഭവങ്ങളെന്നു പ്രതിയുടെ ഭർത്താവ് മാത്യു ജേക്കബ് ആരോപിച്ചു. ഡേ കെയറിൽ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതായി തിരുവല്ല സ്വദേശികളുടെ പരാതി മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന് എസ്ഐ ബേസിൽ തോമസ് പറഞ്ഞു. ഇവരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. കൂടുതൽ രക്ഷിതാക്കളുടെ മൊഴി വരും ദിവസങ്ങളിൽ എടുക്കും.
വിവരമറിഞ്ഞ് ചൈൽഡ് ലൈൻ പ്രവർത്തകരും ഡേ കെയറിൽ പരിശോധന നടത്തി.
ഡേ കെയറുകൾക്ക് വേണ്ട ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്റ് സർവീസസ് (ഐസിഡിഎസ്) രജിസ്ട്രേഷൻ സ്ഥാപനത്തിനുണ്ടെന്ന് പ്രതി പറഞ്ഞെങ്കിലും രജിസ്ട്രേഷൻ സംബന്ധിച്ച് രേഖകളൊന്നും പോലീസിനു ലഭിച്ചിട്ടില്ല. ഇതിനിടെ ഡേ കെയർ സെന്ററിൽ കുട്ടികൾക്ക് പീഡനമെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. സംഭവത്തെക്കുറിച്ച് പത്തു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം ജില്ലാ കളക്ടർ, സിറ്റി പോലീസ് മേധാവി, കൊച്ചി കോർപറേഷൻ സെക്രട്ടറി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോടാണ് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരിക്കുന്നത്.
കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയുന്ന ജുവനൈൽ ജസ്റ്റിസ് ആക്ട് 75, മനഃപൂർവമായ മുറിവേൽപ്പിക്കലിനുള്ള ഇന്ത്യൻ ശിക്ഷാ നിയമം 323 വകുപ്പുകൾ ചുമത്തിയാണ് മിനി മാത്യുവിനെതിരേ കേസെടുത്തിരിക്കുന്നത്. ഇവരെ കുന്നുംപുറം ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊച്ചി കേർപറേഷൻ മേയർ സൗമിനി ജെയിനും ഡേ കെയർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
കുഞ്ഞുങ്ങളെ പതിവായി മിനി ഉപദ്രവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു രക്ഷിതാക്കൾ ഇതിന്റെ ദൃശ്യങ്ങൾ രഹസ്യമായി ശേഖരിച്ച് ആദ്യം മാധ്യമങ്ങൾക്കും പിന്നീട് പോലീസിനും കൈമാറുകയായിരുന്നു. തുടർന്നു പോലീസും ചൈൽഡ്ലൈൻ അധികൃതരും മേയർ അടക്കമുള്ള കോർപറേഷൻ അധികാരികളും സ്ഥലത്തെത്തിയാണ് മിനിയെ അറസ്റ്റു ചെയ്തത്.
ഇന്നലെ രാവിലെ ഒൻപതരയോടെയാണ് മാധ്യമങ്ങളിൽ കുഞ്ഞുങ്ങൾ മർദനത്തിനിരയാകുന്നതായുള്ള വാർത്ത പുറത്തുവന്നത്. എറണാകുളം അഞ്ചുമനയിൽ താമസിക്കുന്ന തിരുവല്ല സ്വദേശികളായ ദന്പതികളുടെ ഒന്നര വയസുള്ള കുഞ്ഞിനെ അടിക്കുന്നതിന്റെയും ചെവിയിൽ നുള്ളുന്നതിന്റെയും ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞ ഡിസംബറിലായിരുന്നു തിരുവല്ല സ്വദേശികളായ ദന്പതികളുടെ കുഞ്ഞിനെ ഡേ കെയറിൽ ചേർത്തതെന്ന് പരാതിക്കാരനായ പിതാവ് പറഞ്ഞു. കുഞ്ഞിന്റെ ശരീരത്തിൽ പതിവായി പാടുകളും അടി കൊണ്ടതു പോലുള്ള അടയാളങ്ങളും കാണാറുണ്ടായിരുന്നു. ഇതു സംബന്ധിച്ച് തിരക്കിയപ്പോൾ കളിക്കുന്നതിനിടെ വീണുണ്ടായ പാടാണെന്നാണ് സ്ഥാപന ഉടമ പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഒന്നു മുതൽ നാലു വയസുവരെയുള്ള ഇരുപതോളം കുഞ്ഞുങ്ങളാണ് ഡേകെയറിൽ വന്നിരുന്നത്. പാലാരിവട്ടത്ത് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചിട്ട് രണ്ട് വർഷങ്ങളായി.
കുഞ്ഞ് രാത്രി ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റ് തല്ലി, അടിച്ചു എന്നൊക്കെ പറയുന്നതും ഡേ കെയറിൽ പോകാൻ മടി കാണിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതോടെ മാതാപിതാക്കൾ സംഭവത്തെ ഗൗരവമായി കണ്ടു തുടങ്ങി. എന്നാൽ കഴിഞ്ഞ ആഴ്ച മറ്റൊരു കുഞ്ഞിന്റെ മാതാവും ഇക്കാര്യത്തിൽ സംശയം ഉന്നയിച്ചതിനെത്തുടർന്നാണ് കൂടുതലായി ശ്രദ്ധിക്കാൻ തുടങ്ങിയത്. തുടർന്ന് സ്ഥാപനത്തിലെ ജോലിക്കാരുമായി രഹസ്യമായി തിരക്കിയപ്പോൾ അവരും കുഞ്ഞുങ്ങളെ തല്ലാറുണ്ടെന്ന് സമ്മതിച്ചതായും പരാതിക്കാരൻ പറഞ്ഞു.
ദൃശ്യങ്ങൾ മാധ്യമങ്ങൾക്കു നൽകിയതിനു പി ന്നാലെ ഇന്നലെ രാവിലെ ഡേ കെയറിനു മുന്നിൽ ഏതാനും രക്ഷിതാക്കൾ തടിച്ചുകൂടുകയും സ്ഥാപന ഉടമയുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. പ്രകടനമായെത്തിയ കെഎസ്യു, യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ഡേ കെയറിന്റെ ബോർഡ് അടിച്ചു തകർത്തു. സംഘർഷാവസ്ഥയിലേക്കു കാര്യങ്ങൾ നീങ്ങിയതോടെ പോലീസ് സ്ഥാപന ഉടമയെ കസ്റ്റഡിയിലെടുത്തു. പിന്നീട് തിരുവല്ല സ്വദേശികളായ ദന്പതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പോലീസ് കേസെടുത്തു. ചില കുട്ടികളെ സഭ്യേതരമായ പേരുകളാണ് പ്രതി വിളിച്ചിരുന്നതെന്ന് രക്ഷകർത്താക്കൾ പറഞ്ഞതായി നോർത്ത് സിഐ കെ.ജെ. പീറ്റർ പറഞ്ഞു. കുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുന്നതായി ആരോപിച്ച് മറ്റു പല രക്ഷിതാക്കളും രംഗത്തുവന്നുവെങ്കിലും ആരും പരാതി നൽകിയിട്ടില്ല.
എന്നാൽ മനഃപൂർവം തങ്ങളെ കുടുക്കുന്നതിന് വേണ്ടി ആരോ ആസൂത്രണം ചെയ്തതാണ് ഈ സംഭവങ്ങളെന്നു പ്രതിയുടെ ഭർത്താവ് മാത്യു ജേക്കബ് ആരോപിച്ചു. ഡേ കെയറിൽ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതായി തിരുവല്ല സ്വദേശികളുടെ പരാതി മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന് എസ്ഐ ബേസിൽ തോമസ് പറഞ്ഞു. ഇവരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. കൂടുതൽ രക്ഷിതാക്കളുടെ മൊഴി വരും ദിവസങ്ങളിൽ എടുക്കും.
വിവരമറിഞ്ഞ് ചൈൽഡ് ലൈൻ പ്രവർത്തകരും ഡേ കെയറിൽ പരിശോധന നടത്തി.
ഡേ കെയറുകൾക്ക് വേണ്ട ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്റ് സർവീസസ് (ഐസിഡിഎസ്) രജിസ്ട്രേഷൻ സ്ഥാപനത്തിനുണ്ടെന്ന് പ്രതി പറഞ്ഞെങ്കിലും രജിസ്ട്രേഷൻ സംബന്ധിച്ച് രേഖകളൊന്നും പോലീസിനു ലഭിച്ചിട്ടില്ല. ഇതിനിടെ ഡേ കെയർ സെന്ററിൽ കുട്ടികൾക്ക് പീഡനമെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. സംഭവത്തെക്കുറിച്ച് പത്തു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം ജില്ലാ കളക്ടർ, സിറ്റി പോലീസ് മേധാവി, കൊച്ചി കോർപറേഷൻ സെക്രട്ടറി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോടാണ് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരിക്കുന്നത്.
കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയുന്ന ജുവനൈൽ ജസ്റ്റിസ് ആക്ട് 75, മനഃപൂർവമായ മുറിവേൽപ്പിക്കലിനുള്ള ഇന്ത്യൻ ശിക്ഷാ നിയമം 323 വകുപ്പുകൾ ചുമത്തിയാണ് മിനി മാത്യുവിനെതിരേ കേസെടുത്തിരിക്കുന്നത്. ഇവരെ കുന്നുംപുറം ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊച്ചി കേർപറേഷൻ മേയർ സൗമിനി ജെയിനും ഡേ കെയർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.