ോകൊച്ചി : സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തീയതി നീട്ടിയതിനെതിരേ സർക്കാർ നൽകിയ അപ്പീലിൽ സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. അപ്പീലിൽ കോടതി സർക്കാരിന്റെ നിലപാടു തേടി. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫലം കാത്തിരിക്കുന്ന കുട്ടികൾക്കു കൂടി അപേക്ഷിക്കാൻ കഴിയുന്ന തരത്തിൽ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സോഫ്ട്വേർ പരിഷ്കരിക്കാനാവുമോ എന്നതിലാണ് സർക്കാർ നിലപാട് അറിയിക്കേണ്ടത്. ഇപ്പോൾ അപേക്ഷിച്ചശേഷം പിന്നീട് ഫലം വരുമ്പോൾ മാർക്ക് വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ കഴിയുന്ന സംവിധാനം സാധ്യമാണോയെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ ചോദ്യം.
നാലു ലക്ഷത്തോളം വിദ്യാർഥികളുടെ പ്രശ്നമാണ് ഇതെന്നും അപേക്ഷാതീയതി നീട്ടുന്നത് അധ്യയന നടപടികളെ ബാധിക്കുമെന്നും സർക്കാർ വാദിച്ചു. എന്നാൽ രാജ്യത്തൊട്ടാകെ 16 ലക്ഷത്തിലേറെ കുട്ടികളാണ് സിബിഎസ്ഇ പരീക്ഷ എഴുതുന്നതെന്ന് ഡിവിഷൻ ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു. പ്ലസ് വണ്‍ പ്രവേശനത്തിന് ഈമാസം 22 വരെയായിരുന്നു സർക്കാർ സമയം നൽകിയിരുന്നത്. എന്നാൽ കോഴിക്കോട് കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കൈതപ്പൊയിൽ എംഇഎസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിലെ പിടിഎ പ്രസിഡന്റുമാർ നൽകിയ ഹർജികളിൽ അവസാനതീയതി ജൂണ്‍ അഞ്ചുവരെ നീട്ടാൻ സിംഗിൾബെഞ്ച് ഇടക്കാല ഉത്തരവു നൽകി. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം വൈകുന്നതിനാൽ ഈ കുട്ടികൾക്കു കൂടി അപേക്ഷിക്കാൻ അവസരം ലഭിക്കുന്നതിനാണ് ഹൈക്കോടതി തീയതി നീട്ടിയത്. ഇതു പ്രവേശനനടപടികളെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയത്. അപ്പീൽ ഈ മാസം 26നു പരിഗണിക്കാൻ മാറ്റി.
നാലു ലക്ഷത്തോളം വിദ്യാർഥികളുടെ പ്രശ്നമാണ് ഇതെന്നും അപേക്ഷാതീയതി നീട്ടുന്നത് അധ്യയന നടപടികളെ ബാധിക്കുമെന്നും സർക്കാർ വാദിച്ചു. എന്നാൽ രാജ്യത്തൊട്ടാകെ 16 ലക്ഷത്തിലേറെ കുട്ടികളാണ് സിബിഎസ്ഇ പരീക്ഷ എഴുതുന്നതെന്ന് ഡിവിഷൻ ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു. പ്ലസ് വണ്‍ പ്രവേശനത്തിന് ഈമാസം 22 വരെയായിരുന്നു സർക്കാർ സമയം നൽകിയിരുന്നത്. എന്നാൽ കോഴിക്കോട് കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കൈതപ്പൊയിൽ എംഇഎസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിലെ പിടിഎ പ്രസിഡന്റുമാർ നൽകിയ ഹർജികളിൽ അവസാനതീയതി ജൂണ്‍ അഞ്ചുവരെ നീട്ടാൻ സിംഗിൾബെഞ്ച് ഇടക്കാല ഉത്തരവു നൽകി. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം വൈകുന്നതിനാൽ ഈ കുട്ടികൾക്കു കൂടി അപേക്ഷിക്കാൻ അവസരം ലഭിക്കുന്നതിനാണ് ഹൈക്കോടതി തീയതി നീട്ടിയത്. ഇതു പ്രവേശനനടപടികളെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയത്. അപ്പീൽ ഈ മാസം 26നു പരിഗണിക്കാൻ മാറ്റി.