തിരുവനന്തപുരം: സ്നേഹപൂർവം പദ്ധതി വഴി കഴിഞ്ഞ അധ്യയന വർഷത്തിൽ വിദ്യാർഥികൾക്കു നൽകാനുള്ള സാന്പത്തിക സഹായം രണ്ടാഴ്ചയ്ക്കുള്ളിൽ ബാങ്ക് അക്കൗണ്ടിൽ എത്താനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി മന്ത്രി കെ.കെ. ശൈലജ നിയമസഭയെ അറിയിച്ചു. 28 കോടി രൂപയാണു വിതരണം നടത്താനുള്ളത്.
ഈ വർഷം 68,788 അപേക്ഷകളാണു ലഭിച്ചിട്ടുള്ളത്. 18 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. കൂടാതെ 20 കോടി രൂപ കൂടി ഉപധനാഭ്യർഥന വഴി ലഭിച്ചിരുന്നു. അച്ഛനും അമ്മയും ഇല്ലാതെ മറ്റു ബന്ധുക്കളുടെ തണലിൽ കഴിയുന്ന ബിപിഎൽ വിഭാഗം കുട്ടികൾക്കാണു സ്നേഹപൂർവം പദ്ധതി വഴി സഹായം ലഭിക്കുകയെന്നും വി.കെ. ഇബ്രാഹീം കുഞ്ഞിന്റെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.
ഈ വർഷം 68,788 അപേക്ഷകളാണു ലഭിച്ചിട്ടുള്ളത്. 18 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. കൂടാതെ 20 കോടി രൂപ കൂടി ഉപധനാഭ്യർഥന വഴി ലഭിച്ചിരുന്നു. അച്ഛനും അമ്മയും ഇല്ലാതെ മറ്റു ബന്ധുക്കളുടെ തണലിൽ കഴിയുന്ന ബിപിഎൽ വിഭാഗം കുട്ടികൾക്കാണു സ്നേഹപൂർവം പദ്ധതി വഴി സഹായം ലഭിക്കുകയെന്നും വി.കെ. ഇബ്രാഹീം കുഞ്ഞിന്റെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.