എരുമേലി: വാഹനാപകടത്തിൽ ഇരുകാലുകളും തളർന്നുപോയ മുക്കൂട്ടുതറ പുരയിടത്തിൽ ബിജു വർഗീസ് വിധിയെ തോൽപിച്ചത് ദേശീയതലത്തിൽ വാർത്തയായി. സ്വന്തം കാറിന്റെ ഗിയറും ക്ലച്ചും ബ്രേക്കും ആക്സിലേറ്ററും കൈകളിൽ നിയന്ത്രിക്കാവുന്ന വിധം സജ്ജീകരിച്ച് കാറോടിച്ചു രാജ്യം ചുറ്റിയെത്തിയപ്പോൾ രാഷ്ട്രപതിയുടേത് ഉൾപ്പടെ ദേശീയ ബഹുമതികൾ ബിജുവിനെ തേടിയെത്തി. ഇപ്പോഴിതാ വീൽചെയറിലൂടെ നീങ്ങി പുരയിടമാകെ പന്തലിട്ട് പച്ചക്കറി കൃഷി നടത്തിയപ്പോൾ സംസ്ഥാന കൃഷി വകുപ്പ് കർഷക പ്രതീക്ഷാ അവാർഡ് നൽകി ആദരിച്ചിരിക്കുന്നു.
കഴിഞ്ഞ ദിവസം തൃശൂരിൽ സംസ്ഥാന കൃഷി വകുപ്പ് നടത്തിയ അവാർഡ് ദാന ചടങ്ങിൽ കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറാണ് ബിജുവിന് കർഷക പ്രതീക്ഷാ അവാർഡ് നൽകിയത്. ദീപികയിൽ ബിജുവിന്റെ കൃഷി സംബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനവും ഫേസ് ബുക്ക് പോസ്റ്റുകളുമാണ് അവാർഡിന്റെ പരിഗണനയ്ക്കു വന്നതെന്ന് ബിജു പറഞ്ഞു.
ബിജു പച്ചക്കറി കൃഷി ചെയ്തെന്ന് മാത്രമല്ല ജൈവ പച്ചക്കറി കൃഷിയുടെ പ്രചാരകനായി മാറിയിരുന്നു. കാർ ഓടിക്കാൻ ബിജു നടത്തിയ സാങ്കേതിക മാറ്റത്തിന് രാഷ്ട്രപതി എപിജെ അബ്ദുൾകലാം ദേശീയ ബഹുമതി നൽകി. ബിജുവിന്റെ കണ്ടുപിടുത്തം വികലാംഗർക്ക് സ്വന്തമായി വാഹനമോടിക്കാൻ സഹായകമായി. രാജ്യത്തെ നൂറുകണക്കിന് അംഗ വിഹീനർക്ക് വാഹനമോടിക്കാൻ ബിജു വീട്ടിലെ വർക് ഷോപ്പിലിരുന്ന് പണികൾ ചെയ്തുകൊടുക്കുന്നതിനിടെയായിരുന്നു പച്ചക്കറി കൃഷിയും. വാഹനങ്ങളിൽ സാങ്കേതിക മാറ്റം വരുത്താൻ മോട്ടോർ വാഹന വകുപ്പ് ബിജുവിന് അനുമതിയും നൽകിയിരുന്നു. സംസ്ഥാന സർക്കാരും തുടർന്ന് ബിജുവിന് അവാർഡ് നൽകി.
എല്ലാ നേട്ടങ്ങൾക്കും കാരണമായത് വർഷങ്ങൾക്ക് മുന്പ് സംഭവിച്ച അപകടമായിരുന്നെന്ന് ബിജു പറയുന്നത് ഒട്ടും വേദനയില്ലാതെ നിറഞ്ഞ പുഞ്ചിരിയോടെയാണ്. അന്ന് ബിജു ഓടിച്ച വാഹനം കൊട്ടാരക്കരയ്ക്കടുത്തുവച്ചാണ് അപകടത്തിൽപ്പെട്ടത്. ആശുപത്രിക്കിടക്കയിൽ ബിജുവിനെ പരിചരിച്ച നഴ്സ് ജൂബിയാണ് ബിജുവിന്റെ ജീവിതപങ്കാളിയായത്. പച്ചക്കറി കൃഷിയിൽ മണ്ണൊരുക്കാനും വളമിടാനും വെള്ളമൊഴിക്കാനും വിളവെടുക്കാനും ജൂബിക്കൊപ്പം സഹായവുമായി മകൻ ജോർജുകുട്ടിയുമുണ്ട്. ആദ്യ കൃഷിയുടെ വിളവെടുത്ത് അയൽവാസികൾക്ക് നാടൻ സദ്യ ഒരുക്കിയാണ് ബിജു കൃഷിയിലെ വിജയം ആഘോഷിച്ചത്.
കഴിഞ്ഞ ദിവസം തൃശൂരിൽ സംസ്ഥാന കൃഷി വകുപ്പ് നടത്തിയ അവാർഡ് ദാന ചടങ്ങിൽ കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറാണ് ബിജുവിന് കർഷക പ്രതീക്ഷാ അവാർഡ് നൽകിയത്. ദീപികയിൽ ബിജുവിന്റെ കൃഷി സംബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനവും ഫേസ് ബുക്ക് പോസ്റ്റുകളുമാണ് അവാർഡിന്റെ പരിഗണനയ്ക്കു വന്നതെന്ന് ബിജു പറഞ്ഞു.
ബിജു പച്ചക്കറി കൃഷി ചെയ്തെന്ന് മാത്രമല്ല ജൈവ പച്ചക്കറി കൃഷിയുടെ പ്രചാരകനായി മാറിയിരുന്നു. കാർ ഓടിക്കാൻ ബിജു നടത്തിയ സാങ്കേതിക മാറ്റത്തിന് രാഷ്ട്രപതി എപിജെ അബ്ദുൾകലാം ദേശീയ ബഹുമതി നൽകി. ബിജുവിന്റെ കണ്ടുപിടുത്തം വികലാംഗർക്ക് സ്വന്തമായി വാഹനമോടിക്കാൻ സഹായകമായി. രാജ്യത്തെ നൂറുകണക്കിന് അംഗ വിഹീനർക്ക് വാഹനമോടിക്കാൻ ബിജു വീട്ടിലെ വർക് ഷോപ്പിലിരുന്ന് പണികൾ ചെയ്തുകൊടുക്കുന്നതിനിടെയായിരുന്നു പച്ചക്കറി കൃഷിയും. വാഹനങ്ങളിൽ സാങ്കേതിക മാറ്റം വരുത്താൻ മോട്ടോർ വാഹന വകുപ്പ് ബിജുവിന് അനുമതിയും നൽകിയിരുന്നു. സംസ്ഥാന സർക്കാരും തുടർന്ന് ബിജുവിന് അവാർഡ് നൽകി.
എല്ലാ നേട്ടങ്ങൾക്കും കാരണമായത് വർഷങ്ങൾക്ക് മുന്പ് സംഭവിച്ച അപകടമായിരുന്നെന്ന് ബിജു പറയുന്നത് ഒട്ടും വേദനയില്ലാതെ നിറഞ്ഞ പുഞ്ചിരിയോടെയാണ്. അന്ന് ബിജു ഓടിച്ച വാഹനം കൊട്ടാരക്കരയ്ക്കടുത്തുവച്ചാണ് അപകടത്തിൽപ്പെട്ടത്. ആശുപത്രിക്കിടക്കയിൽ ബിജുവിനെ പരിചരിച്ച നഴ്സ് ജൂബിയാണ് ബിജുവിന്റെ ജീവിതപങ്കാളിയായത്. പച്ചക്കറി കൃഷിയിൽ മണ്ണൊരുക്കാനും വളമിടാനും വെള്ളമൊഴിക്കാനും വിളവെടുക്കാനും ജൂബിക്കൊപ്പം സഹായവുമായി മകൻ ജോർജുകുട്ടിയുമുണ്ട്. ആദ്യ കൃഷിയുടെ വിളവെടുത്ത് അയൽവാസികൾക്ക് നാടൻ സദ്യ ഒരുക്കിയാണ് ബിജു കൃഷിയിലെ വിജയം ആഘോഷിച്ചത്.