തിരുവനന്തപുരം: മരിച്ച എൻജിനിയറിംഗ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ കുടുംബം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരാറിലെ വ്യവസ്ഥകളിൽ നിന്നു സർക്കാർ പിന്നോക്കം പോയിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
പോലീസ് ആസ്ഥാനത്തിനു മുന്നിൽ ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കും കുടുംബത്തിനും നേരെ പോലീസ് നടത്തിയ അതിക്രമവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കു നടപടി സ്വീകരിക്കും. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിൽ പോരായ്മയുണ്ടായി. എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ അടക്കമുള്ള പോരായ്മകൾ സർക്കാർ പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
പോലീസ് ആസ്ഥാനത്തിനു മുന്നിൽ ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കും കുടുംബത്തിനും നേരെ പോലീസ് നടത്തിയ അതിക്രമവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കു നടപടി സ്വീകരിക്കും. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിൽ പോരായ്മയുണ്ടായി. എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ അടക്കമുള്ള പോരായ്മകൾ സർക്കാർ പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.