തിരുവനന്തപുരം: അണ് എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്കു പുതിയ വേതന നിരക്ക് നിശ്ചയിക്കുന്നതിനു സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷനെക്കൂടി ഉൾപ്പെടുത്തി സർക്കാർ ചർച്ച നടത്തണമെന്ന് മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്കായി സംസ്ഥാന സർക്കാർ നിശ്ചയിച്ചിരിക്കുന്ന വേതന വ്യവസ്ഥകൾ അണ് എയ്ഡഡ് സ്കൂളുകളിൽ നടപ്പാക്കാൻ സാധ്യമല്ല. ഏകീകൃത വേതന വ്യവസ്ഥകൾ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അപ്രായോഗികമായതിനാൽ കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവയ്ക്കു വ്യത്യസ്ത വേതന വ്യവസ്ഥകൾ കൊണ്ടുവരേണ്ടതാണ്. ഇതേ വ്യത്യാസം സ്കൂൾ ഫീസുകൾ വാങ്ങുന്നതിലും നിലനില്ക്കുന്നു. ഇതു മനസിലാക്കി വേണം വേതനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത്.
എല്ലാ സിബിഎസ്ഇ സ്കൂളുകളിലും ഇപ്പോൾ എട്ടാം ക്ലാസ് വരെ മലയാളം പഠിപ്പിക്കുന്നുണ്ട്. ഒൻപത്, പത്ത് ക്ലാസുകളിൽ മലയാളം ഓപ്ഷണൽ വിഷയമാക്കി നിലനിർത്തണം. എങ്കിൽ മാത്രമേ സിബിഎസ്ഇ സിലബസിന്റെ ദേശീയ സ്വഭാവം നിലനിർത്താൻ കഴിയുകയുള്ളു. ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവുമായി നടത്തിയ ചർച്ചയെ തുടർന്ന് സിബിഎസ്ഇ ദേശീയ കലോത്സവം നടത്തുന്നത് സംബന്ധിച്ച് ഉറപ്പുകൾ ലഭിച്ചു. സംസ്ഥാന തലത്തിൽ വിവിധ മേഖലകളായി ഇനിമുതൽ കലോത്സവം സംഘടിപ്പിക്കില്ലെന്നും സംസ്ഥാന സ്കൂൾ കലോത്സവം പോലെ തന്നെ ഏകീകൃത സ്വഭാവത്തോടെ സിബിഎസ്ഇ കലോത്സവവും നടത്തുമെന്നും കേരള സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഇന്ദിരാ രാജൻ പറഞ്ഞു.
അസോസിയേഷൻ ഭാരവാഹികളായ ടി.പി.എം. ഇബ്രാഹിം ഖാൻ, ജി. രാജ്മോഹൻ, എസ്. രവി നമ്പൂതിരി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്കായി സംസ്ഥാന സർക്കാർ നിശ്ചയിച്ചിരിക്കുന്ന വേതന വ്യവസ്ഥകൾ അണ് എയ്ഡഡ് സ്കൂളുകളിൽ നടപ്പാക്കാൻ സാധ്യമല്ല. ഏകീകൃത വേതന വ്യവസ്ഥകൾ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അപ്രായോഗികമായതിനാൽ കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവയ്ക്കു വ്യത്യസ്ത വേതന വ്യവസ്ഥകൾ കൊണ്ടുവരേണ്ടതാണ്. ഇതേ വ്യത്യാസം സ്കൂൾ ഫീസുകൾ വാങ്ങുന്നതിലും നിലനില്ക്കുന്നു. ഇതു മനസിലാക്കി വേണം വേതനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത്.
എല്ലാ സിബിഎസ്ഇ സ്കൂളുകളിലും ഇപ്പോൾ എട്ടാം ക്ലാസ് വരെ മലയാളം പഠിപ്പിക്കുന്നുണ്ട്. ഒൻപത്, പത്ത് ക്ലാസുകളിൽ മലയാളം ഓപ്ഷണൽ വിഷയമാക്കി നിലനിർത്തണം. എങ്കിൽ മാത്രമേ സിബിഎസ്ഇ സിലബസിന്റെ ദേശീയ സ്വഭാവം നിലനിർത്താൻ കഴിയുകയുള്ളു. ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവുമായി നടത്തിയ ചർച്ചയെ തുടർന്ന് സിബിഎസ്ഇ ദേശീയ കലോത്സവം നടത്തുന്നത് സംബന്ധിച്ച് ഉറപ്പുകൾ ലഭിച്ചു. സംസ്ഥാന തലത്തിൽ വിവിധ മേഖലകളായി ഇനിമുതൽ കലോത്സവം സംഘടിപ്പിക്കില്ലെന്നും സംസ്ഥാന സ്കൂൾ കലോത്സവം പോലെ തന്നെ ഏകീകൃത സ്വഭാവത്തോടെ സിബിഎസ്ഇ കലോത്സവവും നടത്തുമെന്നും കേരള സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഇന്ദിരാ രാജൻ പറഞ്ഞു.
അസോസിയേഷൻ ഭാരവാഹികളായ ടി.പി.എം. ഇബ്രാഹിം ഖാൻ, ജി. രാജ്മോഹൻ, എസ്. രവി നമ്പൂതിരി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.