തിരുവനന്തപുരം: പുല്ലുവിളയിൽ തെരുവു നായ്ക്കളുടെ കടിയേറ്റു മരിച്ച ജോസ്ക്ലീന്റെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് തദ്ദേശ സ്വംഭരണ മന്ത്രി കെ.ടി. ജലീൽ നിയമസഭയെ അറിയിച്ചു. എം. വിൻസെന്റിന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പുല്ലുവിളയിലുണ്ടായ സംഭവം ഏറെ ദൗർഭാഗ്യകരമാണ്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ സംസ്ഥാനത്ത് എബിസി പ്രോഗ്രാം നടപ്പാക്കിയിരുന്നു. ഈ പദ്ധതിക്കായി പ്ലാൻഫണ്ടിൽ നിന്നും 21.06 കോടിരൂപ നീക്കിവെയ്ക്കുകയും ചെയ്തു. കുടുംബശ്രീ വഴിയാണ് പദ്ധതിയുടെ നടത്തിപ്പ്.
തെരുവു നായ്ക്കളുടെ കടിയേറ്റ് 19 പേർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നിയോഗിച്ച ജസ്റ്റീസ് സിരിജഗൻ കമ്മീഷന്റെ മുൻപിൽ പരാതി നൽകിയിരുന്നു. ഇതിൽ മുഴുവൻ പേർക്കും നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതേതുടർന്ന് 33.37 ലക്ഷംരൂപ നഷ്ടപരിഹാരം വിതരണം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ ഉത്തരവു നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പുല്ലുവിളയിലുണ്ടായ സംഭവം ഏറെ ദൗർഭാഗ്യകരമാണ്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ സംസ്ഥാനത്ത് എബിസി പ്രോഗ്രാം നടപ്പാക്കിയിരുന്നു. ഈ പദ്ധതിക്കായി പ്ലാൻഫണ്ടിൽ നിന്നും 21.06 കോടിരൂപ നീക്കിവെയ്ക്കുകയും ചെയ്തു. കുടുംബശ്രീ വഴിയാണ് പദ്ധതിയുടെ നടത്തിപ്പ്.
തെരുവു നായ്ക്കളുടെ കടിയേറ്റ് 19 പേർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നിയോഗിച്ച ജസ്റ്റീസ് സിരിജഗൻ കമ്മീഷന്റെ മുൻപിൽ പരാതി നൽകിയിരുന്നു. ഇതിൽ മുഴുവൻ പേർക്കും നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതേതുടർന്ന് 33.37 ലക്ഷംരൂപ നഷ്ടപരിഹാരം വിതരണം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ ഉത്തരവു നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.