കൊച്ചി: ശബരിമലയിലെ പാത്രം വാങ്ങൽ തട്ടിപ്പിലുൾപ്പെടെ ആരോപണവിധേയനായ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയെ തൽസ്ഥാനത്തു നിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന ദേവസ്വം മന്ത്രിയുടെ നിർദേശം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ദേവസ്വം ബോർഡ് സെക്രട്ടറി വി.എസ്. ജയകുമാറാണ് ഹർജി നൽകിയിരിക്കുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വയംഭരണാവകാശമുള്ള സ്ഥാപനമാണെന്നും സർക്കാരിനോ മറ്റേതെങ്കിലും അധികാരികൾക്കോ ദേവസ്വം ബോർഡിനെ നിയന്ത്രിക്കാൻ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.
2013 ലെ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലേക്ക് പാത്രങ്ങൾ വാങ്ങിക്കൂട്ടി കോടികളുടെ നഷ്ടമുണ്ടാക്കിയ സംഭവത്തിലും പന്പയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ചുമതലയിലിരിക്കെ അന്നദാനം നടത്തിയതിൽ ക്രമക്കേടുണ്ടെന്നും പിന്നീട് ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ കംപ്യൂട്ടർവത്കരണത്തിൽ അഴിമതി നടന്നെന്നും പരാതി ഉയർന്നിരുന്നു. ഇത്തരത്തിൽ വിജിലൻസ് ഡയറക്ടർക്കും വിജിലൻസ് കോടതിയിലും കേസുകൾ നിൽക്കുന്നതിനാൽ വി.എസ്. ജയകുമാറിനെ മാറ്റിനിർത്തി കാര്യക്ഷമമായ അന്വേഷണം നടത്താൻ സാഹചര്യമൊരുക്കണമെന്നാണ് മേയ് 11 ന് മന്ത്രി ദേവസ്വം ബോർഡ് പ്രസിഡന്റിന് നൽകിയ നിർദേശത്തിൽ പറഞ്ഞിട്ടുള്ളത്. തനിക്കെതിരെ കേസുകളൊന്നുമില്ലെന്നും ചില കള്ളപ്പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നത് ചൂണ്ടിക്കാട്ടി തന്നെ മാറ്റാനുള്ള നീക്കം തടയണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം. ഹർജി പിന്നീട് കോടതി പരിഗണിക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വയംഭരണാവകാശമുള്ള സ്ഥാപനമാണെന്നും സർക്കാരിനോ മറ്റേതെങ്കിലും അധികാരികൾക്കോ ദേവസ്വം ബോർഡിനെ നിയന്ത്രിക്കാൻ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.
2013 ലെ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലേക്ക് പാത്രങ്ങൾ വാങ്ങിക്കൂട്ടി കോടികളുടെ നഷ്ടമുണ്ടാക്കിയ സംഭവത്തിലും പന്പയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ചുമതലയിലിരിക്കെ അന്നദാനം നടത്തിയതിൽ ക്രമക്കേടുണ്ടെന്നും പിന്നീട് ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ കംപ്യൂട്ടർവത്കരണത്തിൽ അഴിമതി നടന്നെന്നും പരാതി ഉയർന്നിരുന്നു. ഇത്തരത്തിൽ വിജിലൻസ് ഡയറക്ടർക്കും വിജിലൻസ് കോടതിയിലും കേസുകൾ നിൽക്കുന്നതിനാൽ വി.എസ്. ജയകുമാറിനെ മാറ്റിനിർത്തി കാര്യക്ഷമമായ അന്വേഷണം നടത്താൻ സാഹചര്യമൊരുക്കണമെന്നാണ് മേയ് 11 ന് മന്ത്രി ദേവസ്വം ബോർഡ് പ്രസിഡന്റിന് നൽകിയ നിർദേശത്തിൽ പറഞ്ഞിട്ടുള്ളത്. തനിക്കെതിരെ കേസുകളൊന്നുമില്ലെന്നും ചില കള്ളപ്പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നത് ചൂണ്ടിക്കാട്ടി തന്നെ മാറ്റാനുള്ള നീക്കം തടയണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം. ഹർജി പിന്നീട് കോടതി പരിഗണിക്കും.