തിരുവനന്തപുരം: അമിത പലിശ ഈടാക്കിയും നിക്ഷേപത്തിനനുസരിച്ച് വായ്പ നൽകാതെയും ബാങ്കുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നാരോപിച്ച് ഇന്ത്യൻ ഫാർമേഴ്സ് മൂവ്മെന്റ് മുഖ്യമന്ത്രിക്കു നിവേദനം നൽകി.
ആഡംബര കർ വാങ്ങുന്നതിനും റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും 8.5 ശതമാനം പലിശയ്ക്ക് വായ്പ നൽകുന്ന ബാങ്കുകൾ വിദ്യാഭ്യാസ വായ്പയ്ക്ക് 15 ശതമാനം പലിശയാണ് ഈടാക്കുന്നത്. ബാങ്കുകളുടെ ഇത്തരം പ്രവർത്തന ശൈലി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉചിതമായ നടപടികളെടുത്ത് ജനങ്ങളുടെ ആവശ്യപ്രകാരം വായ്പകൾ അനുവദിക്കുന്നതിനും ദുർബല വിഭാഗങ്ങളിൽനിന്നും വായ്പകൾക്ക് അമിത പലിശ ഈടാക്കുന്ന ദുഷ്പ്രവണതയ്ക്കു വിരാമം കുറിക്കണമെന്നും ഇൻഫാം ലീഗൽ സെൽ കണ്‍വീനർ ഡോ. എം.സി ജോർജ് നൽകിയ നിവേദനത്തിൽ പറയുന്നു.
ആഡംബര കർ വാങ്ങുന്നതിനും റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും 8.5 ശതമാനം പലിശയ്ക്ക് വായ്പ നൽകുന്ന ബാങ്കുകൾ വിദ്യാഭ്യാസ വായ്പയ്ക്ക് 15 ശതമാനം പലിശയാണ് ഈടാക്കുന്നത്. ബാങ്കുകളുടെ ഇത്തരം പ്രവർത്തന ശൈലി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉചിതമായ നടപടികളെടുത്ത് ജനങ്ങളുടെ ആവശ്യപ്രകാരം വായ്പകൾ അനുവദിക്കുന്നതിനും ദുർബല വിഭാഗങ്ങളിൽനിന്നും വായ്പകൾക്ക് അമിത പലിശ ഈടാക്കുന്ന ദുഷ്പ്രവണതയ്ക്കു വിരാമം കുറിക്കണമെന്നും ഇൻഫാം ലീഗൽ സെൽ കണ്‍വീനർ ഡോ. എം.സി ജോർജ് നൽകിയ നിവേദനത്തിൽ പറയുന്നു.