കൊച്ചി: നടൻ കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താണ് സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ ദിവസം കേസുമായ ബന്ധപ്പെട്ട രേഖകള്‍ സിബിഐ ചാലക്കുടി സിഐയില്‍നിന്ന് ഏറ്റുവാങ്ങിയിരുന്നു.
ഈ രേഖകള്‍ പരിശോധിച്ചശേഷമാണ് അന്വേഷണത്തിന് തുടക്കംകുറിച്ചത്. ഒരു മാസം മുമ്പ് ഹൈക്കോടതിയാണ് കേസ് സിബിഐ അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്.
മണിയുടെ ഭാര്യ നിമ്മിയുടെയും സഹോദരന് ആര്.എല്‍.വി. രാമകൃഷ്ണന്റെയും ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം സിബിഐക്കു കൈമാറിയത്. 2016 മാര്‍ച്ച് അഞ്ചിനാണ് മണിയെ വീടിനു സമീപത്തെ പാഡിയില്‍ അവശനിലയില്‍ കണ്ടത്. പിന്നീട് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് ലോക്കല്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും മരണ കാരണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ബന്ധുക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
ഈ രേഖകള്‍ പരിശോധിച്ചശേഷമാണ് അന്വേഷണത്തിന് തുടക്കംകുറിച്ചത്. ഒരു മാസം മുമ്പ് ഹൈക്കോടതിയാണ് കേസ് സിബിഐ അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്.
മണിയുടെ ഭാര്യ നിമ്മിയുടെയും സഹോദരന് ആര്.എല്‍.വി. രാമകൃഷ്ണന്റെയും ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം സിബിഐക്കു കൈമാറിയത്. 2016 മാര്‍ച്ച് അഞ്ചിനാണ് മണിയെ വീടിനു സമീപത്തെ പാഡിയില്‍ അവശനിലയില്‍ കണ്ടത്. പിന്നീട് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് ലോക്കല്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും മരണ കാരണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ബന്ധുക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.