തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ്, താലൂക്ക് ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ നടപടികൾ ആരംഭിച്ചതോടുകൂടി വിവിധ സർട്ടിഫിക്കറ്റുകൾക്കായി വില്ലേജ്, താലൂക്ക് ഓഫീസുകളിൽ എത്തുന്ന അപേക്ഷകളിൽ മനഃപൂർവം കാലതാമസം വരുത്തി അഴിമതിക്ക് വഴിയൊരുക്കുന്നതായി വിജിലൻസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ വിജിലൻസ് ജില്ലാ മേധാവികളുടെ നേതൃത്വത്തിൽ വില്ലേജ്, താലൂക്ക് ഓഫീസുകളിൽ മിന്നൽ പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു.
പരിശോധനയിൽ വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, നോണ്‍-ക്രിമിലെയർ സർട്ടിഫിക്കറ്റ് മുതലായവ സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള കാലതാമസം വരുത്തുന്നതായി കണ്ടെത്തി.
സേവനാവകാശ നിയമം, വിവരാവകാശ നിയമം തുടങ്ങിയവ വിശദമാക്കുന്ന ബോർഡുകൾ ഓഫീസുകളിൽ പ്രദർശിപ്പിക്കണമെന്ന ചട്ടം നിലവിലിരിക്കെ ആയതു പ്രദർശിപ്പിച്ചിട്ടില്ല എന്നുള്ളതും പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞു.
പരിശോധനയിൽ വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, നോണ്‍-ക്രിമിലെയർ സർട്ടിഫിക്കറ്റ് മുതലായവ സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള കാലതാമസം വരുത്തുന്നതായി കണ്ടെത്തി.
സേവനാവകാശ നിയമം, വിവരാവകാശ നിയമം തുടങ്ങിയവ വിശദമാക്കുന്ന ബോർഡുകൾ ഓഫീസുകളിൽ പ്രദർശിപ്പിക്കണമെന്ന ചട്ടം നിലവിലിരിക്കെ ആയതു പ്രദർശിപ്പിച്ചിട്ടില്ല എന്നുള്ളതും പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞു.