+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗർഭസ്ഥശിശു മരിച്ചു; ബന്ധുക്കൾ സൂപ്രണ്ടിനെ ഉപരോധിച്ചു

ചെങ്ങന്നൂർ: ഗവ. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവതിയുടെ ഗർഭസ്ഥശിശു മരിച്ചു. ചെറിയനാട് മാന്പ്ര വെട്ടത്തുഭവനിൽ വി.ക
ഗർഭസ്ഥശിശു മരിച്ചു; ബന്ധുക്കൾ  സൂപ്രണ്ടിനെ ഉപരോധിച്ചു
ചെങ്ങന്നൂർ: ഗവ. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവതിയുടെ ഗർഭസ്ഥശിശു മരിച്ചു. ചെറിയനാട് മാന്പ്ര വെട്ടത്തുഭവനിൽ വി.കെ. അഭിലാഷ്കുമാറിന്‍റെ ഭാര്യ മഞ്ജുമോൾ (30)ആണ് എട്ടുമാസം ഗർഭിണിയായിരിക്കെ വയറുവേദനയെ തുടർന്ന് ഇന്നലെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്.

പുലർച്ചെ 4.45ന് ഭർത്താവും ബന്ധുക്കളും ചേർന്നാണു യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ഈ സമയം ഡ്യൂട്ടിഡോക്ടർ മാത്രമാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. തുടർന്നു യുവതിയെ ലേബർറൂമിൽ പ്രവേശിപ്പിച്ചു. വിവരം അറിയിച്ചതിനെതുടർന്ന് ഗൈനക്കോളജിസ്റ്റ് ആശുപത്രിയിലെത്തി യുവതിയെ പരിശോധിച്ചു.

വയറുവേദന കൂടിയതോടെ കൂടുതൽ പരിശോധനയ്ക്കും ശസ്ത്രക്രിയയ്ക്കും ഇവിടെ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ കുട്ടിയുടെയും അമ്മയുടെയും സുരക്ഷ കണക്കിലെടുത്തു വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്യുകയായിരുന്നു.

എന്നാൽ, ആശുപത്രിയിൽ എത്തുന്നതിനു മുന്പേ ഇവരുടെ സ്ഥിതി വഷളാവുകയും വയറ്റിൽവച്ചുതന്നെ കുട്ടി മരണപ്പെടുകയായിരുന്നു. മതിയായ ചികിത്സ കിട്ടിയില്ലെന്നാരോപിച്ചു യുവതിയുടെ ബന്ധുക്കളും യുവമോർച്ച പ്രവർത്തകരുമെത്തി ആശുപത്രി സൂപ്രണ്ടിന്‍റെ ഓഫീസ് ഉപരോധിച്ചു. ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തിയാണ് സമരക്കാരെ പിരിച്ചുവിട്ടത്. ഗർഭസ്ഥശിശു മരിച്ച സംഭവം ഡോക്ടർമാരുടെ പിഴവു കൊണ്ടല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഗ്രേസി ഇത്താക്ക് പറഞ്ഞു.

ഗർഭസ്ഥ ശിശുവിന്‍റെ മറുപിള്ള വേർപെട്ടനിലയിലാണെന്നും പ്രസവം നടന്നാൽ നവജാതശിശുവിനു രക്തയോട്ടം നിലച്ചുസ്ഥിതി വഷളാകാൻ സാധ്യതയുണ്ടെന്നും മനസിലാക്കിയ ഗൈനക്കോളജിസ്റ്റ് ഇതു നിയന്ത്രിക്കാൻ ആശുപത്രിയിൽ സൗകര്യങ്ങൾ ഇല്ലാത്തതിനാലാണു ഗർഭിണിയെ വണ്ടാനം മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തത്.

ഇങ്ങനെ സംഭവിച്ചാൽ വിദഗ്ധ ചികിത്സ നൽകിയില്ലെങ്കിൽ അമ്മയുടെ ജീവനും അപകടത്തിലാകും. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ അടിയന്തര സാഹചര്യത്തിൽ ചികിത്സ നൽകാനുള്ള ഉപകരണങ്ങളില്ല. ബ്ലഡ് ബാങ്ക്, ആവശ്യമായ മറ്റ് സ്ഥലസൗകര്യങ്ങൾ എന്നിവ ആശുപത്രിയിൽ ഇല്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.