തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഗംഗേശാനന്ദ തീർഥയെ ഡോക്ടർമാരുമായി സംസാരിച്ചശേഷം പോലീസ് കസ്റ്റഡിയിൽ വാങ്ങും. കസ്റ്റഡിയിൽ ലഭിച്ചശേഷം ആരോഗ്യസ്ഥിതിയനുസരിച്ചു സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പേട്ടയിലെ വീട്ടിൽ തെളിവെടുപ്പിനെത്തിക്കും. ചികിത്സയുടെ ഭാഗമായി ഏതാനുംനാൾകൂടി സ്വാമിക്ക് ആശുപത്രിയിൽ തുടരേണ്ടിവരും.
സ്വാമിയുടെ സ്വദേശമായ കോഴഞ്ചേരിയിലേക്കും വയനാട്ടിലേക്കും എസ്ഐയുടെ നേതൃത്വത്തിൽ അന്വേഷണത്തിനായി പോലീസ് സംഘം പുറപ്പെട്ടു. നേരത്തേ സ്വാമിയെക്കുറിച്ച് പരാതി ഉയർന്നിട്ടുണ്ടെങ്കിലും രണ്ടിടത്തും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്.
യുവതിയുടെ വീട്ടുകാരിൽ നിന്നു സ്വാമി പണം വാങ്ങിയിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഇതേവരെ പോലീസിനു പരാതി ലഭിച്ചിട്ടില്ല.
അതേസമയം സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത പെണ്‍കുട്ടിക്കെതിരേ കേസെടുക്കണമെന്ന ആവശ്യവുമായി പായിച്ചിറ നവാസ് എന്നയാൾ ഡിജിപിക്കു പരാതി നൽകി. പത്തുകാര്യങ്ങൾ അന്വേഷിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വാമിയുടെ സ്വദേശമായ കോഴഞ്ചേരിയിലേക്കും വയനാട്ടിലേക്കും എസ്ഐയുടെ നേതൃത്വത്തിൽ അന്വേഷണത്തിനായി പോലീസ് സംഘം പുറപ്പെട്ടു. നേരത്തേ സ്വാമിയെക്കുറിച്ച് പരാതി ഉയർന്നിട്ടുണ്ടെങ്കിലും രണ്ടിടത്തും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്.
യുവതിയുടെ വീട്ടുകാരിൽ നിന്നു സ്വാമി പണം വാങ്ങിയിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഇതേവരെ പോലീസിനു പരാതി ലഭിച്ചിട്ടില്ല.
അതേസമയം സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത പെണ്‍കുട്ടിക്കെതിരേ കേസെടുക്കണമെന്ന ആവശ്യവുമായി പായിച്ചിറ നവാസ് എന്നയാൾ ഡിജിപിക്കു പരാതി നൽകി. പത്തുകാര്യങ്ങൾ അന്വേഷിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.