കോഴിക്കോട്: പാട്ടിന്റെ പൂർണതയടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് ഗായകൻ പി. ജയചന്ദ്രൻ പാടിയ പാട്ട് താൻ മാറ്റി ആലപിച്ചതെന്ന് സംഗീതസംവിധായകൻ എം. ജയചന്ദ്രൻ. താൻ ഏറ്റവും ബഹുമാനിക്കുന്ന ആളാണു ജയചന്ദ്രൻ. ചെയ്തത് തെറ്റാണെന്ന് അദ്ദേഹത്തിനു തോന്നുന്നുണ്ടെങ്കിൽ മാപ്പുചോദിക്കുന്നുവെന്നും എം. ജയചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എം. ജയചന്ദ്രൻ മാറ്റി പാടിയ പാട്ട് സിനിമയിൽ ഉൾപ്പെടുത്തിയെന്നും ഇക്കാര്യം തന്നോട് പറയാനുള്ള മാന്യത കാണിച്ചില്ലെന്നുമുള്ള പി. ജയചന്ദ്രന്റെ ആരോപണത്തെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഗായകനെ മാറ്റിയത് അറിയിച്ചില്ലെന്നുള്ള ആക്ഷേപത്തിനു മറുപടി പറയാനുണ്ടെങ്കിലും അതു തുറന്നുപറയുന്നില്ല. ആർക്കും വേദനയുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അതിൽ തന്റെ ഭാഗത്തു ന്യായമുണ്ട്. ജി. ദേവരാജൻ സത്യത്തിനും നീതിക്കും വേണ്ടി പ്രവർത്തിച്ചയാളാണ്. തന്റെ മറ്റു ഗുരുക്കൻമാരും സംഗീതത്തിലെ സത്യത്തിനും നീതിക്കും വേണ്ടി നടന്നവരാണ്. താനും അതേപാതയിലൂടെയാണു സഞ്ചരിക്കുന്നത്. അധാർമികമായ രീതിയിൽ പ്രവർത്തിക്കില്ല. സൈഗാൾ പാടുന്നു എന്ന ചിത്രത്തിൽ ഹിന്ദുസ്ഥാനി സംഗീതത്തിലുള്ള പാട്ടിനായി ജയചന്ദ്രനെ വിളിച്ചിരുന്നു. അദ്ദേഹം തയാറാകാതിരുന്നതിനാൽ പകരം ശങ്കർ മഹാദേവനാണ് ആ ഗാനം പാടിയതെന്നും ജയചന്ദ്രൻ പറഞ്ഞു.
ആരോപണങ്ങളുണ്ടാവുമ്പോൾ കൂടുതൽ പാട്ടുകൾ ചെയ്യാനുള്ള ഉൗർജമാണു ലഭിക്കുന്നത്. പാട്ടുകൾ കോപ്പിയടിക്കുന്നുവെന്നു പറയുന്നതിനെ അംഗീകരിക്കുന്നില്ല. ഈണങ്ങളുടെ മെച്ചപ്പെടുത്തലും പകർത്തലുമെല്ലാം മുൻകാലങ്ങളിലുമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എം. ജയചന്ദ്രൻ മാറ്റി പാടിയ പാട്ട് സിനിമയിൽ ഉൾപ്പെടുത്തിയെന്നും ഇക്കാര്യം തന്നോട് പറയാനുള്ള മാന്യത കാണിച്ചില്ലെന്നുമുള്ള പി. ജയചന്ദ്രന്റെ ആരോപണത്തെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഗായകനെ മാറ്റിയത് അറിയിച്ചില്ലെന്നുള്ള ആക്ഷേപത്തിനു മറുപടി പറയാനുണ്ടെങ്കിലും അതു തുറന്നുപറയുന്നില്ല. ആർക്കും വേദനയുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അതിൽ തന്റെ ഭാഗത്തു ന്യായമുണ്ട്. ജി. ദേവരാജൻ സത്യത്തിനും നീതിക്കും വേണ്ടി പ്രവർത്തിച്ചയാളാണ്. തന്റെ മറ്റു ഗുരുക്കൻമാരും സംഗീതത്തിലെ സത്യത്തിനും നീതിക്കും വേണ്ടി നടന്നവരാണ്. താനും അതേപാതയിലൂടെയാണു സഞ്ചരിക്കുന്നത്. അധാർമികമായ രീതിയിൽ പ്രവർത്തിക്കില്ല. സൈഗാൾ പാടുന്നു എന്ന ചിത്രത്തിൽ ഹിന്ദുസ്ഥാനി സംഗീതത്തിലുള്ള പാട്ടിനായി ജയചന്ദ്രനെ വിളിച്ചിരുന്നു. അദ്ദേഹം തയാറാകാതിരുന്നതിനാൽ പകരം ശങ്കർ മഹാദേവനാണ് ആ ഗാനം പാടിയതെന്നും ജയചന്ദ്രൻ പറഞ്ഞു.
ആരോപണങ്ങളുണ്ടാവുമ്പോൾ കൂടുതൽ പാട്ടുകൾ ചെയ്യാനുള്ള ഉൗർജമാണു ലഭിക്കുന്നത്. പാട്ടുകൾ കോപ്പിയടിക്കുന്നുവെന്നു പറയുന്നതിനെ അംഗീകരിക്കുന്നില്ല. ഈണങ്ങളുടെ മെച്ചപ്പെടുത്തലും പകർത്തലുമെല്ലാം മുൻകാലങ്ങളിലുമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.