കൊച്ചി: ഐടി മേഖലയിൽ നിലനിൽക്കുന്നത് ഭയാനകമായ അവസ്ഥയെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. പുതുതലമുറയുടെ ചിന്താശക്തിയും തലച്ചോറും ചൂഷണം ചെയ്ത് സന്പന്നന്മാരായ ശേഷം തൊഴിലാളികളെ പിരിച്ചുവിടുന്ന കന്പനികളുടെ നയത്തെ വച്ചുപൊറുപ്പിക്കാനാവില്ല. ഇതിൽ പ്രതിഷേധിച്ചു ജൂണ് ഏഴിനു തിരുവനന്തപുരം ടെക്നോ പാർക്കിലേക്കും എറണാകുളം ഇൻഫോ പാർക്കിലേക്കും ഐഎൻടിയുസിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എല്ലാ ജില്ലാ ഭരണസിരാകേന്ദ്രങ്ങളിലേക്കും ഇന്നലെ ഐഎൻടിയുസി മാർച്ചും സത്യഗ്രഹവും സംഘടിപ്പിച്ചു. ആകർഷകമായ ശന്പളം വാഗ്ദാനം ചെയ്താണ് ഐടി കന്പനികൾ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത്. എന്നാൽ, സുരക്ഷിതത്വമില്ലാത്ത ജോലി സാഹചര്യമാണ് നിലനിൽക്കുന്നത്. അമേരിക്കൻ ഭരണമാറ്റവും വീസ നിയന്ത്രണവും യൂറോപ്യൻ യൂണിയനിൽ വന്ന പ്രതിസന്ധിയും ചൂണ്ടിക്കാട്ടി വർഷങ്ങളായി ജോലി ചെയ്യുന്ന തൊഴിലാളികളെവരെ പിരിച്ചുവിടുന്നത് അംഗീകരിക്കാനാകില്ല. നിർബന്ധിതമായി രാജിക്കത്ത് എഴുതി വാങ്ങിക്കുന്നതിനാൽ പ്രതികരിക്കാനും സാധിക്കില്ല.
ഇനിയാരെങ്കിലും പ്രതികരിക്കാൻ തയാറായാൽ മറ്റൊരു കന്പനിയിലും ജോലി ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കും. ഒരു സമയക്രമവുമില്ലാതെ രാപകൽ ജോലിയെടുപ്പിക്കുന്ന ഐടി മേഖലയിലെ ഭീമന്മാരുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരങ്ങളുമായി ഐഎൻടിയുസി മുന്നോട്ടു വരും. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്തു ട്രേഡ് യുണിയനുകളുമായി ചർച്ചയ്ക്കു വേദിയൊരുക്കണമെന്നും ഈ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ തൊഴിൽ സംരക്ഷിക്കാൻ ഓർഡിനൻസ് ഇറക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇൻഷ്വറൻസ് മേഖലയിലും മാധ്യമ മേഖലയിലും ഇതേ ചൂഷണങ്ങളാണ് നടക്കുന്നത്. മിനിമം കൂലി 600 രൂപ, മിനിമം പെൻഷൻ 5000 രൂപ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഐഎൻടിയുസി പ്രക്ഷോഭത്തിനൊരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐഎൻടിയുസി എറണാകുളം ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ട്രേഡ് യൂണിയനുകൾ സമരത്തിന്
കൊച്ചി: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചു തൊഴിലാളി മേഖലകൾ മുഴുവൻ നിശ്ചലമാക്കി പണിമുടക്കു നടത്താൻ ട്രേഡ് യൂണിയനുകൾ ഒരുങ്ങുകയാണെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. റെയിൽവേ, വിമാനത്താവളം, തുറമുഖം ഉൾപ്പെടെയുള്ള മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികളെയും പങ്കെടുപ്പിച്ചുള്ള സമരത്തിനാണ് സംഘടനകൾ തയാറെടുക്കുന്നത്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ട്രേഡ് യൂണിയനുകളുടെ സംയുക്ത യോഗം മേയ് 30ന് ഡൽഹിയിൽ ചേരുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നവരടക്കമുള്ളവരെ ഇഎസ്ഐ സ്കീമിൽ ഉൾപ്പെടുത്തുമെന്നു തൊഴിൽ മന്ത്രി ബന്ദാരു ദത്താത്രേയ ഉറപ്പുനൽകിയിട്ടു മൂന്നു മാസത്തോളമായിട്ടും നടപടികളൊന്നുമായിട്ടില്ല. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി കേന്ദ്രസർക്കാരിന്റെ കെടുകാര്യസ്ഥത മൂലം അവതാളത്തിലായി. വിവിധ സ്കീമുകൾ പ്രഖ്യാപിച്ചു ജോലി കൊടുത്ത ശേഷം അഞ്ചും പത്തും വർഷം കഴിയുന്പോൾ പിരിച്ചുവിടുന്ന നയവും കേന്ദ്രസർക്കാർ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എല്ലാ ജില്ലാ ഭരണസിരാകേന്ദ്രങ്ങളിലേക്കും ഇന്നലെ ഐഎൻടിയുസി മാർച്ചും സത്യഗ്രഹവും സംഘടിപ്പിച്ചു. ആകർഷകമായ ശന്പളം വാഗ്ദാനം ചെയ്താണ് ഐടി കന്പനികൾ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത്. എന്നാൽ, സുരക്ഷിതത്വമില്ലാത്ത ജോലി സാഹചര്യമാണ് നിലനിൽക്കുന്നത്. അമേരിക്കൻ ഭരണമാറ്റവും വീസ നിയന്ത്രണവും യൂറോപ്യൻ യൂണിയനിൽ വന്ന പ്രതിസന്ധിയും ചൂണ്ടിക്കാട്ടി വർഷങ്ങളായി ജോലി ചെയ്യുന്ന തൊഴിലാളികളെവരെ പിരിച്ചുവിടുന്നത് അംഗീകരിക്കാനാകില്ല. നിർബന്ധിതമായി രാജിക്കത്ത് എഴുതി വാങ്ങിക്കുന്നതിനാൽ പ്രതികരിക്കാനും സാധിക്കില്ല.
ഇനിയാരെങ്കിലും പ്രതികരിക്കാൻ തയാറായാൽ മറ്റൊരു കന്പനിയിലും ജോലി ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കും. ഒരു സമയക്രമവുമില്ലാതെ രാപകൽ ജോലിയെടുപ്പിക്കുന്ന ഐടി മേഖലയിലെ ഭീമന്മാരുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരങ്ങളുമായി ഐഎൻടിയുസി മുന്നോട്ടു വരും. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്തു ട്രേഡ് യുണിയനുകളുമായി ചർച്ചയ്ക്കു വേദിയൊരുക്കണമെന്നും ഈ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ തൊഴിൽ സംരക്ഷിക്കാൻ ഓർഡിനൻസ് ഇറക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇൻഷ്വറൻസ് മേഖലയിലും മാധ്യമ മേഖലയിലും ഇതേ ചൂഷണങ്ങളാണ് നടക്കുന്നത്. മിനിമം കൂലി 600 രൂപ, മിനിമം പെൻഷൻ 5000 രൂപ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഐഎൻടിയുസി പ്രക്ഷോഭത്തിനൊരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐഎൻടിയുസി എറണാകുളം ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ട്രേഡ് യൂണിയനുകൾ സമരത്തിന്
കൊച്ചി: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചു തൊഴിലാളി മേഖലകൾ മുഴുവൻ നിശ്ചലമാക്കി പണിമുടക്കു നടത്താൻ ട്രേഡ് യൂണിയനുകൾ ഒരുങ്ങുകയാണെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. റെയിൽവേ, വിമാനത്താവളം, തുറമുഖം ഉൾപ്പെടെയുള്ള മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികളെയും പങ്കെടുപ്പിച്ചുള്ള സമരത്തിനാണ് സംഘടനകൾ തയാറെടുക്കുന്നത്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ട്രേഡ് യൂണിയനുകളുടെ സംയുക്ത യോഗം മേയ് 30ന് ഡൽഹിയിൽ ചേരുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നവരടക്കമുള്ളവരെ ഇഎസ്ഐ സ്കീമിൽ ഉൾപ്പെടുത്തുമെന്നു തൊഴിൽ മന്ത്രി ബന്ദാരു ദത്താത്രേയ ഉറപ്പുനൽകിയിട്ടു മൂന്നു മാസത്തോളമായിട്ടും നടപടികളൊന്നുമായിട്ടില്ല. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി കേന്ദ്രസർക്കാരിന്റെ കെടുകാര്യസ്ഥത മൂലം അവതാളത്തിലായി. വിവിധ സ്കീമുകൾ പ്രഖ്യാപിച്ചു ജോലി കൊടുത്ത ശേഷം അഞ്ചും പത്തും വർഷം കഴിയുന്പോൾ പിരിച്ചുവിടുന്ന നയവും കേന്ദ്രസർക്കാർ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.