തൃശൂർ: സ്വർണാഭരണങ്ങളുടെ തലസ്ഥാനം’ എന്നു കേട്ടറിഞ്ഞ് തൃശൂർ നഗരത്തിൽ കവർച്ചയ്ക്കെത്തിയ ഉത്തരേന്ത്യൻ സംഘം പിടിയിൽ. മഹാരാഷ്ട്രയിലെ ഒരു കട കുത്തിത്തുറന്ന് കവർച്ചനടത്തിയ വൻതുകയും, മോഷ്ടിച്ച കാറുമായെത്തിയ സംഘമാണ് തൃശൂരിൽ പോലീസിന്റെ പിടിയിലായതത്.
തൃശൂർ നഗരത്തിലൂടെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു പാഞ്ഞ കാറിനെ സിനിമാസ്റ്റൈലിൽ പോലീസും ജനങ്ങളും ചേർന്ന് പിന്തുടർന്നാണ് രണ്ടുപേരെ പിടികൂടിയത്.
കവർച്ചസംഘത്തിലെ മറ്റു രണ്ടുപേർ ഓടിരക്ഷപ്പെട്ടു. മുക്കാൽമണിക്കൂറോളം പിടികൊടുക്കാതെ പാഞ്ഞ കാർ നിരവധി വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു.
കാറിൽ പോലീസ് നടത്തിയ പരിശോധനയിൽ രണ്ടു വ്യാജ നമ്പർ പ്ലേറ്റുകളും കുറെ ആയുധങ്ങളും കണ്ടെടുത്തു. ഗോവ രജിസ്ട്രേഷനിലുള്ള രേഖകളാണ് കാറിനുള്ളിൽനിന്നു കണ്ടെടുത്തത്. നമ്പർപ്ലേറ്റ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ളതാണ്.
തൃശൂർ നഗരത്തിലൂടെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു പാഞ്ഞ കാറിനെ സിനിമാസ്റ്റൈലിൽ പോലീസും ജനങ്ങളും ചേർന്ന് പിന്തുടർന്നാണ് രണ്ടുപേരെ പിടികൂടിയത്.
കവർച്ചസംഘത്തിലെ മറ്റു രണ്ടുപേർ ഓടിരക്ഷപ്പെട്ടു. മുക്കാൽമണിക്കൂറോളം പിടികൊടുക്കാതെ പാഞ്ഞ കാർ നിരവധി വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു.
കാറിൽ പോലീസ് നടത്തിയ പരിശോധനയിൽ രണ്ടു വ്യാജ നമ്പർ പ്ലേറ്റുകളും കുറെ ആയുധങ്ങളും കണ്ടെടുത്തു. ഗോവ രജിസ്ട്രേഷനിലുള്ള രേഖകളാണ് കാറിനുള്ളിൽനിന്നു കണ്ടെടുത്തത്. നമ്പർപ്ലേറ്റ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ളതാണ്.