ജറുസലം: ഭീകരർക്കുള്ള സാന്പത്തിക, സൈനിക സഹായം നിർത്താൻ ഇറാനോടു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. അണ്വായുധം നിർമിക്കാനും കൈവശം വയ്ക്കാനും ഒരിക്കലും ഇറാനെ അനുവദിക്കരുതെന്നും ട്രംപ് പറഞ്ഞു.
രണ്ടുദിവസത്തെ ഇസ്രേലി സന്ദർശനത്തിനെത്തിയ ട്രംപ് പ്രസിഡന്റ് റിവ്ലിന്റെ ജറുസലമിലെ വസതിയിൽ റിപ്പോർട്ടർമാരുമായി സംസാരിക്കുകയായിരുന്നു. സൗദി അറേബ്യയിൽ മുസ്ലിം രാജ്യങ്ങളുടെ ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലും ഇറാനെതിരേ ട്രംപ് ആഞ്ഞടിച്ചിരുന്നു. സിറിയയിലെ അസാദ് ഭരണകൂടത്തിനും യെമനിലെ ഹൗതികൾക്കും ലബനനിലെ ഹിസ്ബുള്ളകൾക്കും ഇറാന്റെ സഹായമുണ്ട്. പശ്ചിമേഷ്യയിൽ നാശവും അരാജകത്വവും വിതയ്ക്കുന്നത് ഇറാനാണെന്നും ട്രംപ് റിയാദിലെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഭീകരതയെ ചെറുക്കാനും തീവ്രവാദത്തിന്റെ വ്യാപനം തടയാനും മുസ്ലിം നേതാക്കൾ സന്നദ്ധത പ്രകടിപ്പിച്ചെന്നു ട്രംപ് ജറുസലമിൽ റിപ്പോർട്ടർമാരോടു പറഞ്ഞു. ഇറാൻ ഉയർത്തുന്ന ഭീഷണിക്ക് എതിരേ അറബി രാജ്യങ്ങളും ഇസ്രയേലും യോജിച്ചു പ്രവർത്തിക്കണമെന്ന ധാരണ ശക്തി പ്രാപിച്ചിട്ടുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഇന്നലെ ജറുസലമിലെ തിരുക്കല്ലറ ദേവാലയവും യഹൂദരുടെ പുണ്യസങ്കേതമായ വിലാപത്തിന്റെ മതിലും ട്രംപും സംഘവും സന്ദർശിച്ചു. പ്രധാനമന്ത്രി നെതന്യാഹൂവുമായും പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായും ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ട്രംപിന്റെ വരവിനു മുന്പായി പലസ്തീന് ഇസ്രയേൽ ഏതാനും സാന്പത്തിക, വികസന സൗജന്യങ്ങൾ അനുവദിക്കുകയുണ്ടായി.
രണ്ടുദിവസത്തെ ഇസ്രേലി സന്ദർശനത്തിനെത്തിയ ട്രംപ് പ്രസിഡന്റ് റിവ്ലിന്റെ ജറുസലമിലെ വസതിയിൽ റിപ്പോർട്ടർമാരുമായി സംസാരിക്കുകയായിരുന്നു. സൗദി അറേബ്യയിൽ മുസ്ലിം രാജ്യങ്ങളുടെ ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലും ഇറാനെതിരേ ട്രംപ് ആഞ്ഞടിച്ചിരുന്നു. സിറിയയിലെ അസാദ് ഭരണകൂടത്തിനും യെമനിലെ ഹൗതികൾക്കും ലബനനിലെ ഹിസ്ബുള്ളകൾക്കും ഇറാന്റെ സഹായമുണ്ട്. പശ്ചിമേഷ്യയിൽ നാശവും അരാജകത്വവും വിതയ്ക്കുന്നത് ഇറാനാണെന്നും ട്രംപ് റിയാദിലെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഭീകരതയെ ചെറുക്കാനും തീവ്രവാദത്തിന്റെ വ്യാപനം തടയാനും മുസ്ലിം നേതാക്കൾ സന്നദ്ധത പ്രകടിപ്പിച്ചെന്നു ട്രംപ് ജറുസലമിൽ റിപ്പോർട്ടർമാരോടു പറഞ്ഞു. ഇറാൻ ഉയർത്തുന്ന ഭീഷണിക്ക് എതിരേ അറബി രാജ്യങ്ങളും ഇസ്രയേലും യോജിച്ചു പ്രവർത്തിക്കണമെന്ന ധാരണ ശക്തി പ്രാപിച്ചിട്ടുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഇന്നലെ ജറുസലമിലെ തിരുക്കല്ലറ ദേവാലയവും യഹൂദരുടെ പുണ്യസങ്കേതമായ വിലാപത്തിന്റെ മതിലും ട്രംപും സംഘവും സന്ദർശിച്ചു. പ്രധാനമന്ത്രി നെതന്യാഹൂവുമായും പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായും ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ട്രംപിന്റെ വരവിനു മുന്പായി പലസ്തീന് ഇസ്രയേൽ ഏതാനും സാന്പത്തിക, വികസന സൗജന്യങ്ങൾ അനുവദിക്കുകയുണ്ടായി.