തിരുവനന്തപുരം: സംസ്ഥാനത്തു നടന്ന നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടായ വിവാദ ദേഹപരിശോധന ഉൾപ്പെടെയുള്ള വീഴ്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്ര മാനവ വിഭവശേഷി മന്ത്രിക്കു വിദ്യാഭ്യാസ വകുപ്പ് കത്ത് അയച്ചിട്ടുണ്ടെന്നു മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു.
സുപ്രീം കോടതി ഏകീകൃത പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രമേ പ്രവേശനം നടത്താൻ പാടുള്ളൂ എന്ന് ഉത്തരവിട്ടിരിക്കുന്നതിനാൽ പരീക്ഷാ നടത്തിപ്പ് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെടാൻ സാധിക്കില്ല. വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എല്ലാ പരീക്ഷകളും ആധുനികവത്കരിക്കും. ചോദ്യ ബാങ്ക് തയാറാക്കും. പഠനത്തിന്റെ രീതി ശാസ്ത്രം മാറ്റും. ഓണ്ലൈൻ പരീക്ഷാ സമ്പ്രദായം വികസിപ്പിക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്.
അധ്യാപകർക്കു പരിശീലനം പൂർത്തിയായി വരുന്നു. രാജ്യാന്തര നിലവാരമുള്ള അധ്യാപകരായിരിക്കും ഇനി ക്ലാസെടുക്കുക. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൽ ജനകീയ മോണിറ്ററിംഗ് സംവിധാനം നടപ്പിലാക്കും. ആർഎംഎസ്എ സ്കൂളിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കും. എസ്ഇആർടിസിയെ പ്രീ പ്രൈമറി പ്രശ്നം പരിഹരിക്കുന്നിനു പഠനത്തിനു നിർദേശം കൊടുത്തിട്ടുണ്ട്. അധ്യാപക ബാങ്കിലൂടെ നിയമനം നടത്തുക വഴി സംവരണം നഷ്ടപ്പെടില്ലെന്നും മന്ത്രി പറഞ്ഞു.
ഹയർ സെക്കൻഡറി അധ്യാപകരുടെ നിയമനം ധനകാര്യ വകുപ്പിന്റെ പരിശോധനയിലാണ്. 2015-16, 2016-17 കാലത്തെ തസ്തിക നിർണയം നടത്തിയിട്ടുണ്ട്. പാഠപുസ്തകങ്ങളുടെ നിലവാരം രാജ്യാന്തര നിലവാരത്തിലേക്കുയർത്തും. ആംഗൻ വാടികൾ പ്രീ പ്രൈമറികളാക്കുന്ന കാര്യത്തിൽ വിശദമായ ചർച്ച നടക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിലെ വിജിലൻസിലെ കൊണ്ട് വിദ്യാഭ്യാസ വകുപ്പിലെ ഒഴിവുകൾ പരിശോധിച്ച് പിഎസ്സിക്കു റിപ്പോർട്ടു ചെയ്തിട്ടുണ്ട്. തസ്തിക നിർണയം, നിയമന അംഗീകാരം, അധിക അധ്യാപക അനധ്യാപകരുടെ സംരക്ഷണം, പുനർവിന്യാസം എന്നിവ സംബന്ധിച്ച് മാർഗനിർദേശം നൽകി. പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ കുറവു മൂലം തസ്തിക നഷ്ടപ്പെട്ട 3,737 ജീവനക്കാരുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്കൂളുകളിലെ പ്രാർഥനാ ഗാനം ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാനാകില്ല. ’മനസു നന്നാകട്ടെ’ എന്ന ഗാനം ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എല്ലാവരും ഇക്കാര്യത്തിൽ ഒന്നിച്ചു വരണം. അല്ലെങ്കിൽ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾക്കെല്ലാം തിരിച്ചടിയാകും. ഇപ്പോൾ നടക്കുന്നത് ജനങ്ങളെ പുതിയ പ്രവർത്തനത്തിനായി ഒരുക്കിക്കൊണ്ടുവരികയാണ്. സ്കൂൾ സമയം മാറ്റാൻ ആലോചനയില്ലെന്നും മന്ത്രി വ്യക്തമാക്കി.
സുപ്രീം കോടതി ഏകീകൃത പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രമേ പ്രവേശനം നടത്താൻ പാടുള്ളൂ എന്ന് ഉത്തരവിട്ടിരിക്കുന്നതിനാൽ പരീക്ഷാ നടത്തിപ്പ് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെടാൻ സാധിക്കില്ല. വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എല്ലാ പരീക്ഷകളും ആധുനികവത്കരിക്കും. ചോദ്യ ബാങ്ക് തയാറാക്കും. പഠനത്തിന്റെ രീതി ശാസ്ത്രം മാറ്റും. ഓണ്ലൈൻ പരീക്ഷാ സമ്പ്രദായം വികസിപ്പിക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്.
അധ്യാപകർക്കു പരിശീലനം പൂർത്തിയായി വരുന്നു. രാജ്യാന്തര നിലവാരമുള്ള അധ്യാപകരായിരിക്കും ഇനി ക്ലാസെടുക്കുക. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൽ ജനകീയ മോണിറ്ററിംഗ് സംവിധാനം നടപ്പിലാക്കും. ആർഎംഎസ്എ സ്കൂളിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കും. എസ്ഇആർടിസിയെ പ്രീ പ്രൈമറി പ്രശ്നം പരിഹരിക്കുന്നിനു പഠനത്തിനു നിർദേശം കൊടുത്തിട്ടുണ്ട്. അധ്യാപക ബാങ്കിലൂടെ നിയമനം നടത്തുക വഴി സംവരണം നഷ്ടപ്പെടില്ലെന്നും മന്ത്രി പറഞ്ഞു.
ഹയർ സെക്കൻഡറി അധ്യാപകരുടെ നിയമനം ധനകാര്യ വകുപ്പിന്റെ പരിശോധനയിലാണ്. 2015-16, 2016-17 കാലത്തെ തസ്തിക നിർണയം നടത്തിയിട്ടുണ്ട്. പാഠപുസ്തകങ്ങളുടെ നിലവാരം രാജ്യാന്തര നിലവാരത്തിലേക്കുയർത്തും. ആംഗൻ വാടികൾ പ്രീ പ്രൈമറികളാക്കുന്ന കാര്യത്തിൽ വിശദമായ ചർച്ച നടക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിലെ വിജിലൻസിലെ കൊണ്ട് വിദ്യാഭ്യാസ വകുപ്പിലെ ഒഴിവുകൾ പരിശോധിച്ച് പിഎസ്സിക്കു റിപ്പോർട്ടു ചെയ്തിട്ടുണ്ട്. തസ്തിക നിർണയം, നിയമന അംഗീകാരം, അധിക അധ്യാപക അനധ്യാപകരുടെ സംരക്ഷണം, പുനർവിന്യാസം എന്നിവ സംബന്ധിച്ച് മാർഗനിർദേശം നൽകി. പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ കുറവു മൂലം തസ്തിക നഷ്ടപ്പെട്ട 3,737 ജീവനക്കാരുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്കൂളുകളിലെ പ്രാർഥനാ ഗാനം ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാനാകില്ല. ’മനസു നന്നാകട്ടെ’ എന്ന ഗാനം ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എല്ലാവരും ഇക്കാര്യത്തിൽ ഒന്നിച്ചു വരണം. അല്ലെങ്കിൽ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾക്കെല്ലാം തിരിച്ചടിയാകും. ഇപ്പോൾ നടക്കുന്നത് ജനങ്ങളെ പുതിയ പ്രവർത്തനത്തിനായി ഒരുക്കിക്കൊണ്ടുവരികയാണ്. സ്കൂൾ സമയം മാറ്റാൻ ആലോചനയില്ലെന്നും മന്ത്രി വ്യക്തമാക്കി.