തിരുവനന്തപുരം: ജീർണരാഷ്ട്രീയ സംസ്കാരം അവസാനിപ്പിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായത്തിനു മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവച്ചത് അനാശാസ്യത്തിനല്ലാതെ സത്കൃത്യം ചെയ്തതിനായിരിക്കുമെന്നു ചെന്നിത്തല പരിഹസിച്ചു.
ഇ.പി. ജയരാജനു മന്ത്രിസ്ഥാനം നഷ്ടമായതു ബന്ധുക്കളെ സ്വന്തം വകുപ്പിലെ സ്ഥാപനത്തിന്റെ തലപ്പത്തു നിയമിച്ചതിനാണ്. ഉന്നത സിപിഎം നേതാക്കളുടെ ബന്ധുക്കൾ ഇപ്പോഴും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതസ്ഥാനങ്ങളിൽ തുടരുകയാണ്. 20 വർഷം കേസ് നടത്തി ആർ. ബാലകൃഷ്ണപിള്ളയെ ജയിലിൽ അടച്ച മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദനും പ്രതിക്കും കാബിനറ്റ് പദവി നൽകി ഈ സർക്കാർ പുത്തൻ അധ്യായം സൃഷ്ടിച്ചു.
ഇക്കാര്യത്തിൽ പ്രതികരിക്കാതെ വി.എസ്. അച്യുതാനന്ദൻ കാശിക്കു പോയിരിക്കുകയാണ്. അച്യുതാനന്ദന്റെ വായിൽ പ്ലാസ്റ്റർ ഒട്ടിച്ചിരിക്കുകയാകും. മന്ത്രി എം.എം. മണി പൊമ്പിള ഒരുമൈയുടെ സ്ത്രീകളെ അശ്ലീല ഭാഷയിലാണു വിമർശിച്ചത്. കഴിഞ്ഞ നിയമസഭയിൽ കെ.എം. മാണിക്കെതിരേ ആരോപണം ഉന്നയിച്ചു നിയമസഭയിൽ ബജറ്റ് പോലും അവതരിപ്പിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ച സിപിഎം ഇപ്പോൾ കേരള കോണ്ഗ്രസ്- എമ്മുമായി കൂട്ടുകൂടാനുള്ള ശ്രമത്തിലാണ്.
അഴിമതി, അധികാര ദുർവിനിയോഗം, അനാശാസ്യം എന്നിവ അവസാനിപ്പിച്ചു രാഷ്ട്രീയ ജീർണതയ്ക്ക് അറുതിവരുത്തിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് ഈ സർക്കാരിന്റെ ചെയ്തികൾക്കെതിരേ പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.
പിണറായി സർക്കാരിനെതിരേ 65 പോയിന്റുകളടങ്ങിയ കുറ്റപത്രം തയാറാക്കിയതായും അദ്ദേഹം പറഞ്ഞു. ധാർഷ്ട്യം, ധിക്കാരം, അധികാരപ്രമത്തത, അഹങ്കാരം എന്നിവയാണ് എൽഡിഎഫ് സർക്കാരിന്റെ മുഖമുദ്ര. ഒന്നും ശരിയാകാത്ത ഒരു വർഷമാണു കടന്നു പോകുന്നത്. ഒരു വൻകിട പദ്ധതി പോലും ഇക്കാലത്തിനിടെ കൊണ്ടു വരാൻ കഴിഞ്ഞില്ല.
മന്ത്രിസഭാ തീരുമാനങ്ങൾ പോലും ജനങ്ങൾക്കു ലഭ്യമാകുന്നില്ല. കൊച്ചി മെട്രോയും വിഴിഞ്ഞം തുറമുഖവും അടക്കമുള്ള വൻകിട പദ്ധതികളെല്ലാം യുഡിഎഫ് സർക്കാരിന്റെ കാലത്തു തയാറാക്കിയതാണ്. ദേശീയപാതാ വികസനത്തിൽ ഒരുപടി മുന്നോട്ടു പോകാൻ സാധിച്ചില്ല.
എ.കെ. ബാലൻ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയുടെ പരിശോധനയിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ഒരു തീരുമാനത്തിലെങ്കിലും ക്രമക്കേടു കണ്ടെത്തി വിജിലൻസ് അന്വേഷണത്തിനു വിടാൻ സാധിച്ചോ? കിഫ്ബി പദ്ധതി ഉണ്ടയില്ലാ വെടിയാണ്. കിഫ്ബിയിൽ 3,227 കോടി രൂപയാണുള്ളത്. എന്നാൽ, അര ലക്ഷം കോടി രൂപയുടെ പദ്ധതികൾക്കാണ് ഭരണാനുമതി നൽകിയത്. ഐഎഎസ് -ഐപിഎസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോരു രൂക്ഷമാക്കുന്ന നടപടിയാണു സർക്കാർ സ്വീകരിച്ചത്.
ദശാബ്ദങ്ങളായി കേരളത്തിൽ മുടങ്ങാതെ നടന്നിരുന്ന സ്റ്റാറ്റ്യൂട്ടറി റേഷൻ വിതരണം മുടക്കി. അധികാരമേറ്റ് ഒരു വർഷം കഴിഞ്ഞിട്ടും റേഷൻ മുൻഗണനാ പട്ടികയിലെ തെറ്റു തിരുത്താനോ റേഷൻ കാർഡ് വിതരണം ചെയ്യാനോ കഴിഞ്ഞില്ല. ചരിത്രത്തിലാദ്യമായി അരിവില കിലോയക്ക് 50 രൂപ കടന്നപ്പോൾ ഒന്നും ചെയ്യാതെ നോക്കി നിന്നു.
സ്ത്രീസുരക്ഷയെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കി അധികാരത്തിൽ വന്നതിനുശേഷം കേരളത്തെ സ്ത്രീപീഡകരുടെ പറുദീസയാക്കി. ക്രമസമാധാനം പാടെ തകർന്നു. സംസ്ഥാനത്ത് ഒരു വർഷത്തിനിടെ 362 കൊലപാതകങ്ങളാണു നടന്നത്. പോലീസ് തന്നെ സദാചാര ഗുണ്ടകളായി മാറി. മാവോയിസ്റ്റ് വേട്ടയിൽ സിപിഎം- സിപിഐ അഭിപ്രായ വ്യത്യാസം ഭരണതലത്തെ വരെ ബാധിച്ചു.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽനിന്നു സാധാരണക്കാരെ അകറ്റുന്ന നടപടിയാണു സ്വീകരിച്ചത്. ഭരണ അനുകൂല അധ്യാപക സംഘടനകൾക്കു കോടികളുടെ ചോദ്യപേപ്പർ കൊള്ളയ്ക്ക് സർക്കാർ അവസരം ഒരുക്കി.
സർക്കാരിന്റെ ഒന്നാം വാർഷിക ദിനമായ 25നു 140 നിയോജക മണ്ഡലങ്ങളിലും പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കും. വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്തു പാടേ നിലച്ചു. മഴക്കാല പൂർവ പ്രവർത്തനങ്ങൾ നടത്താത്തതിനാൽ ഡെങ്കിപ്പനി അടക്കമുള്ള പകർച്ച വ്യാധികൾ വ്യാപകമായതായും രമേശ് ചെന്നിത്തല ആരോപിച്ചു.
ഇ.പി. ജയരാജനു മന്ത്രിസ്ഥാനം നഷ്ടമായതു ബന്ധുക്കളെ സ്വന്തം വകുപ്പിലെ സ്ഥാപനത്തിന്റെ തലപ്പത്തു നിയമിച്ചതിനാണ്. ഉന്നത സിപിഎം നേതാക്കളുടെ ബന്ധുക്കൾ ഇപ്പോഴും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതസ്ഥാനങ്ങളിൽ തുടരുകയാണ്. 20 വർഷം കേസ് നടത്തി ആർ. ബാലകൃഷ്ണപിള്ളയെ ജയിലിൽ അടച്ച മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദനും പ്രതിക്കും കാബിനറ്റ് പദവി നൽകി ഈ സർക്കാർ പുത്തൻ അധ്യായം സൃഷ്ടിച്ചു.
ഇക്കാര്യത്തിൽ പ്രതികരിക്കാതെ വി.എസ്. അച്യുതാനന്ദൻ കാശിക്കു പോയിരിക്കുകയാണ്. അച്യുതാനന്ദന്റെ വായിൽ പ്ലാസ്റ്റർ ഒട്ടിച്ചിരിക്കുകയാകും. മന്ത്രി എം.എം. മണി പൊമ്പിള ഒരുമൈയുടെ സ്ത്രീകളെ അശ്ലീല ഭാഷയിലാണു വിമർശിച്ചത്. കഴിഞ്ഞ നിയമസഭയിൽ കെ.എം. മാണിക്കെതിരേ ആരോപണം ഉന്നയിച്ചു നിയമസഭയിൽ ബജറ്റ് പോലും അവതരിപ്പിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ച സിപിഎം ഇപ്പോൾ കേരള കോണ്ഗ്രസ്- എമ്മുമായി കൂട്ടുകൂടാനുള്ള ശ്രമത്തിലാണ്.
അഴിമതി, അധികാര ദുർവിനിയോഗം, അനാശാസ്യം എന്നിവ അവസാനിപ്പിച്ചു രാഷ്ട്രീയ ജീർണതയ്ക്ക് അറുതിവരുത്തിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് ഈ സർക്കാരിന്റെ ചെയ്തികൾക്കെതിരേ പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.
പിണറായി സർക്കാരിനെതിരേ 65 പോയിന്റുകളടങ്ങിയ കുറ്റപത്രം തയാറാക്കിയതായും അദ്ദേഹം പറഞ്ഞു. ധാർഷ്ട്യം, ധിക്കാരം, അധികാരപ്രമത്തത, അഹങ്കാരം എന്നിവയാണ് എൽഡിഎഫ് സർക്കാരിന്റെ മുഖമുദ്ര. ഒന്നും ശരിയാകാത്ത ഒരു വർഷമാണു കടന്നു പോകുന്നത്. ഒരു വൻകിട പദ്ധതി പോലും ഇക്കാലത്തിനിടെ കൊണ്ടു വരാൻ കഴിഞ്ഞില്ല.
മന്ത്രിസഭാ തീരുമാനങ്ങൾ പോലും ജനങ്ങൾക്കു ലഭ്യമാകുന്നില്ല. കൊച്ചി മെട്രോയും വിഴിഞ്ഞം തുറമുഖവും അടക്കമുള്ള വൻകിട പദ്ധതികളെല്ലാം യുഡിഎഫ് സർക്കാരിന്റെ കാലത്തു തയാറാക്കിയതാണ്. ദേശീയപാതാ വികസനത്തിൽ ഒരുപടി മുന്നോട്ടു പോകാൻ സാധിച്ചില്ല.
എ.കെ. ബാലൻ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയുടെ പരിശോധനയിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ഒരു തീരുമാനത്തിലെങ്കിലും ക്രമക്കേടു കണ്ടെത്തി വിജിലൻസ് അന്വേഷണത്തിനു വിടാൻ സാധിച്ചോ? കിഫ്ബി പദ്ധതി ഉണ്ടയില്ലാ വെടിയാണ്. കിഫ്ബിയിൽ 3,227 കോടി രൂപയാണുള്ളത്. എന്നാൽ, അര ലക്ഷം കോടി രൂപയുടെ പദ്ധതികൾക്കാണ് ഭരണാനുമതി നൽകിയത്. ഐഎഎസ് -ഐപിഎസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോരു രൂക്ഷമാക്കുന്ന നടപടിയാണു സർക്കാർ സ്വീകരിച്ചത്.
ദശാബ്ദങ്ങളായി കേരളത്തിൽ മുടങ്ങാതെ നടന്നിരുന്ന സ്റ്റാറ്റ്യൂട്ടറി റേഷൻ വിതരണം മുടക്കി. അധികാരമേറ്റ് ഒരു വർഷം കഴിഞ്ഞിട്ടും റേഷൻ മുൻഗണനാ പട്ടികയിലെ തെറ്റു തിരുത്താനോ റേഷൻ കാർഡ് വിതരണം ചെയ്യാനോ കഴിഞ്ഞില്ല. ചരിത്രത്തിലാദ്യമായി അരിവില കിലോയക്ക് 50 രൂപ കടന്നപ്പോൾ ഒന്നും ചെയ്യാതെ നോക്കി നിന്നു.
സ്ത്രീസുരക്ഷയെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കി അധികാരത്തിൽ വന്നതിനുശേഷം കേരളത്തെ സ്ത്രീപീഡകരുടെ പറുദീസയാക്കി. ക്രമസമാധാനം പാടെ തകർന്നു. സംസ്ഥാനത്ത് ഒരു വർഷത്തിനിടെ 362 കൊലപാതകങ്ങളാണു നടന്നത്. പോലീസ് തന്നെ സദാചാര ഗുണ്ടകളായി മാറി. മാവോയിസ്റ്റ് വേട്ടയിൽ സിപിഎം- സിപിഐ അഭിപ്രായ വ്യത്യാസം ഭരണതലത്തെ വരെ ബാധിച്ചു.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽനിന്നു സാധാരണക്കാരെ അകറ്റുന്ന നടപടിയാണു സ്വീകരിച്ചത്. ഭരണ അനുകൂല അധ്യാപക സംഘടനകൾക്കു കോടികളുടെ ചോദ്യപേപ്പർ കൊള്ളയ്ക്ക് സർക്കാർ അവസരം ഒരുക്കി.
സർക്കാരിന്റെ ഒന്നാം വാർഷിക ദിനമായ 25നു 140 നിയോജക മണ്ഡലങ്ങളിലും പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കും. വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്തു പാടേ നിലച്ചു. മഴക്കാല പൂർവ പ്രവർത്തനങ്ങൾ നടത്താത്തതിനാൽ ഡെങ്കിപ്പനി അടക്കമുള്ള പകർച്ച വ്യാധികൾ വ്യാപകമായതായും രമേശ് ചെന്നിത്തല ആരോപിച്ചു.