+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മള്‍ട്ടിപ്ലക്‌സുകളില്‍നിന്നു സിനിമകള്‍ പിന്‍വലിച്ചു

കൊച്ചി: സംസ്ഥാനത്തെ മള്‍ട്ടിപ്ലക്‌സുകളിലെ സിനിമകള്‍ നിര്‍മാതാക്കളും വിതരണക്കാരും പിന്‍വലിച്ചു. തിയറ്റര്‍ വി
മള്‍ട്ടിപ്ലക്‌സുകളില്‍നിന്നു സിനിമകള്‍  പിന്‍വലിച്ചു
കൊച്ചി: സംസ്ഥാനത്തെ മള്‍ട്ടിപ്ലക്‌സുകളിലെ സിനിമകള്‍ നിര്‍മാതാക്കളും വിതരണക്കാരും പിന്‍വലിച്ചു. തിയറ്റര്‍ വിഹിതത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് എല്ലാ മലയാള ചിത്രങ്ങളും മള്‍ട്ടിപ്ലക്‌സുകളില്‍നിന്നു പിന്‍വലിച്ചത്. തിയറ്റര്‍ ഉടമകളും നിര്‍മാതാക്കളും വിതരണക്കാരും ചേര്‍ന്നുണ്ടാക്കിയ കരാര്‍ നടപ്പിലാക്കാന്‍ മള്‍ട്ടിപ്ലക്‌സുകള്‍ തയാറാകാത്തതിനെത്തുടര്‍ന്നാണു സിനിമകള്‍ പിന്‍വലിച്ചതെന്നു ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

ബാഹുബലി 2, രാമന്‍റെ ഏദന്‍തോട്ടം ഉള്‍പ്പെടെയുള്ള സിനിമകള്‍ പിന്‍വലിച്ചവയുടെ കൂട്ടത്തില്‍പ്പെടും. പുതുതായി റിലീസ് ചെയ്ത അച്ചായന്‍സ്, ഗോദ തുടങ്ങിയ സിനിമകളും നല്‍കിയിട്ടില്ല. ചിത്രം റിലീസ് ചെയ്യുമ്പോള്‍ ആദ്യ ആഴ്ചയില്‍ ലഭിക്കുന്ന കളക്‌ഷന്‍റെ 60 ശതമാനം നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ലഭിക്കണമെന്നതായിരുന്നു തിയറ്റര്‍ ഉടമകളുമായി ഉണ്ടാക്കിയ കരാര്‍. തുടര്‍ന്ന് രണ്ടാമത്തെ ആഴ്ചയില്‍ കളക്ഷന്‍റെ 55 ശതമാനവും മൂന്നാമത്തെ ആഴ്ചയില്‍ 45 ശതമാനവും നാലാമത്തെ ആഴ്ചയില്‍ 40 ശതമാനവും ലഭിക്കണം. സംസ്ഥാനത്തെ തിയറ്റര്‍ ഉടമകള്‍ ഈ കരാര്‍ പാലിക്കുന്നുണ്ടെങ്കിലും മള്‍ട്ടിപ്ലക്‌സുകള്‍ ഇതു പാലിക്കാന്‍ തയാറാകുന്നില്ല. കഴിഞ്ഞ ആറുമാസമായി ഇതു സംബന്ധിച്ചു പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും മൾട്ടിപ്ലക്സുകൾ തയാറാകാത്തതിനെത്തുടര്‍ന്നാണ് നടപടിയെന്നു ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് സിയാദ് കോക്കര്‍ പറഞ്ഞു.

മൾട്ടി പ്ലക്‌സുകളെ വെല്ലുന്ന വിധത്തിലുള്ള തിയറ്ററുകളാണു പുതുതായി വന്നുകൊണ്ടിരിക്കുന്നത് ഈ സാഹചര്യത്തില്‍ മള്‍ട്ടിപ്ലക്സുകള്‍ക്ക് ഒരു നിയമവും മറ്റു തിയറ്ററുകള്‍ക്ക് വേറൊരു നിയമവും കളക്‌ഷന്‍റെ കാര്യത്തില്‍ സ്വീകരിക്കുന്നതു ശരിയല്ലെന്നു ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി എം. രഞ്ജിത് പറഞ്ഞു.
ക്യൂ സിനിമാസ്, സിനിപൊളിസ്, സിനിമാക്‌സ്, പിവിആര്‍, ഐനോക്‌സ് തുടങ്ങിയ മള്‍ട്ടിപ്ലക്‌സുകള്‍ക്കാണു സിനിമ നല്‍കാത്തത്.