തിരുവനന്തപുരം: ഔദ്യോഗിക വസതിയായ കന്റോണ്മെന്റ് ഹൗസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പത്രസമ്മേളനം നിരീക്ഷിക്കാൻ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം എത്തിയതു വിവാദത്തിലേക്ക്. ഇതു സംബന്ധിച്ചു പ്രതിപക്ഷ നേതാവിന്റെ ഓഫീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാവിലെ 11ന് എൽഡിഎഫ് സർക്കാരിന്റെ ഭരണ വീഴ്ചകൾ ചൂണ്ടിക്കാട്ടി കുറ്റപത്രം സമർപ്പിക്കുന്ന പത്രസമ്മേളനം നിരീക്ഷിക്കാനാണു സംസ്ഥാന സ്പെഷൽ ബ്രാഞ്ച് സിഐഡി വിഭാഗത്തിൽ നിന്നു രണ്ട് ഉദ്യോഗസ്ഥരെത്തിയത്. സംശയം തോന്നിയ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ജീവനക്കാർ ഇവരോടു വിവരം തിരക്കിയപ്പോൾ ഒരാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഉന്നത തല നിർദേശ പ്രകാരമാണ് പത്രസമ്മേളനം നിരീക്ഷിക്കാൻ എത്തിയതെന്ന് അറിയിച്ചു. ഔദ്യോഗിക വസതിയിൽ കയറാൻ പോലും പ്രത്യേക അനുമതി ആവശ്യമായിരിക്കേയാണു പോലീസ് ഉദ്യോഗസ്ഥരുടെ പദവി ദുർവിനിയോഗമെന്ന ആക്ഷേപം ഉയർന്നിട്ടുള്ളത്. തുടർന്നു പ്രതിപക്ഷ നേതാവിന്റെ ഓഫീസ് തിരുവനനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നൽകി. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണ് എത്തിയതെന്നാണു വിവരം.
ഇന്നലെ രാവിലെ 11ന് എൽഡിഎഫ് സർക്കാരിന്റെ ഭരണ വീഴ്ചകൾ ചൂണ്ടിക്കാട്ടി കുറ്റപത്രം സമർപ്പിക്കുന്ന പത്രസമ്മേളനം നിരീക്ഷിക്കാനാണു സംസ്ഥാന സ്പെഷൽ ബ്രാഞ്ച് സിഐഡി വിഭാഗത്തിൽ നിന്നു രണ്ട് ഉദ്യോഗസ്ഥരെത്തിയത്. സംശയം തോന്നിയ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ജീവനക്കാർ ഇവരോടു വിവരം തിരക്കിയപ്പോൾ ഒരാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഉന്നത തല നിർദേശ പ്രകാരമാണ് പത്രസമ്മേളനം നിരീക്ഷിക്കാൻ എത്തിയതെന്ന് അറിയിച്ചു. ഔദ്യോഗിക വസതിയിൽ കയറാൻ പോലും പ്രത്യേക അനുമതി ആവശ്യമായിരിക്കേയാണു പോലീസ് ഉദ്യോഗസ്ഥരുടെ പദവി ദുർവിനിയോഗമെന്ന ആക്ഷേപം ഉയർന്നിട്ടുള്ളത്. തുടർന്നു പ്രതിപക്ഷ നേതാവിന്റെ ഓഫീസ് തിരുവനനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നൽകി. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണ് എത്തിയതെന്നാണു വിവരം.