കാഞ്ഞിരപ്പള്ളി: സാങ്കേതിക വികസന പദ്ധതികൾ ശരിയായ കാഴ്ചപ്പാടോടെ ഗ്രാമങ്ങളിൽ നടപ്പാക്കുന്നതു വികസനത്തിന്റെ ഉത്തമ മാതൃകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കേരള സ്റ്റാർട്ടപ് മിഷന്റെ ഭാഗമായി അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ ആരംഭിച്ച റൂറൽ ടെക്നോളജി ബിസിനസ് ഇൻക്യുബേഷൻ സെന്ററിന്റെയും (സ്റ്റാർട്ടപ്സ് വാലി), അമൽജ്യോതി ബോഷ് പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ ഇത്തരം സംരംഭങ്ങൾ വലിയ പട്ടണത്തിന്റെ അകത്തോ പ്രാന്തപ്രദേശങ്ങളിലോ ആണ് തുടങ്ങാറുള്ളത്. ശരിയായ കാഴ്ചപ്പാടോടെ ഇത്തരം പദ്ധതികൾ ഗ്രാമങ്ങളിൽ നടപ്പാക്കുന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വലിയതോതിൽ ഗ്രാമ, നഗര വ്യത്യാസമില്ലാത്ത സംസ്ഥാനമാണു കേരളം. എങ്കിലും ഗ്രാമങ്ങൾ ഗ്രാമങ്ങളായും നഗരങ്ങൾ നഗരങ്ങളായും ഇവിടെയുണ്ടെന്നുള്ളതു വസ്തുതയാണ്. എല്ലാ വികസനവും ഗ്രാമങ്ങളിലേക്ക് എത്തണമെന്നാണു സർക്കാർ ചിന്തിക്കുന്നത്.
സർക്കാർ ചിന്തിക്കുന്ന ചില കാര്യങ്ങൾ നേരത്തേ മുതൽ ചിന്തിച്ചും നടപ്പാക്കിയും തുടങ്ങി എന്നതാണ് അറയ്ക്കൽ പിതാവിന്റെ പ്രത്യേകത. ഇപ്പോൾ കേരളത്തിൽ ജൈവകൃഷി നല്ലതുപോലെ പ്രോത്സാഹിപ്പിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. ഹരിത കേരളമിഷന്റെ സത്ത നേരത്തേ ഉൾക്കൊണ്ടു നടപ്പാക്കിയ പുരോഹിതനാണു മാർ മാത്യു അറയ്ക്കൽ. വിദ്യാർഥികൾ തൊഴിൽ അന്വേഷകരായി മാറുന്നതിനു പകരം അവർതന്നെ തൊഴിൽ സംരംഭകരാകുക എന്നതാണ് സ്റ്റാർട്ടപ്സ് വാലി പോലുള്ള പദ്ധതികളുടെ പ്രത്യേകത. ലോകത്തെ മികച്ച പരിശീലനം ലഭിക്കത്തക്കവിധം അമൽജ്യോതി മികവിന്റെ കേന്ദ്രമായി മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കോളജ് രക്ഷാധികാരിയുമായ മാർ മാത്യു അറയ്ക്കൽ അധ്യക്ഷത വഹിച്ചു. സഹായമെത്രാൻ മാർ ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണവും ഉപഹാര സമർപ്പണവും നിർവഹിച്ചു. ആന്റോ ആന്റണി എംപി, ഡോ.എൻ. ജയരാജ് എംഎൽഎ, കോളജ് മാനേജർ റവ.ഡോ. മാത്യു പായിക്കാട്ട്, പ്രിൻസിപ്പൽ ഡോ. സെഡ് വി. ളാകപ്പറന്പിൽ കോളജ് ഡയറക്ടർ റവ.ഡോ.പി.ടി. ജോസഫ്, പ്രഫ. ഷെറിൻ സാം ജോസ് എന്നിവർ പ്രസംഗിച്ചു. സൈബർ സെക്യൂരിറ്റി വിദഗ്ധനും കോളജിലെ വിദ്യാർഥിയുമായ ഹേമന്ത് ജോസഫിനെ സമ്മേളനത്തിൽ ആദരിച്ചു.
കേരള സ്റ്റാർട്ടപ് മിഷന്റെ ഭാഗമായി അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ ആരംഭിച്ച റൂറൽ ടെക്നോളജി ബിസിനസ് ഇൻക്യുബേഷൻ സെന്ററിന്റെയും (സ്റ്റാർട്ടപ്സ് വാലി), അമൽജ്യോതി ബോഷ് പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ ഇത്തരം സംരംഭങ്ങൾ വലിയ പട്ടണത്തിന്റെ അകത്തോ പ്രാന്തപ്രദേശങ്ങളിലോ ആണ് തുടങ്ങാറുള്ളത്. ശരിയായ കാഴ്ചപ്പാടോടെ ഇത്തരം പദ്ധതികൾ ഗ്രാമങ്ങളിൽ നടപ്പാക്കുന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വലിയതോതിൽ ഗ്രാമ, നഗര വ്യത്യാസമില്ലാത്ത സംസ്ഥാനമാണു കേരളം. എങ്കിലും ഗ്രാമങ്ങൾ ഗ്രാമങ്ങളായും നഗരങ്ങൾ നഗരങ്ങളായും ഇവിടെയുണ്ടെന്നുള്ളതു വസ്തുതയാണ്. എല്ലാ വികസനവും ഗ്രാമങ്ങളിലേക്ക് എത്തണമെന്നാണു സർക്കാർ ചിന്തിക്കുന്നത്.
സർക്കാർ ചിന്തിക്കുന്ന ചില കാര്യങ്ങൾ നേരത്തേ മുതൽ ചിന്തിച്ചും നടപ്പാക്കിയും തുടങ്ങി എന്നതാണ് അറയ്ക്കൽ പിതാവിന്റെ പ്രത്യേകത. ഇപ്പോൾ കേരളത്തിൽ ജൈവകൃഷി നല്ലതുപോലെ പ്രോത്സാഹിപ്പിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. ഹരിത കേരളമിഷന്റെ സത്ത നേരത്തേ ഉൾക്കൊണ്ടു നടപ്പാക്കിയ പുരോഹിതനാണു മാർ മാത്യു അറയ്ക്കൽ. വിദ്യാർഥികൾ തൊഴിൽ അന്വേഷകരായി മാറുന്നതിനു പകരം അവർതന്നെ തൊഴിൽ സംരംഭകരാകുക എന്നതാണ് സ്റ്റാർട്ടപ്സ് വാലി പോലുള്ള പദ്ധതികളുടെ പ്രത്യേകത. ലോകത്തെ മികച്ച പരിശീലനം ലഭിക്കത്തക്കവിധം അമൽജ്യോതി മികവിന്റെ കേന്ദ്രമായി മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കോളജ് രക്ഷാധികാരിയുമായ മാർ മാത്യു അറയ്ക്കൽ അധ്യക്ഷത വഹിച്ചു. സഹായമെത്രാൻ മാർ ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണവും ഉപഹാര സമർപ്പണവും നിർവഹിച്ചു. ആന്റോ ആന്റണി എംപി, ഡോ.എൻ. ജയരാജ് എംഎൽഎ, കോളജ് മാനേജർ റവ.ഡോ. മാത്യു പായിക്കാട്ട്, പ്രിൻസിപ്പൽ ഡോ. സെഡ് വി. ളാകപ്പറന്പിൽ കോളജ് ഡയറക്ടർ റവ.ഡോ.പി.ടി. ജോസഫ്, പ്രഫ. ഷെറിൻ സാം ജോസ് എന്നിവർ പ്രസംഗിച്ചു. സൈബർ സെക്യൂരിറ്റി വിദഗ്ധനും കോളജിലെ വിദ്യാർഥിയുമായ ഹേമന്ത് ജോസഫിനെ സമ്മേളനത്തിൽ ആദരിച്ചു.