തിരുവനന്തപുരം: 1990-ലെ ഗൾഫ് യുദ്ധകാലത്ത് കുവൈത്തിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് വലിയ സംഭാവന നൽകിയ പ്രമുഖ വ്യവസായി മാത്തുണ്ണി മാത്യൂസിന്റെ (ടൊയോട്ട സണ്ണി) നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സ്വന്തം ജീവനും സ്വത്തും സംരക്ഷിക്കാൻ ശ്രമിക്കാതെ മുഴുവൻ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാനും എല്ലാം നഷ്ടപ്പെട്ടവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനും സണ്ണി നടത്തിയ പ്രവർത്തനങ്ങൾ നന്ദിയോടെ സ്മരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വിമാനമാർഗമുള്ള ഏറ്റവും വലിയ ഒഴിപ്പിക്കലാണ് 1990-ൽ ഗൾഫ് യുദ്ധകാലത്ത് വി.പി. സിംഗ് ഗവൺമെന്റ് നടത്തിയത്. ഒന്നരലക്ഷത്തോളം പേരെയാണ് വിമാനത്തിൽ നാട്ടിലെത്തിച്ചത്. ആ വേളയിൽ കേന്ദ്രസർക്കാരിന്റെ അനൗദ്യോഗിക പ്രതിനിധിയായി കുവൈത്തിൽ ഒഴിപ്പിക്കൽ പ്രവർത്തനത്തിന് നേതൃത്വം നൽകിയത് സണ്ണിയായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
വിമാനമാർഗമുള്ള ഏറ്റവും വലിയ ഒഴിപ്പിക്കലാണ് 1990-ൽ ഗൾഫ് യുദ്ധകാലത്ത് വി.പി. സിംഗ് ഗവൺമെന്റ് നടത്തിയത്. ഒന്നരലക്ഷത്തോളം പേരെയാണ് വിമാനത്തിൽ നാട്ടിലെത്തിച്ചത്. ആ വേളയിൽ കേന്ദ്രസർക്കാരിന്റെ അനൗദ്യോഗിക പ്രതിനിധിയായി കുവൈത്തിൽ ഒഴിപ്പിക്കൽ പ്രവർത്തനത്തിന് നേതൃത്വം നൽകിയത് സണ്ണിയായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.