തൃശൂർ: ആയിരം അഭിനേതാക്കൾ അരങ്ങിൽ നിറയുന്ന ഭീമൻ നാടകത്തിനു പുല്ലഴി വേദിയാകുന്നു. അവിവാഹിതരായ അമ്മമാർക്കും നിരാശ്രയരായ കുഞ്ഞുങ്ങൾക്കും അഭയകേന്ദ്രമായ പുല്ലഴി ക്രിസ്റ്റീനാ ഹോമിന്റെ അന്‍പതാം വാർഷികത്തോടനുബന്ധിച്ച് 28നാണു "മീവൽ പക്ഷി'യെന്ന നാടകം അരങ്ങിലെത്തുന്നത്.
ഗർഭഛിദ്രം, വയോധികരെ ഉപേക്ഷിക്കൽ എന്നിവയ്ക്കെതിരേ ശക്തമായ സന്ദേശം നൽകുന്നതാണു നാടകം. അറുപതുകളുടെ പശ്ചാത്തലത്തിലുള്ള കഥയിൽ കറിയാച്ചൻ, അച്ചാമ്മ എന്നിവരുടെ പ്രണയമാണ് ഇതിവൃത്തം. വിവാഹാനന്തരം മക്കളില്ലാതെ കുഞ്ഞുങ്ങളെ ദത്തെടുക്കേണ്ടി വരുന്ന കറിയാച്ചനും അച്ചാമ്മയും വാർധക്യത്തിൽ മക്കളാൽ പിന്തള്ളപ്പെട്ട് അവരെ ദത്തെടുത്ത അതേ അനാഥാലയത്തിൽ അഭയംതേടുന്നു.
രണ്ടര മണിക്കൂർ ദൈർഘ്യമുണ്ട് മീവൽ പക്ഷിക്ക്. സംഭാഷണങ്ങളുൾപ്പെടുത്തി റിക്കാർഡ് ചെയ്ത ട്രാക്കാണു നാടകത്തിന് ഉപയോഗിക്കുന്നത്. ഇതിന്റെ ഡബ്ബിംഗ് ചേതന സ്റ്റുഡിയോയിൽ പൂർത്തിയായിക്കഴിഞ്ഞു. ശബ്ദ-വെളിച്ച വിന്യാസത്തിനൊപ്പം നാടകത്തിൽ നൃത്തത്തിനും വലിയ പ്രാധാന്യം കൊടുത്തിരിക്കുന്നു. നൂറു കുട്ടികൾ വീതം അണിനിരക്കുന്ന അഞ്ചു നൃത്തരംഗങ്ങൾ ആസ്വാദകർക്കു വിരുന്നാകും.
ക്രിസ്റ്റീന ഹോമിനകത്തു സജ്ജീകരിച്ചിരിക്കുന്ന ആറു വേദികളാണ് അരങ്ങ്. ആദ്യാന്തം ചലനാത്മകമായ നാടകത്തിൽ കുട്ടികളുടെ ബ്ലോക്കിലേക്കുള്ള കോണിപ്പടിയും മട്ടുപ്പാവുമെല്ലാം വേദികളായി ഉപയോഗിക്കും. എന്നാൽ ആസ്വാദകർക്ക് ഇരിപ്പടത്തിൽ നിന്ന് ഒട്ടും ചലിക്കാതെതന്നെ കാണാവുന്ന തരത്തിലാണ് ഈ വേദികളെല്ലാം ഒരുക്കിയിരിക്കുന്നത്. പ്രഫഷണൽ താരങ്ങളാരും അരങ്ങിലെത്തുന്നില്ല എന്നതാണു നാടകത്തിന്റെ മറ്റൊരു പ്രത്യേകത.
ഒളരി, പുല്ലഴി, ചേറ്റുവ ഇടവകയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടവരാണു നാടകത്തിലെ അഭിനേതാക്കൾ. കോർപറേഷൻ ലാലൂർ ഡിവിഷൻ കൗണ്‍സിലർ ലാലി ജയിംസ് മുഖ്യകഥാപാത്രങ്ങളിലൊന്നായ അച്ചാമ്മയെ അവതരിപ്പിക്കുന്നു. നേരത്തെ മൂവായിരം പേരെ അണിനിരത്തി ‘മൊറോക്കസ’ എന്ന നാടകം അവതരിപ്പിച്ചു ലിംക ലോക റിക്കാർഡ് നേടിയ ജിന്റോ തെക്കിനിയത്താണു മീവൽ പക്ഷിയുടെ സംവിധായൻ.
മിനി ജോയ്സന്റേതാണു തിരക്കഥ. തികച്ചും പ്രഫഷണൽ രീതിയിലാണു നാടകം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നു സംവിധായകൻ പറഞ്ഞു. സംവിധാനം, ഡബ്ബിംഗ് ഉൾപ്പെടെ നാടകത്തിനായി പ്രവർത്തിച്ചിരിക്കുന്ന അണിയറ പ്രവർത്തകർ ആരുംതന്നെ പ്രതിഫലം വാങ്ങുന്നില്ല എന്നത് ഏറെ ശ്രദ്ധേയം.
നിരാലംബരായ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 50 വർഷം മുന്‍പാണു പുല്ലഴിയിൽ ക്രിസ്റ്റീന ഹോം സ്ഥാപിതമായത്. ആത്മഹത്യ ചെയ്യരുത്, ഗർഭസ്ഥ ശിശുവിനെ വധിക്കരുത്, നിരാലംബരെ കൈവിടരുത് എന്നീ സന്ദേശങ്ങളാണു ക്രിസ്റ്റീനഹോം പതിറ്റാണ്ടുകളായി സമൂഹത്തിനു നൽകുന്നത്. അന്‍പതു വർഷമായി ക്രിസ്റ്റീന ഹോം മുന്നോട്ടുവയ്ക്കുന്ന ഈ സന്ദേശം ഒന്നുകൂടി ഉൗട്ടിയുറപ്പിക്കുകയെന്നതാണു നാടകത്തിനു പിന്നിലുള്ള ലക്ഷ്യമെന്നു ക്രിസ്റ്റീന ഹോം ഡയറക്ടർ ഫാ. ജോണ്സണ് ചാലിശേരി പറഞ്ഞു.
മൂന്നിടങ്ങളിലായി നാടകത്തിന്റെ റിഹേഴ്സൽ പുരോഗമിക്കുകയാണ്. ഫാ. ജോണ്സണ് ചാലിശേരിക്കൊപ്പം മൂന്ന് ഇടവകയിലെ വികാരിമാരും റിഹേഴ്സലിനു നേതൃത്വം കൊടുക്കാൻ മുൻപന്തിയിലുണ്ട്. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ പ്രോത്സാഹനവും അണിയറ പ്രവർത്തകർക്ക് ഉൗർജം നൽകുന്നു. 28നു വൈകുന്നേരം 6.30നു മീവൽ പക്ഷിയുടെ കർട്ടൻ ഉയരും.
ഗർഭഛിദ്രം, വയോധികരെ ഉപേക്ഷിക്കൽ എന്നിവയ്ക്കെതിരേ ശക്തമായ സന്ദേശം നൽകുന്നതാണു നാടകം. അറുപതുകളുടെ പശ്ചാത്തലത്തിലുള്ള കഥയിൽ കറിയാച്ചൻ, അച്ചാമ്മ എന്നിവരുടെ പ്രണയമാണ് ഇതിവൃത്തം. വിവാഹാനന്തരം മക്കളില്ലാതെ കുഞ്ഞുങ്ങളെ ദത്തെടുക്കേണ്ടി വരുന്ന കറിയാച്ചനും അച്ചാമ്മയും വാർധക്യത്തിൽ മക്കളാൽ പിന്തള്ളപ്പെട്ട് അവരെ ദത്തെടുത്ത അതേ അനാഥാലയത്തിൽ അഭയംതേടുന്നു.
രണ്ടര മണിക്കൂർ ദൈർഘ്യമുണ്ട് മീവൽ പക്ഷിക്ക്. സംഭാഷണങ്ങളുൾപ്പെടുത്തി റിക്കാർഡ് ചെയ്ത ട്രാക്കാണു നാടകത്തിന് ഉപയോഗിക്കുന്നത്. ഇതിന്റെ ഡബ്ബിംഗ് ചേതന സ്റ്റുഡിയോയിൽ പൂർത്തിയായിക്കഴിഞ്ഞു. ശബ്ദ-വെളിച്ച വിന്യാസത്തിനൊപ്പം നാടകത്തിൽ നൃത്തത്തിനും വലിയ പ്രാധാന്യം കൊടുത്തിരിക്കുന്നു. നൂറു കുട്ടികൾ വീതം അണിനിരക്കുന്ന അഞ്ചു നൃത്തരംഗങ്ങൾ ആസ്വാദകർക്കു വിരുന്നാകും.
ക്രിസ്റ്റീന ഹോമിനകത്തു സജ്ജീകരിച്ചിരിക്കുന്ന ആറു വേദികളാണ് അരങ്ങ്. ആദ്യാന്തം ചലനാത്മകമായ നാടകത്തിൽ കുട്ടികളുടെ ബ്ലോക്കിലേക്കുള്ള കോണിപ്പടിയും മട്ടുപ്പാവുമെല്ലാം വേദികളായി ഉപയോഗിക്കും. എന്നാൽ ആസ്വാദകർക്ക് ഇരിപ്പടത്തിൽ നിന്ന് ഒട്ടും ചലിക്കാതെതന്നെ കാണാവുന്ന തരത്തിലാണ് ഈ വേദികളെല്ലാം ഒരുക്കിയിരിക്കുന്നത്. പ്രഫഷണൽ താരങ്ങളാരും അരങ്ങിലെത്തുന്നില്ല എന്നതാണു നാടകത്തിന്റെ മറ്റൊരു പ്രത്യേകത.
ഒളരി, പുല്ലഴി, ചേറ്റുവ ഇടവകയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടവരാണു നാടകത്തിലെ അഭിനേതാക്കൾ. കോർപറേഷൻ ലാലൂർ ഡിവിഷൻ കൗണ്‍സിലർ ലാലി ജയിംസ് മുഖ്യകഥാപാത്രങ്ങളിലൊന്നായ അച്ചാമ്മയെ അവതരിപ്പിക്കുന്നു. നേരത്തെ മൂവായിരം പേരെ അണിനിരത്തി ‘മൊറോക്കസ’ എന്ന നാടകം അവതരിപ്പിച്ചു ലിംക ലോക റിക്കാർഡ് നേടിയ ജിന്റോ തെക്കിനിയത്താണു മീവൽ പക്ഷിയുടെ സംവിധായൻ.
മിനി ജോയ്സന്റേതാണു തിരക്കഥ. തികച്ചും പ്രഫഷണൽ രീതിയിലാണു നാടകം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നു സംവിധായകൻ പറഞ്ഞു. സംവിധാനം, ഡബ്ബിംഗ് ഉൾപ്പെടെ നാടകത്തിനായി പ്രവർത്തിച്ചിരിക്കുന്ന അണിയറ പ്രവർത്തകർ ആരുംതന്നെ പ്രതിഫലം വാങ്ങുന്നില്ല എന്നത് ഏറെ ശ്രദ്ധേയം.
നിരാലംബരായ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 50 വർഷം മുന്‍പാണു പുല്ലഴിയിൽ ക്രിസ്റ്റീന ഹോം സ്ഥാപിതമായത്. ആത്മഹത്യ ചെയ്യരുത്, ഗർഭസ്ഥ ശിശുവിനെ വധിക്കരുത്, നിരാലംബരെ കൈവിടരുത് എന്നീ സന്ദേശങ്ങളാണു ക്രിസ്റ്റീനഹോം പതിറ്റാണ്ടുകളായി സമൂഹത്തിനു നൽകുന്നത്. അന്‍പതു വർഷമായി ക്രിസ്റ്റീന ഹോം മുന്നോട്ടുവയ്ക്കുന്ന ഈ സന്ദേശം ഒന്നുകൂടി ഉൗട്ടിയുറപ്പിക്കുകയെന്നതാണു നാടകത്തിനു പിന്നിലുള്ള ലക്ഷ്യമെന്നു ക്രിസ്റ്റീന ഹോം ഡയറക്ടർ ഫാ. ജോണ്സണ് ചാലിശേരി പറഞ്ഞു.
മൂന്നിടങ്ങളിലായി നാടകത്തിന്റെ റിഹേഴ്സൽ പുരോഗമിക്കുകയാണ്. ഫാ. ജോണ്സണ് ചാലിശേരിക്കൊപ്പം മൂന്ന് ഇടവകയിലെ വികാരിമാരും റിഹേഴ്സലിനു നേതൃത്വം കൊടുക്കാൻ മുൻപന്തിയിലുണ്ട്. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ പ്രോത്സാഹനവും അണിയറ പ്രവർത്തകർക്ക് ഉൗർജം നൽകുന്നു. 28നു വൈകുന്നേരം 6.30നു മീവൽ പക്ഷിയുടെ കർട്ടൻ ഉയരും.