കോഴിക്കോട്: ഇതര സംസ്ഥാനകുടിയേറ്റ തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന ആവാസ് - അപ്നാഘര്‍ പദ്ധതി ത്വരിതഗതിയിൽ മുന്നോട്ട്. ആദ്യഘട്ടമെന്ന നിലയില്‍ സര്‍ക്കാര്‍ഫണ്ടില്‍ നിന്ന് പത്തുകോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഘർ(വീട്) ഒരുക്കുന്ന "അപ്നാഘര്‍' സമുച്ചയത്തിനുള്ള നടപടിക്രമീകരണങ്ങളും പൂര്‍ത്തിയായി വരുന്നു.
ഈ പദ്ധതിക്കായി കഞ്ചിക്കോട് കിന്‍ഫ്രാ പാര്‍ക്കിന്റെ 69 സെന്റിലാണ് ആദ്യ ഘട്ട നിര്‍മാണം പുരോഗമിക്കുന്നത്. 45,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ 12 പേർക്കുവീതം താമസിക്കാവുന്ന 64 മുറികളാണ് തുടക്കത്തില്‍ നിര്‍മിക്കുക. തുടക്കത്തിൽ 768 പേര്‍ക്ക് താമസിക്കാം. സമുച്ചയത്തിൽ 32 അടുക്കള, 96 ടോയ്ലറ്റ്, എട്ടു ഭക്ഷണമുറി, കുളിക്കാനും, അലക്കാനും വിശാലമായ സൗകര്യങ്ങള്‍ എന്നിവയ്ക്കു പുറമേ ഓരോ നിലയിലും വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും ഒരുക്കും. രണ്ടാം ഘട്ടത്തില്‍ എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ , തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കും.
ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യപരിരക്ഷയും, വിവര ശേഖരണവും ലക്ഷ്യമിട്ട് തൊഴില്‍ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ജോലി ചെയ്യുന്ന 18നും 60 നും ഇടയില്‍ പ്രായമുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യപരിരക്ഷയും, 15000 രൂപ വരെയുള്ള സൗജന്യചികിത്സ സഹായവും, രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആധുനിക മാതൃകയിലുള്ള ഇൻഷ്വറന്‍സ് ലിങ്ക്ഡ് തിരിച്ചറിയല്‍ കാര്‍ഡും പദ്ധതിയിലൂടെ അനുവദിക്കും.
ജില്ലാ കളക്ടര്‍ ചെയര്‍മാനും, ജില്ലാ ലേബര്‍ ഓഫീസര്‍ കണ്‍വീനറുമായിട്ടുള്ള കമ്മിറ്റിക്കായിരിക്കും പദ്ധതിയുടെ നടത്തിപ്പ് ചുമതല. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ , ജില്ലാ പൊലീസ് മേധാവികള്‍ എന്നിവര്‍ക്ക് പദ്ധതി നടപ്പിലാക്കുന്നതിനുള്ള ചുമതലകള്‍ നല്‍കും. തദ്ദേശഭരണ സ്ഥാപനങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപികരിക്കും. പിന്നീട് തിരിച്ചറിയല്‍ കാര്‍ഡുകളും വിതരണം ചെയ്യും.
നിലവിലുള്ള ക്ഷേമപദ്ധതികൾക്കു പുറമേയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത് ഇതിന്റെ ഭാഗമായി ജില്ലാ ആസ്ഥാനങ്ങളില്‍ ഫെസിലിറ്റേഷന്‍ സെന്ററുകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഈ പദ്ധതിക്കായി കഞ്ചിക്കോട് കിന്‍ഫ്രാ പാര്‍ക്കിന്റെ 69 സെന്റിലാണ് ആദ്യ ഘട്ട നിര്‍മാണം പുരോഗമിക്കുന്നത്. 45,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ 12 പേർക്കുവീതം താമസിക്കാവുന്ന 64 മുറികളാണ് തുടക്കത്തില്‍ നിര്‍മിക്കുക. തുടക്കത്തിൽ 768 പേര്‍ക്ക് താമസിക്കാം. സമുച്ചയത്തിൽ 32 അടുക്കള, 96 ടോയ്ലറ്റ്, എട്ടു ഭക്ഷണമുറി, കുളിക്കാനും, അലക്കാനും വിശാലമായ സൗകര്യങ്ങള്‍ എന്നിവയ്ക്കു പുറമേ ഓരോ നിലയിലും വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും ഒരുക്കും. രണ്ടാം ഘട്ടത്തില്‍ എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ , തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കും.
ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യപരിരക്ഷയും, വിവര ശേഖരണവും ലക്ഷ്യമിട്ട് തൊഴില്‍ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ജോലി ചെയ്യുന്ന 18നും 60 നും ഇടയില്‍ പ്രായമുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യപരിരക്ഷയും, 15000 രൂപ വരെയുള്ള സൗജന്യചികിത്സ സഹായവും, രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആധുനിക മാതൃകയിലുള്ള ഇൻഷ്വറന്‍സ് ലിങ്ക്ഡ് തിരിച്ചറിയല്‍ കാര്‍ഡും പദ്ധതിയിലൂടെ അനുവദിക്കും.
ജില്ലാ കളക്ടര്‍ ചെയര്‍മാനും, ജില്ലാ ലേബര്‍ ഓഫീസര്‍ കണ്‍വീനറുമായിട്ടുള്ള കമ്മിറ്റിക്കായിരിക്കും പദ്ധതിയുടെ നടത്തിപ്പ് ചുമതല. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ , ജില്ലാ പൊലീസ് മേധാവികള്‍ എന്നിവര്‍ക്ക് പദ്ധതി നടപ്പിലാക്കുന്നതിനുള്ള ചുമതലകള്‍ നല്‍കും. തദ്ദേശഭരണ സ്ഥാപനങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപികരിക്കും. പിന്നീട് തിരിച്ചറിയല്‍ കാര്‍ഡുകളും വിതരണം ചെയ്യും.
നിലവിലുള്ള ക്ഷേമപദ്ധതികൾക്കു പുറമേയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത് ഇതിന്റെ ഭാഗമായി ജില്ലാ ആസ്ഥാനങ്ങളില്‍ ഫെസിലിറ്റേഷന്‍ സെന്ററുകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.