തിരുവനന്തപുരം: ഭരണകൂടം ഏകാധിപത്യത്തിലേക്ക് വഴുതി വീഴുമ്പോൾ ജനങ്ങളെ സംരക്ഷിക്കേണ്ട ചുമതല ജുഡീഷറിക്കാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
രാജ്യഭരണത്തിന്റെ കടിഞ്ഞാണ് ആർഎസ്എസ് എന്ന വർഗീയ സംഘടനയുടെ കരങ്ങളിലാണ്. ഇതിനെതിരെ ഇടതു മുന്നണിയുടെ പ്രവർത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു നടന്ന സംസ്ഥാന അഭിഭാഷക കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം.
മനുഷ്യനെ കേന്ദ്ര ബിന്ദുവാക്കി കൊണ്ടുള്ള സമഗ്രമായ വികസനമാണ് എൽഡിഎഫ് സർക്കാരിന്റെ നയം. യുഡിഎഫ് സർക്കാരിന്റെ അഴിമതിക്കെതിരായ ജനവികാരമാണ് എൽഡിഎഫിന്റെ വിജയം. വിവാദങ്ങൾക്ക് കൂടുതൽ പരിഗണന കൊടുക്കുന്നതു കൊണ്ടാണ് നേട്ടങ്ങൾ സമൂഹത്തിലേക്കെത്താത്തത്.
സിപിഐയുടെ നിലപാടുകൾ ശരിയാണെന്ന പൊതുബോധം നിലനിൽക്കുന്നുണ്ടെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
രാജ്യഭരണത്തിന്റെ കടിഞ്ഞാണ് ആർഎസ്എസ് എന്ന വർഗീയ സംഘടനയുടെ കരങ്ങളിലാണ്. ഇതിനെതിരെ ഇടതു മുന്നണിയുടെ പ്രവർത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു നടന്ന സംസ്ഥാന അഭിഭാഷക കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം.
മനുഷ്യനെ കേന്ദ്ര ബിന്ദുവാക്കി കൊണ്ടുള്ള സമഗ്രമായ വികസനമാണ് എൽഡിഎഫ് സർക്കാരിന്റെ നയം. യുഡിഎഫ് സർക്കാരിന്റെ അഴിമതിക്കെതിരായ ജനവികാരമാണ് എൽഡിഎഫിന്റെ വിജയം. വിവാദങ്ങൾക്ക് കൂടുതൽ പരിഗണന കൊടുക്കുന്നതു കൊണ്ടാണ് നേട്ടങ്ങൾ സമൂഹത്തിലേക്കെത്താത്തത്.
സിപിഐയുടെ നിലപാടുകൾ ശരിയാണെന്ന പൊതുബോധം നിലനിൽക്കുന്നുണ്ടെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.