+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള ബാങ്ക് കരുത്തേകും: സഹകരണ തൊഴിലാളി യൂണിയൻ

കണ്ണൂർ: കേരളത്തിന്‍റെ നട്ടെല്ലായ പ്രാഥമിക ബാങ്കുകൾക്ക് പുതുതായി രൂപീകരിക്കുന്ന കേരള ബാങ്ക് കൂടുതൽ കരുത്തു പക
കേരള ബാങ്ക് കരുത്തേകും: സഹകരണ തൊഴിലാളി യൂണിയൻ
കണ്ണൂർ: കേരളത്തിന്‍റെ നട്ടെല്ലായ പ്രാഥമിക ബാങ്കുകൾക്ക് പുതുതായി രൂപീകരിക്കുന്ന കേരള ബാങ്ക് കൂടുതൽ കരുത്തു പകരുമെന്ന് കേരള സഹകരണ തൊഴിലാളി യൂണിയൻ സംസ്ഥാന സമ്മേളന പ്രമേയം. ബാങ്ക് രൂപീകരണ പ്രവർത്തനങ്ങളും നടപടികളും സഹകരണമേഖലയുടെ കരുത്തായി മാറും.

ജില്ലാബാങ്കിൽ അസോസിയേറ്റ് മെമ്പർമാരായ മറ്റു സഹകരണസംഘങ്ങളുടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സംവിധാനം ഉണ്ടാകണമെന്നു സമ്മേളനം ആവശ്യപ്പെട്ടു.
കേരള ബാങ്ക് രൂപീകരണമെന്നത് എൽഡിഎഫ് പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു. കേന്ദ്ര ഏജൻസികളിൽനിന്നുള്ള ഫണ്ടുകൾ ഗ്രാമീണതലത്തിലും പുതുതലമുറ ബാങ്കുകളുടെ ആകർഷകമായ സേവനങ്ങൾ നാട്ടിൻപുറങ്ങളിലും എത്തിക്കാൻ പുതിയ ബാങ്കിനു കഴിയുമെന്നാണ് യൂണിയന്‍റെ പ്രതീക്ഷ.

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് കേന്ദ്രസർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. സംസ്ഥാനത്തിന്‍റെ വെട്ടിക്കുറച്ച അരിവിഹിതം കേന്ദ്രസർക്കാർ പുനഃസ്ഥാപിക്കണം. കോർപറേറ്റുകൾക്ക് അനുകൂലമായ രീതിയിൽ ആവിഷ്കരിച്ച, തൊഴിലാളിവിരുദ്ധമായ തൊഴിൽനിയമഭേദഗതി പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.