തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി വനിതാ കമാൻഡോ പ്ലറ്റൂണ്‍ രൂപീകരിക്കുന്നു. നിലവിലെ ഇന്ത്യാ റിസർവ് ബറ്റാലിയൻ മാതൃകയിലാണു വനിതാ കമാൻഡോ പ്ലറ്റൂണ്‍ രൂപീകരിക്കുക. നിലവിൽ രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന വനിതാ ബറ്റാലിയനിൽ നിന്നുള്ള 30 വനിതകൾക്കു പ്രത്യേക പരിശീലനം നൽകിയാണു കമാൻഡോ പ്ലറ്റൂണ്‍ രൂപീകരിക്കുന്നതെന്നു സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാർ അറിയിച്ചു.
വനിതാ ബറ്റാലിയൻ രൂപീകരിക്കുന്നതോടെ നഗര ഗ്രാമപ്രദേശങ്ങളിൽ ഒരുപോലെ പ്രവർത്തിക്കാനാകും. പിങ്ക് ബീറ്റ്, പിങ്ക് പട്രോൾ പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയും. സംസ്ഥാന പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനും സ്ത്രീസുരക്ഷയ്ക്കുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് സംസ്ഥാനത്ത് വനിതാ പോലീസ് ബറ്റാലിയൻ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ കേരള പോലീസിൽ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം കേവലം 6.4 ശതമാനം മാത്രമാണ്. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി ഉയർത്തുന്നതിന്റെ ഭാഗമായാണ് വനിതാ പോലീസ് ബറ്റാലിയൻ രൂപീകൃതമാകുന്നത്.
തിരുവനന്തപുരത്താണ് നിർദിഷ്ട വനിതാ പോലീസ് ബറ്റാലിയന്റെ ആസ്ഥാനം. എസ്പി റാങ്കിലുള്ള ആർ.നിശാന്തിനിയെ പുതിയ ബറ്റാലിയന്റെ കമൻഡാന്റായി നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് താത്കാലിക ഓഫീസും ആരംഭിച്ചു. 20 വനിതാ ഹവീൽദാർമാർ, 380 പോലീസ് കോണ്‍സ്റ്റബിൾമാർ, ഒരു ആർമർ എസ്ഐ, 10 ടെക്നിക്കൽ വിഭാഗം എന്നിവരും പ്രവർത്തിക്കും. ഇതിനുപുറമെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ജൂണിയർ സൂപ്രണ്ട്, കാഷ്യർ/സ്റ്റോർ അക്കൗണ്ടന്റ് എന്നീ വിഭാഗങ്ങളിലായി ഓരോരുത്തർ വീതവും എട്ട് ക്ലാർക്ക്, രണ്ട് ടൈപ്പിസ്റ്റ്, ഒരു ഓഫീസ് അറ്റൻഡന്റ്, 20 ക്യാന്പ് ഫോളോവർമാർ എന്നിവരും ബറ്റാലിയനിൽ ഉണ്ടാകും. ഇതിനായുള്ള 451 തസ്തികകൾ സർക്കാർ സൃഷ്ടിച്ചു.
ബറ്റാലിയനിലായി റിപ്പോർട്ട് ചെയ്തിട്ടുള്ള 380 വനിതാ പോലീസ് കോണ്‍സ്റ്റബിൾ ഒഴിവുകളിൽ 330 പേർക്ക് നിലവിലുള്ള ഏഴ് ബറ്റാലിയൻ റാങ്ക് ലിസ്റ്റുകളിൽ നിന്ന് പിഎസ്സി നിയമന ശിപാർശ നൽകി. ഇവർക്കുള്ള പരിശീലനം മെഡിക്കൽ പരിശോധന, പോലീസ് വെരിഫിക്കേഷൻ എന്നിവ പൂർത്തിയാകുന്ന മുറയ്ക്ക് ആരംഭിക്കും. ഒൻപതുമാസത്തെ പരിശീലനമാണ് ഇവർക്കു നല്‍കുക.
വനിതാ പോലീസ് കോണ്‍സ്റ്റബിൾ റാങ്കിലേക്ക് നിയമന ശിപാർശ ലഭിച്ചിട്ടുള്ളവർക്കുള്ള മെഡിക്കൽ പരിശോധന 25 മുതൽ 31 വരെ തിരുവനന്തപുരം എസ്എപി പോലീസ് ഹോസ്പിറ്റലിൽ നടക്കും. മെഡിക്കൽ പരിശോധനയ്ക്ക് 24 നു മുമ്പായി അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവർ 0471 2726868 എന്ന നമ്പരിൽ ബന്ധപ്പെടണമെന്നു സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
വനിതാ ബറ്റാലിയൻ രൂപീകരിക്കുന്നതോടെ നഗര ഗ്രാമപ്രദേശങ്ങളിൽ ഒരുപോലെ പ്രവർത്തിക്കാനാകും. പിങ്ക് ബീറ്റ്, പിങ്ക് പട്രോൾ പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയും. സംസ്ഥാന പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനും സ്ത്രീസുരക്ഷയ്ക്കുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് സംസ്ഥാനത്ത് വനിതാ പോലീസ് ബറ്റാലിയൻ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ കേരള പോലീസിൽ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം കേവലം 6.4 ശതമാനം മാത്രമാണ്. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി ഉയർത്തുന്നതിന്റെ ഭാഗമായാണ് വനിതാ പോലീസ് ബറ്റാലിയൻ രൂപീകൃതമാകുന്നത്.
തിരുവനന്തപുരത്താണ് നിർദിഷ്ട വനിതാ പോലീസ് ബറ്റാലിയന്റെ ആസ്ഥാനം. എസ്പി റാങ്കിലുള്ള ആർ.നിശാന്തിനിയെ പുതിയ ബറ്റാലിയന്റെ കമൻഡാന്റായി നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് താത്കാലിക ഓഫീസും ആരംഭിച്ചു. 20 വനിതാ ഹവീൽദാർമാർ, 380 പോലീസ് കോണ്‍സ്റ്റബിൾമാർ, ഒരു ആർമർ എസ്ഐ, 10 ടെക്നിക്കൽ വിഭാഗം എന്നിവരും പ്രവർത്തിക്കും. ഇതിനുപുറമെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ജൂണിയർ സൂപ്രണ്ട്, കാഷ്യർ/സ്റ്റോർ അക്കൗണ്ടന്റ് എന്നീ വിഭാഗങ്ങളിലായി ഓരോരുത്തർ വീതവും എട്ട് ക്ലാർക്ക്, രണ്ട് ടൈപ്പിസ്റ്റ്, ഒരു ഓഫീസ് അറ്റൻഡന്റ്, 20 ക്യാന്പ് ഫോളോവർമാർ എന്നിവരും ബറ്റാലിയനിൽ ഉണ്ടാകും. ഇതിനായുള്ള 451 തസ്തികകൾ സർക്കാർ സൃഷ്ടിച്ചു.
ബറ്റാലിയനിലായി റിപ്പോർട്ട് ചെയ്തിട്ടുള്ള 380 വനിതാ പോലീസ് കോണ്‍സ്റ്റബിൾ ഒഴിവുകളിൽ 330 പേർക്ക് നിലവിലുള്ള ഏഴ് ബറ്റാലിയൻ റാങ്ക് ലിസ്റ്റുകളിൽ നിന്ന് പിഎസ്സി നിയമന ശിപാർശ നൽകി. ഇവർക്കുള്ള പരിശീലനം മെഡിക്കൽ പരിശോധന, പോലീസ് വെരിഫിക്കേഷൻ എന്നിവ പൂർത്തിയാകുന്ന മുറയ്ക്ക് ആരംഭിക്കും. ഒൻപതുമാസത്തെ പരിശീലനമാണ് ഇവർക്കു നല്‍കുക.
വനിതാ പോലീസ് കോണ്‍സ്റ്റബിൾ റാങ്കിലേക്ക് നിയമന ശിപാർശ ലഭിച്ചിട്ടുള്ളവർക്കുള്ള മെഡിക്കൽ പരിശോധന 25 മുതൽ 31 വരെ തിരുവനന്തപുരം എസ്എപി പോലീസ് ഹോസ്പിറ്റലിൽ നടക്കും. മെഡിക്കൽ പരിശോധനയ്ക്ക് 24 നു മുമ്പായി അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവർ 0471 2726868 എന്ന നമ്പരിൽ ബന്ധപ്പെടണമെന്നു സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.