ആലപ്പുഴ: ചരക്കു സേവന നികുതി (ജിഎസ്ടി) സംബന്ധിച്ചു കേന്ദ്ര സർക്കാരുകളും കോർപ്പറേറ്റുകളും ഒത്തുകളിക്കുകയാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. വിഷയത്തിൽ ധനമന്ത്രിയുമായും ചർച്ചയ്ക്കു തയാറാണെന്നും രാധാകൃഷ്ണൻ ആലപ്പുഴയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
ജിഎസ്ടി നടപ്പാക്കുന്പോൾ ലഭിക്കുന്ന നികുതിയുടെ 90 ശതമാനവും സംസ്ഥാന സർക്കാരിനാണു ലഭിക്കുക. ഇതു മറച്ചുവച്ചു സാന്പത്തികരംഗത്തു കേരളത്തിലെ ജനങ്ങൾക്കു യാതൊരു വിവരവുമില്ലെന്നാണു ധനമന്ത്രി ധരിച്ചിരിക്കുന്നത്. കേന്ദ്ര വിരുദ്ധതയിൽ താൻ ചാന്പ്യനാണെന്നു വരുത്തി തീർക്കാനുള്ള ശ്രമമാണു നടത്തുന്നത്. ധനമന്ത്രിയുടെ നിലപാടു ദൗർഭാഗ്യകരമാണെന്നു അദ്ദേഹം പറഞ്ഞു.
ജിഎസ്ടി നടപ്പാക്കുന്പോൾ ലഭിക്കുന്ന നികുതിയുടെ 90 ശതമാനവും സംസ്ഥാന സർക്കാരിനാണു ലഭിക്കുക. ഇതു മറച്ചുവച്ചു സാന്പത്തികരംഗത്തു കേരളത്തിലെ ജനങ്ങൾക്കു യാതൊരു വിവരവുമില്ലെന്നാണു ധനമന്ത്രി ധരിച്ചിരിക്കുന്നത്. കേന്ദ്ര വിരുദ്ധതയിൽ താൻ ചാന്പ്യനാണെന്നു വരുത്തി തീർക്കാനുള്ള ശ്രമമാണു നടത്തുന്നത്. ധനമന്ത്രിയുടെ നിലപാടു ദൗർഭാഗ്യകരമാണെന്നു അദ്ദേഹം പറഞ്ഞു.