അന്പലപ്പുഴ: ഗുരുവായൂർ ക്ഷേത്രം തകർക്കുമെന്നു മൊബൈലിൽ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടു പുന്നപ്ര പോലിസ് രണ്ടു യുവാക്കളുടെ മൊഴിയെടുത്തു.
പുന്നപ്ര തെക്കു പഞ്ചായത്ത് വെളിംപറന്പിൽ സന്തോഷ്, സുഹൃത്ത് സത്യൻ എന്നിവരെയാണു ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ 8.15ഓടെ ഗുരുവായൂർ ദേവസ്വം ഓഫീസിലേക്കാണു ബോംബുവച്ചു തകർക്കുമെന്ന സന്ദേശം ലഭിച്ചത്. രാജീവ് ഗാന്ധിയെ വധിച്ച അതേ രീതിയിൽ സ്ത്രീകളെ ഉപയോഗിച്ചു ബോംബിട്ടു ക്ഷേത്രം തകർക്കുമെന്നും തങ്ങൾ ധീവര തീവ്രവാദ ഗ്രൂപ്പാണെന്നുമായിരു ന്നുഫോണ് സന്ദേശം. ക്ഷേത്രം മാനേജർ ടി.വി. കൃഷ്ണദാസാണു ഫോണ് എടുത്തത്. ഉടൻതന്നെ മാനേജർ അഡ്മിനിസ്ട്രേറ്ററെയും പോലീസിനെയും വിവരം അറിയിച്ചു. തുടർന്ന് ക്ഷേത്രത്തിൽ വിദഗ്ധ പരിശോധനയും നടത്തി. സന്തോഷിന്റെ പേരിലുള്ള സിമ്മിൽനിന്നാണു ഫോണ് സന്ദേശം ലഭിച്ചതെന്നു പോലീസ് പറഞ്ഞു.
എന്നാൽ, തന്റെ പേരിലുള്ള ഐഡി പ്രൂഫ് ഉപയോഗിച്ച് , ലാൻഡ്ഫോണിൽ വടക്കൻ പറവൂരിൽ ജോലിചെയ്യുന്ന തന്റെ ചിറ്റപ്പനായ ബാലകൃഷ്ണൻ സിം എടുത്തെന്നും ഗുരുവായൂരിലേക്കു വിളിച്ച നന്പർ തന്റെ ചിറ്റപ്പനാണ് ഉപയോഗിക്കുന്നതെന്നും പോലീസിനു സന്തോഷ് മൊഴി നൽകി. കൂട്ടുകാരൻ സത്യന്റെ പേരിലുള്ള സിം ഉപയോഗിക്കുന്നതു സന്തോഷുമാണ്. ബാലകൃഷ്ണനെ ചോദ്യം ചെയ്താലേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാകുകയുള്ളു എന്നു പോലീസ് പറഞ്ഞു. സന്തോഷിനെയും സത്യനെയും മൊഴി രേഖപ്പെടുത്തി വിട്ടയച്ചു.
പുന്നപ്ര തെക്കു പഞ്ചായത്ത് വെളിംപറന്പിൽ സന്തോഷ്, സുഹൃത്ത് സത്യൻ എന്നിവരെയാണു ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ 8.15ഓടെ ഗുരുവായൂർ ദേവസ്വം ഓഫീസിലേക്കാണു ബോംബുവച്ചു തകർക്കുമെന്ന സന്ദേശം ലഭിച്ചത്. രാജീവ് ഗാന്ധിയെ വധിച്ച അതേ രീതിയിൽ സ്ത്രീകളെ ഉപയോഗിച്ചു ബോംബിട്ടു ക്ഷേത്രം തകർക്കുമെന്നും തങ്ങൾ ധീവര തീവ്രവാദ ഗ്രൂപ്പാണെന്നുമായിരു ന്നുഫോണ് സന്ദേശം. ക്ഷേത്രം മാനേജർ ടി.വി. കൃഷ്ണദാസാണു ഫോണ് എടുത്തത്. ഉടൻതന്നെ മാനേജർ അഡ്മിനിസ്ട്രേറ്ററെയും പോലീസിനെയും വിവരം അറിയിച്ചു. തുടർന്ന് ക്ഷേത്രത്തിൽ വിദഗ്ധ പരിശോധനയും നടത്തി. സന്തോഷിന്റെ പേരിലുള്ള സിമ്മിൽനിന്നാണു ഫോണ് സന്ദേശം ലഭിച്ചതെന്നു പോലീസ് പറഞ്ഞു.
എന്നാൽ, തന്റെ പേരിലുള്ള ഐഡി പ്രൂഫ് ഉപയോഗിച്ച് , ലാൻഡ്ഫോണിൽ വടക്കൻ പറവൂരിൽ ജോലിചെയ്യുന്ന തന്റെ ചിറ്റപ്പനായ ബാലകൃഷ്ണൻ സിം എടുത്തെന്നും ഗുരുവായൂരിലേക്കു വിളിച്ച നന്പർ തന്റെ ചിറ്റപ്പനാണ് ഉപയോഗിക്കുന്നതെന്നും പോലീസിനു സന്തോഷ് മൊഴി നൽകി. കൂട്ടുകാരൻ സത്യന്റെ പേരിലുള്ള സിം ഉപയോഗിക്കുന്നതു സന്തോഷുമാണ്. ബാലകൃഷ്ണനെ ചോദ്യം ചെയ്താലേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാകുകയുള്ളു എന്നു പോലീസ് പറഞ്ഞു. സന്തോഷിനെയും സത്യനെയും മൊഴി രേഖപ്പെടുത്തി വിട്ടയച്ചു.