കോട്ടയം: കത്തോലിക്കാ കോൺഗ്രസ് തെരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിച്ചു. 2012 ജനുവരി 15-ന് സീറോ മലബാർ സഭാ സിനഡിൽനിന്നു ഡിക്രി പ്രകാരം അംഗീകാരം നേടിയ കത്തോലിക്കാ കോൺഗ്രസ് ഭരണഘടനാ പ്രകാരമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
കേരളത്തിലും കേരളത്തിനു വെളിയിലുമുള്ള സീറോ മലബാർ സഭ രൂപതകളിൽ തെരഞ്ഞെടുപ്പു നടക്കും. കേരളത്തിനു വെളിയിലും ഇന്ത്യയ്ക്കുവെളിയിലുമുള്ള രൂപതകളില്ലാത്ത പ്രദേശങ്ങളിലെ സഭയുടെ അംഗീകാരമുള്ള വിവിധ സംഘടനകൾക്കും തെരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ട്. ഇന്ത്യയ്ക്കുവെളിയിൽനിന്ന് മൂന്ന് പ്രസിഡന്റുമാരും രാജ്യങ്ങളെ പ്രതിനിധീകരിച്ച് സെക്രട്ടറിമാരും കേന്ദ്രസമിതിയിൽ പുതിയ ഭരണഘടന പ്രകാരം ഉണ്ടായിരിക്കും.
ജൂൺ 30നകം രജിസ്റ്റർ ചെയ്യുന്ന ശാഖകൾക്കു മാത്രമേ തെരഞ്ഞെടുപ്പിന് അവകാശമുള്ളൂ. ജൂലൈ 15നകം ശാഖകളുടെ തെരഞ്ഞെടുപ്പും സെപ്റ്റംബർ 24നകം രൂപത തെരഞ്ഞെടുപ്പും നവംബർ 17നകം കേന്ദ്രസമിതി തെരഞ്ഞെടുപ്പും നടക്കും.
രൂപത - കേന്ദ്ര തെരഞ്ഞെടുപ്പുകൾക്കായി പ്രത്യേകം വരണാധികാരികളെ നിയമിച്ചതായും ഇലക്ഷൻ ബോർഡ് ചെയർമാൻ ബോബി ജോർജ്, മെംബർമാരായ ബൈജു എ. ജോസഫ്, ഫിജി ജോസഫ് എന്നിവർ അറിയിച്ചു.
കേരളത്തിലും കേരളത്തിനു വെളിയിലുമുള്ള സീറോ മലബാർ സഭ രൂപതകളിൽ തെരഞ്ഞെടുപ്പു നടക്കും. കേരളത്തിനു വെളിയിലും ഇന്ത്യയ്ക്കുവെളിയിലുമുള്ള രൂപതകളില്ലാത്ത പ്രദേശങ്ങളിലെ സഭയുടെ അംഗീകാരമുള്ള വിവിധ സംഘടനകൾക്കും തെരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ട്. ഇന്ത്യയ്ക്കുവെളിയിൽനിന്ന് മൂന്ന് പ്രസിഡന്റുമാരും രാജ്യങ്ങളെ പ്രതിനിധീകരിച്ച് സെക്രട്ടറിമാരും കേന്ദ്രസമിതിയിൽ പുതിയ ഭരണഘടന പ്രകാരം ഉണ്ടായിരിക്കും.
ജൂൺ 30നകം രജിസ്റ്റർ ചെയ്യുന്ന ശാഖകൾക്കു മാത്രമേ തെരഞ്ഞെടുപ്പിന് അവകാശമുള്ളൂ. ജൂലൈ 15നകം ശാഖകളുടെ തെരഞ്ഞെടുപ്പും സെപ്റ്റംബർ 24നകം രൂപത തെരഞ്ഞെടുപ്പും നവംബർ 17നകം കേന്ദ്രസമിതി തെരഞ്ഞെടുപ്പും നടക്കും.
രൂപത - കേന്ദ്ര തെരഞ്ഞെടുപ്പുകൾക്കായി പ്രത്യേകം വരണാധികാരികളെ നിയമിച്ചതായും ഇലക്ഷൻ ബോർഡ് ചെയർമാൻ ബോബി ജോർജ്, മെംബർമാരായ ബൈജു എ. ജോസഫ്, ഫിജി ജോസഫ് എന്നിവർ അറിയിച്ചു.