കോട്ടയം: കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ്എൻഡിപി യോഗം കോളജിൽ 2015-16 അധ്യയന വർഷം വിദ്യാർഥി പ്രവേശനത്തിൽ കോളജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ഗുരുതരമായ ക്രമക്കേടുകളും തിരിമറിയും നടന്നതായി എംജി സർവകലാശാല സിൻഡിക്കേറ്റിന്റെ ഉപസമിതിയുടെ അന്വേഷണത്തിൽ കണ്ടെത്തി.
കോളജിലെ ഹെൽപ് ഡസ്ക് വഴി 64 കുട്ടികളുടെ വ്യാജ ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തുകയും മാനദണ്ഡങ്ങൾ പാലിക്കാതെ സ്പോട്ട് അഡ്മിഷൻ നടത്തുകയും ചെയ്തതായാണു സിൻഡിക്കേറ്റംഗങ്ങളായ ഡോ. കെ. കൃഷ്ണദാസ്, ഡോ. കെ. ഷെറഫുദീൻ എന്നിവരടങ്ങിയ കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്.
ഹെൽപ്ഡെസ്ക് വഴി വ്യാജ അപേക്ഷകൾ ഒരുമിച്ച് അപ്ലോഡ് ചെയ്യുകയും വിദ്യാർഥികളുടെ ഒപ്പ് വ്യാജമായി ഇട്ടുചെല്ലാൻ മുഖേന എസ്ബിടിയിൽ ഫീസ് ഒടുക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി.
കോളജിലെ ഹെൽപ് ഡസ്ക് വഴി 64 കുട്ടികളുടെ വ്യാജ ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തുകയും മാനദണ്ഡങ്ങൾ പാലിക്കാതെ സ്പോട്ട് അഡ്മിഷൻ നടത്തുകയും ചെയ്തതായാണു സിൻഡിക്കേറ്റംഗങ്ങളായ ഡോ. കെ. കൃഷ്ണദാസ്, ഡോ. കെ. ഷെറഫുദീൻ എന്നിവരടങ്ങിയ കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്.
ഹെൽപ്ഡെസ്ക് വഴി വ്യാജ അപേക്ഷകൾ ഒരുമിച്ച് അപ്ലോഡ് ചെയ്യുകയും വിദ്യാർഥികളുടെ ഒപ്പ് വ്യാജമായി ഇട്ടുചെല്ലാൻ മുഖേന എസ്ബിടിയിൽ ഫീസ് ഒടുക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി.