കോട്ടയം: റബർ വിലയിടിവിലും റബർ ബോർഡിനെ തകർക്കാനുള്ള കേന്ദ്രനീക്കത്തിലും പ്രതിഷേധിച്ചു കോട്ടയത്ത് റബർ ബോർഡ് ആസ്ഥാനത്തു സമരങ്ങളുടെ വേലിയേറ്റം.
റബർ വിലയിടിവിനെതിരേ സംസ്ഥാന-കേന്ദ്രസർക്കാരുകൾ നിസംഗത പുലർത്തുന്നതിൽ പ്രതിഷേധിച്ചു കേരള കോൺഗ്രസ് -എം ആണ് ഇന്നലെ ആദ്യം സമരവുമായി ആസ്ഥാനത്തിനു മുന്നിൽ എത്തിയത്. പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു. അടുത്ത ഊഴം ജനാധിപത്യ കേരള കോൺഗ്രസിന്റേതായിരുന്നു. ചെയർമാൻ കെ. ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ നടന്ന ധർണയിലും കർഷകരോഷം തിളച്ചു. കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ സിപിഎമ്മും സമരവുമായെത്തി.
റബർ ബോർഡ് കർഷകരുടെ നിയന്ത്രണത്തിലാക്കണം: ജോസ് കെ. മാണി
കോട്ടയം: റബർ ബോർഡിന്റെ നിലവിലുള്ള സംവിധാനം ഉടച്ചുവാർത്തു കർഷക നിയന്ത്രണത്തിലാക്കണമെന്നു കേരള കോണ്ഗ്രസ് -എം വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി. റബർ ബോർഡ് മേഖലാ ഓഫീസുകൾ നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരേ കേരള കോണ്ഗ്രസ് -എം സംഘടിപ്പിച്ച റബർ കർഷക മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റബർ ബോർഡ് മേഖലാ ഓഫീസുകൾ നിർത്തലാക്കിയാൽ കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ സബ്സിഡി വിതരണം ഉൾപ്പെടെയുള്ള എല്ലാ പദ്ധതികളും അട്ടിമറിക്കപ്പെടും.
റബർ കൃഷി വ്യാപനത്തിനായും റബർ കൃഷിയിൽ കർഷകരെ സഹായിക്കാനായും രൂപീകൃതമായ റബർ ബോർഡ് ഇപ്പോൾ നടത്തുന്നത് കർഷകവിരുദ്ധ നീക്കങ്ങളാണ്.
ഇന്നലെ സ്വാഭാവിക റബറിന്റെ അന്താരാഷ്ട്ര വില 142 രൂപയായിരുന്നു. 25 ശതമാനം ഇറക്കുമതിച്ചുങ്കവും ഒരു കിലോഗ്രാം റബറിനു കടത്തുകൂലി ചെലവായി അഞ്ചു രൂപയും കൂട്ടിയാൽ ഇറക്കുമതി ചെയ്യുന്ന റബറിന്റെ വില 183 രൂപയായിരിക്കണം. എന്നാൽ, ഇന്നലത്തെ വില 125 രൂപ മാത്രമാണെന്നും ജോസ് കെ. മാണി പറഞ്ഞു.
കേരള കോണ്ഗ്രസ് -എം സംസ്ഥാന ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം എംപി മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പ്രസിഡന്റ് ഇ.ജെ. ആഗസ്തി അധ്യക്ഷത വഹിച്ചു.
തോമസ് ചാഴികാടൻ, എം.എസ്. ജോസ്, സ്റ്റീഫൻ ജോർജ്, സഖറിയാസ് കുതിരവേലി, സജി മഞ്ഞക്കടന്പിൽ, സണ്ണി തെക്കേടം, വിജി എം. തോമസ്, ജോസ് ടോം, കെ.പി. ജോസഫ്, ഫിലിപ്പ് കുഴികുളം, പി.എം. മാത്യു, ജോസഫ് ചാമക്കാല, എ.എം. മാത്യു, കെ.പി. ദേവസ്യാ, ജോസ് കങ്ങഴ, വി.ജെ. ലാലി, മേരി സെബാസ്റ്റ്യൻ, ജോസ് പുത്തൻകാല, ജോർജ് നടയത്ത്, ആനിയമ്മ ജോസ്, നൈനാ ബിജു, സജി തടത്തിൽ, ജിബി തന്പി, സണ്ണിക്കുട്ടി അഴകംപ്രാ, ജോജി കുറുത്തിയാടൻ, സോജി മുക്കാടൻ, ജോസ് ഇടവഴിക്കൽ, സിറിയക് ചാഴികാടൻ, എസ്. ജയകൃഷ്ണൻ, സിറിയക് നെയ്യത്തുംപറന്പിൽ, ബെന്നി മുണ്ടന്താനം, പ്രസാദ് ഉരുളിക്കുന്നം തുടങ്ങിയവർ പങ്കെടുത്തു.
റബർ മേഖല തകർക്കരുത്: ഫ്രാൻസിസ് ജോർജ്
കോട്ടയം: കേരളത്തിന്റെ സന്പദ് വ്യവസ്ഥയിൽ നിർണായക പ്രാധാന്യമുള്ളതും രാജ്യത്തെ സംബന്ധിച്ചിടത്തോളം തന്ത്രപരവുമായ റബർ മേഖലയെ തകർക്കാനാണ് കേന്ദ്രം തുനിയുന്നതെന്നു ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ്.
റബർ ബോർഡ് മേഖലാ ഓഫീസുകൾ നിർത്തൽ ചെയ്യുന്നതിനെതിരേ കോട്ടയം റബർ ബോർഡ് കേന്ദ്ര ഓഫീസിനു മുന്നിൽ ജനാധിപത്യ കേരള കോൺഗ്രസിന്റെയും ജനാധിപത്യ കർഷക യൂണിയന്റെയും നേതൃത്വത്തിൽ നടത്തിയ കൂട്ടധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ന്യായവില നല്കി റബർ സംഭരിച്ച് വ്യവസായികൾക്കു നല്കി ഇറക്കുമതി തടയാനും 45 ശതമാനത്തോളം വരുന്ന പഴയ മരങ്ങൾ വെട്ടിമാറ്റി കർഷകർക്കു പൂർണ സബ്സിഡി നല്കി ആവർത്തന കൃഷി നടത്താനും സഹായകമായ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം.
വിലസ്ഥിരതാ പദ്ധതി 200 രൂപയാക്കി പുനരാരംഭിക്കണമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
ജനാധിപത്യ കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കലിന്റെ അധ്യക്ഷതയിൽ പാർട്ടി വർക്കിംഗ് ചെയർമാൻ ഡോ. കെ.സി. ജോസഫ്, ഡെപ്യൂട്ടി ചെയർമാൻ പി.സി. ജോസഫ്, വക്കച്ചൻ മറ്റത്തിൽ, എം.പി. പോളി, മാത്യു സ്റ്റീഫൻ, ജോസ് വള്ളമറ്റം, ഏലിയാസ് സക്കറിയ, ഫ്രാൻസിസ് തോമസ്, തോമസ് കുന്നപ്പള്ളി, ജോർജ് അഗസ്റ്റിൻ, ജോസ് പാറേക്കാട്ട്, ബേബി പതിപ്പള്ളി, പ്രഫ. ജേക്കബ് എം. ഏബ്രഹാം, കോട്ടയം ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ്, യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് മൈക്കിൾ ജയിംസ്, കെടിയുസി സംസ്ഥാന പ്രസിഡന്റ് കൊച്ചറ മോഹനൻനായർ, ജോസഫ് കെ. നെല്ലുവേലി, ഷൈസൺ മാങ്കുഴ, രാജു നെടുവന്പുറം തുടങ്ങിയവർ പ്രസംഗിച്ചു.
നിയമസഭയിൽ ദീപിക റിപ്പോർട്ട് ചർച്ചയായി
തിരുവനന്തപുരം: റബർ വിഷയത്തിൽ നിയമസഭയിൽ നടന്ന ചർച്ചയിൽ ദീപിക ദിനപത്രവും. പ്രശ്നത്തിന്റെ എല്ലാ വശങ്ങളും ദീപികയിൽ വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാവരും ഇതു വായിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
റബറിന്റെ ഇറക്കുമതി നിയന്ത്രിക്കണമെന്നും ഉത്പാദനച്ചെലവിന്റെ അടിസ്ഥാനത്തിൽ അടിസ്ഥാനവില പ്രഖ്യാപിക്കാൻ നടപടി സ്വീകരിക്കണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് എം. നൗഷാദ് അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തിന്റെ ചർച്ചയ്ക്കിടയിലാണ് ദീപികയിലെ റിപ്പോർട്ടുകൾ സഭയുടെ ശ്രദ്ധയിലേക്കു കൊണ്ടു വന്നത്.
റബർ വിലസ്ഥിരതാ പദ്ധതിയിൽ തുക അനുവദിക്കുന്നതിൽ വീഴ്ച വരുത്തുന്നതായ റിപ്പോർട്ടാണ് രമേശ് ചെന്നിത്തല ആദ്യം സഭയുടെ ശ്രദ്ധയിൽ പെടുത്തിയത്. ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉറപ്പു
നൽകി.
റബർ വിലയിടിവിനെതിരേ സംസ്ഥാന-കേന്ദ്രസർക്കാരുകൾ നിസംഗത പുലർത്തുന്നതിൽ പ്രതിഷേധിച്ചു കേരള കോൺഗ്രസ് -എം ആണ് ഇന്നലെ ആദ്യം സമരവുമായി ആസ്ഥാനത്തിനു മുന്നിൽ എത്തിയത്. പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു. അടുത്ത ഊഴം ജനാധിപത്യ കേരള കോൺഗ്രസിന്റേതായിരുന്നു. ചെയർമാൻ കെ. ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ നടന്ന ധർണയിലും കർഷകരോഷം തിളച്ചു. കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ സിപിഎമ്മും സമരവുമായെത്തി.
റബർ ബോർഡ് കർഷകരുടെ നിയന്ത്രണത്തിലാക്കണം: ജോസ് കെ. മാണി
കോട്ടയം: റബർ ബോർഡിന്റെ നിലവിലുള്ള സംവിധാനം ഉടച്ചുവാർത്തു കർഷക നിയന്ത്രണത്തിലാക്കണമെന്നു കേരള കോണ്ഗ്രസ് -എം വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി. റബർ ബോർഡ് മേഖലാ ഓഫീസുകൾ നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരേ കേരള കോണ്ഗ്രസ് -എം സംഘടിപ്പിച്ച റബർ കർഷക മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റബർ ബോർഡ് മേഖലാ ഓഫീസുകൾ നിർത്തലാക്കിയാൽ കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ സബ്സിഡി വിതരണം ഉൾപ്പെടെയുള്ള എല്ലാ പദ്ധതികളും അട്ടിമറിക്കപ്പെടും.
റബർ കൃഷി വ്യാപനത്തിനായും റബർ കൃഷിയിൽ കർഷകരെ സഹായിക്കാനായും രൂപീകൃതമായ റബർ ബോർഡ് ഇപ്പോൾ നടത്തുന്നത് കർഷകവിരുദ്ധ നീക്കങ്ങളാണ്.
ഇന്നലെ സ്വാഭാവിക റബറിന്റെ അന്താരാഷ്ട്ര വില 142 രൂപയായിരുന്നു. 25 ശതമാനം ഇറക്കുമതിച്ചുങ്കവും ഒരു കിലോഗ്രാം റബറിനു കടത്തുകൂലി ചെലവായി അഞ്ചു രൂപയും കൂട്ടിയാൽ ഇറക്കുമതി ചെയ്യുന്ന റബറിന്റെ വില 183 രൂപയായിരിക്കണം. എന്നാൽ, ഇന്നലത്തെ വില 125 രൂപ മാത്രമാണെന്നും ജോസ് കെ. മാണി പറഞ്ഞു.
കേരള കോണ്ഗ്രസ് -എം സംസ്ഥാന ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം എംപി മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പ്രസിഡന്റ് ഇ.ജെ. ആഗസ്തി അധ്യക്ഷത വഹിച്ചു.
തോമസ് ചാഴികാടൻ, എം.എസ്. ജോസ്, സ്റ്റീഫൻ ജോർജ്, സഖറിയാസ് കുതിരവേലി, സജി മഞ്ഞക്കടന്പിൽ, സണ്ണി തെക്കേടം, വിജി എം. തോമസ്, ജോസ് ടോം, കെ.പി. ജോസഫ്, ഫിലിപ്പ് കുഴികുളം, പി.എം. മാത്യു, ജോസഫ് ചാമക്കാല, എ.എം. മാത്യു, കെ.പി. ദേവസ്യാ, ജോസ് കങ്ങഴ, വി.ജെ. ലാലി, മേരി സെബാസ്റ്റ്യൻ, ജോസ് പുത്തൻകാല, ജോർജ് നടയത്ത്, ആനിയമ്മ ജോസ്, നൈനാ ബിജു, സജി തടത്തിൽ, ജിബി തന്പി, സണ്ണിക്കുട്ടി അഴകംപ്രാ, ജോജി കുറുത്തിയാടൻ, സോജി മുക്കാടൻ, ജോസ് ഇടവഴിക്കൽ, സിറിയക് ചാഴികാടൻ, എസ്. ജയകൃഷ്ണൻ, സിറിയക് നെയ്യത്തുംപറന്പിൽ, ബെന്നി മുണ്ടന്താനം, പ്രസാദ് ഉരുളിക്കുന്നം തുടങ്ങിയവർ പങ്കെടുത്തു.
റബർ മേഖല തകർക്കരുത്: ഫ്രാൻസിസ് ജോർജ്
കോട്ടയം: കേരളത്തിന്റെ സന്പദ് വ്യവസ്ഥയിൽ നിർണായക പ്രാധാന്യമുള്ളതും രാജ്യത്തെ സംബന്ധിച്ചിടത്തോളം തന്ത്രപരവുമായ റബർ മേഖലയെ തകർക്കാനാണ് കേന്ദ്രം തുനിയുന്നതെന്നു ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ്.
റബർ ബോർഡ് മേഖലാ ഓഫീസുകൾ നിർത്തൽ ചെയ്യുന്നതിനെതിരേ കോട്ടയം റബർ ബോർഡ് കേന്ദ്ര ഓഫീസിനു മുന്നിൽ ജനാധിപത്യ കേരള കോൺഗ്രസിന്റെയും ജനാധിപത്യ കർഷക യൂണിയന്റെയും നേതൃത്വത്തിൽ നടത്തിയ കൂട്ടധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ന്യായവില നല്കി റബർ സംഭരിച്ച് വ്യവസായികൾക്കു നല്കി ഇറക്കുമതി തടയാനും 45 ശതമാനത്തോളം വരുന്ന പഴയ മരങ്ങൾ വെട്ടിമാറ്റി കർഷകർക്കു പൂർണ സബ്സിഡി നല്കി ആവർത്തന കൃഷി നടത്താനും സഹായകമായ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം.
വിലസ്ഥിരതാ പദ്ധതി 200 രൂപയാക്കി പുനരാരംഭിക്കണമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
ജനാധിപത്യ കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കലിന്റെ അധ്യക്ഷതയിൽ പാർട്ടി വർക്കിംഗ് ചെയർമാൻ ഡോ. കെ.സി. ജോസഫ്, ഡെപ്യൂട്ടി ചെയർമാൻ പി.സി. ജോസഫ്, വക്കച്ചൻ മറ്റത്തിൽ, എം.പി. പോളി, മാത്യു സ്റ്റീഫൻ, ജോസ് വള്ളമറ്റം, ഏലിയാസ് സക്കറിയ, ഫ്രാൻസിസ് തോമസ്, തോമസ് കുന്നപ്പള്ളി, ജോർജ് അഗസ്റ്റിൻ, ജോസ് പാറേക്കാട്ട്, ബേബി പതിപ്പള്ളി, പ്രഫ. ജേക്കബ് എം. ഏബ്രഹാം, കോട്ടയം ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ്, യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് മൈക്കിൾ ജയിംസ്, കെടിയുസി സംസ്ഥാന പ്രസിഡന്റ് കൊച്ചറ മോഹനൻനായർ, ജോസഫ് കെ. നെല്ലുവേലി, ഷൈസൺ മാങ്കുഴ, രാജു നെടുവന്പുറം തുടങ്ങിയവർ പ്രസംഗിച്ചു.
നിയമസഭയിൽ ദീപിക റിപ്പോർട്ട് ചർച്ചയായി
തിരുവനന്തപുരം: റബർ വിഷയത്തിൽ നിയമസഭയിൽ നടന്ന ചർച്ചയിൽ ദീപിക ദിനപത്രവും. പ്രശ്നത്തിന്റെ എല്ലാ വശങ്ങളും ദീപികയിൽ വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാവരും ഇതു വായിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
റബറിന്റെ ഇറക്കുമതി നിയന്ത്രിക്കണമെന്നും ഉത്പാദനച്ചെലവിന്റെ അടിസ്ഥാനത്തിൽ അടിസ്ഥാനവില പ്രഖ്യാപിക്കാൻ നടപടി സ്വീകരിക്കണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് എം. നൗഷാദ് അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തിന്റെ ചർച്ചയ്ക്കിടയിലാണ് ദീപികയിലെ റിപ്പോർട്ടുകൾ സഭയുടെ ശ്രദ്ധയിലേക്കു കൊണ്ടു വന്നത്.
റബർ വിലസ്ഥിരതാ പദ്ധതിയിൽ തുക അനുവദിക്കുന്നതിൽ വീഴ്ച വരുത്തുന്നതായ റിപ്പോർട്ടാണ് രമേശ് ചെന്നിത്തല ആദ്യം സഭയുടെ ശ്രദ്ധയിൽ പെടുത്തിയത്. ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉറപ്പു
നൽകി.