തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോ റെയിൽ പദ്ധതി മേയ് 30ന് ഉദ്ഘാടനം ചെയ്യുമെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ വാർഷികാഘോഷത്തിന്റെ ഭാഗമായി മേയ് 30ന് ആലുവയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു ഇന്നലെ ഉച്ചയ്ക്കു കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്തു പറഞ്ഞത്. എന്നാൽ, ഉദ്ഘാടനതീയതിയുടെ കാര്യത്തിൽ തീരുമാനമായില്ലെന്നു പിന്നീടു മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.
പ്രധാനമന്ത്രിയുടെ അസൗകര്യം നോക്കി മെട്രോ റെയിൽ ഉദ്ഘാടനം നിശ്ചയിച്ച സംസ്ഥാന സർക്കാരിന്റെ നടപടി രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആരോപിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്തെത്തിയ സാഹചര്യത്തിലാണു മണിക്കൂറുകൾക്കുള്ളിൽ മന്ത്രിയെ തിരുത്തി മുഖ്യമന്ത്രി രംഗത്തെത്തിയത്. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ ക്ഷണിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30നു നടത്തുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്തു പത്രസമ്മേളനത്തിലാണ് അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതിനാണു ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, പ്രധാനമന്ത്രി എന്നെത്തുമെന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ല. ഇതു സംബന്ധിച്ച അറിയിപ്പുകളൊന്നും സംസ്ഥാന സർക്കാരിന് ഇതുവരെ ലഭിച്ചിട്ടുമില്ല.
കൊച്ചി മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ അഞ്ചിനു മുമ്പായി പ്രധാനമന്ത്രിയുടെ സമയം ലഭിച്ചാൽ പ്രധാനമന്ത്രിയെക്കൊണ്ടുതന്നെ ഉദ്ഘാടനം നടത്തിക്കും. എന്നാൽ, പ്രധാനമന്ത്രിക്കായി അനന്തമായി കാത്തിരിക്കില്ല. പ്രധാനമന്ത്രിക്ക് എത്താൻ സാധിച്ചില്ലെങ്കിൽ മുഖ്യമന്ത്രി 30ന് ഉദ്ഘാടനം നിർവഹിക്കും എന്നു മന്ത്രി പറഞ്ഞു.
സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് 30ന് ഉദ്ഘാടനം നടത്തണമെന്ന നിർദേശം കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ആലുവയിൽവച്ചായിരിക്കും ഉദ്ഘാടനചടങ്ങുകൾ. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക.
ഉദ്ഘാടന ചടങ്ങിലേക്കു പ്രധാനമന്ത്രിയെ ക്ഷണിച്ചശേഷം അദ്ദേഹം വിദേശ പര്യടനത്തിനു പോകുന്ന 30-ാം തീയതി നോക്കി ഉദ്ഘാടനം നിശ്ചയിച്ചതു രാഷ്ട്രീയ ഗൂഢാലോചനയാണെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രതികരണം. കൊച്ചി മെട്രോ ഉദ്ഘാടനം രാഷ്ട്രീയ വിവാദമായി വളരുമെന്നു തിരിച്ചറിഞ്ഞ ഘട്ടത്തിലാണു മന്ത്രിയെ തിരുത്തി, മുഖ്യമന്ത്രി രംഗത്തെത്തിയത്.
ഉദ്ഘാടന തീയതി നിശ്ചയിച്ചിട്ടില്ല: മുഖ്യമന്ത്രി
തളിപ്പറമ്പ് (കണ്ണൂർ): കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30ന് നടത്താൻ തീരുമാനിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ സൗകര്യപ്രദമായ തീയതി ലഭിച്ചാല്‍ മാത്രമേ ഉദ്ഘാടനം നടക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
ഏതോ തെറ്റിദ്ധാരണയുടെ ഭാഗമായാണു 30ന് ഉദ്ഘാടനം നടക്കുമെന്ന രീതിയിലുള്ള പ്രചാരണമുണ്ടായത്. പ്രധാനമന്ത്രിയുടെ സമയം ലഭിക്കുന്നതിനായി ശ്രമം തുടരുകയാണ്.
പ്രധാനമന്ത്രിയുടെ അസൗകര്യം നോക്കി മെട്രോ റെയിൽ ഉദ്ഘാടനം നിശ്ചയിച്ച സംസ്ഥാന സർക്കാരിന്റെ നടപടി രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആരോപിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്തെത്തിയ സാഹചര്യത്തിലാണു മണിക്കൂറുകൾക്കുള്ളിൽ മന്ത്രിയെ തിരുത്തി മുഖ്യമന്ത്രി രംഗത്തെത്തിയത്. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ ക്ഷണിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30നു നടത്തുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്തു പത്രസമ്മേളനത്തിലാണ് അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതിനാണു ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, പ്രധാനമന്ത്രി എന്നെത്തുമെന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ല. ഇതു സംബന്ധിച്ച അറിയിപ്പുകളൊന്നും സംസ്ഥാന സർക്കാരിന് ഇതുവരെ ലഭിച്ചിട്ടുമില്ല.
കൊച്ചി മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ അഞ്ചിനു മുമ്പായി പ്രധാനമന്ത്രിയുടെ സമയം ലഭിച്ചാൽ പ്രധാനമന്ത്രിയെക്കൊണ്ടുതന്നെ ഉദ്ഘാടനം നടത്തിക്കും. എന്നാൽ, പ്രധാനമന്ത്രിക്കായി അനന്തമായി കാത്തിരിക്കില്ല. പ്രധാനമന്ത്രിക്ക് എത്താൻ സാധിച്ചില്ലെങ്കിൽ മുഖ്യമന്ത്രി 30ന് ഉദ്ഘാടനം നിർവഹിക്കും എന്നു മന്ത്രി പറഞ്ഞു.
സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് 30ന് ഉദ്ഘാടനം നടത്തണമെന്ന നിർദേശം കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ആലുവയിൽവച്ചായിരിക്കും ഉദ്ഘാടനചടങ്ങുകൾ. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക.
ഉദ്ഘാടന ചടങ്ങിലേക്കു പ്രധാനമന്ത്രിയെ ക്ഷണിച്ചശേഷം അദ്ദേഹം വിദേശ പര്യടനത്തിനു പോകുന്ന 30-ാം തീയതി നോക്കി ഉദ്ഘാടനം നിശ്ചയിച്ചതു രാഷ്ട്രീയ ഗൂഢാലോചനയാണെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രതികരണം. കൊച്ചി മെട്രോ ഉദ്ഘാടനം രാഷ്ട്രീയ വിവാദമായി വളരുമെന്നു തിരിച്ചറിഞ്ഞ ഘട്ടത്തിലാണു മന്ത്രിയെ തിരുത്തി, മുഖ്യമന്ത്രി രംഗത്തെത്തിയത്.
ഉദ്ഘാടന തീയതി നിശ്ചയിച്ചിട്ടില്ല: മുഖ്യമന്ത്രി
തളിപ്പറമ്പ് (കണ്ണൂർ): കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30ന് നടത്താൻ തീരുമാനിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ സൗകര്യപ്രദമായ തീയതി ലഭിച്ചാല്‍ മാത്രമേ ഉദ്ഘാടനം നടക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
ഏതോ തെറ്റിദ്ധാരണയുടെ ഭാഗമായാണു 30ന് ഉദ്ഘാടനം നടക്കുമെന്ന രീതിയിലുള്ള പ്രചാരണമുണ്ടായത്. പ്രധാനമന്ത്രിയുടെ സമയം ലഭിക്കുന്നതിനായി ശ്രമം തുടരുകയാണ്.