തിരുവനന്തപുരം: റബർ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നു നടപടി ആവശ്യപ്പെട്ട് നിയമസഭയിൽ ഔദ്യോഗിക പ്രമേയം കൊണ്ടുവരുമെന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. എം. നൗഷാദ് അവതരിപ്പിച്ച അനൗദ്യോഗിക പ്രമേയത്തിന്റെ ചർച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക പ്രമേയം കൊണ്ടുവരുന്ന സാഹചര്യത്തിൽ നൗഷാദ് അവതരിപ്പിച്ച പ്രമേയം പിൻവലിച്ചു.
ദേശീയ റബർ നയം രൂപീകരിക്കണമെന്നും അതിന്റെ അടിസ്ഥാനത്തിൽ ഇറക്കുമതി നിയന്ത്രിക്കണമെന്നും ഉത്പാദനച്ചെലവ് കണക്കാക്കി റബറിന്റെ അടിസ്ഥാനവില പ്രഖ്യാപിക്കാൻ നടപടി സ്വീകരിക്കണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയമാണ് നൗഷാദ് അവതരിപ്പിച്ചത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി റബറിന്റെ ഉത്പാദനം കുറഞ്ഞു വരുന്ന സാഹചര്യമാണുള്ളതെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് എം. നൗഷാദ് ചൂണ്ടിക്കാട്ടി. റബർ ബോർഡ് ഇല്ലാതാക്കുന്നത് ഉൾപ്പെടെയുള്ള കേന്ദ്ര നയങ്ങൾ റബർ കൃഷിയുടെ ഭാവിക്കുതന്നെ ഭീഷണി ഉയർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജീവനോപാധി എന്ന നിലയ്ക്ക് നെഗറ്റീവ് ലിസ്റ്റിൽ ഉൾപ്പെടുത്തി ഇറക്കുമതി ഒഴിവാക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്ന് കെ. കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു.
പി.ടി. തോമസ്, സി.കെ. ഹരീന്ദ്രൻ, വി.പി. സജീന്ദ്രൻ, ടി.വി. ഇബ്രാഹിം, ഡോ. എൻ. ജയരാജ്, വി.ആർ. സുനിൽകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ദേശീയ റബർ നയം രൂപീകരിക്കണമെന്നും അതിന്റെ അടിസ്ഥാനത്തിൽ ഇറക്കുമതി നിയന്ത്രിക്കണമെന്നും ഉത്പാദനച്ചെലവ് കണക്കാക്കി റബറിന്റെ അടിസ്ഥാനവില പ്രഖ്യാപിക്കാൻ നടപടി സ്വീകരിക്കണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയമാണ് നൗഷാദ് അവതരിപ്പിച്ചത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി റബറിന്റെ ഉത്പാദനം കുറഞ്ഞു വരുന്ന സാഹചര്യമാണുള്ളതെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് എം. നൗഷാദ് ചൂണ്ടിക്കാട്ടി. റബർ ബോർഡ് ഇല്ലാതാക്കുന്നത് ഉൾപ്പെടെയുള്ള കേന്ദ്ര നയങ്ങൾ റബർ കൃഷിയുടെ ഭാവിക്കുതന്നെ ഭീഷണി ഉയർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജീവനോപാധി എന്ന നിലയ്ക്ക് നെഗറ്റീവ് ലിസ്റ്റിൽ ഉൾപ്പെടുത്തി ഇറക്കുമതി ഒഴിവാക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്ന് കെ. കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു.
പി.ടി. തോമസ്, സി.കെ. ഹരീന്ദ്രൻ, വി.പി. സജീന്ദ്രൻ, ടി.വി. ഇബ്രാഹിം, ഡോ. എൻ. ജയരാജ്, വി.ആർ. സുനിൽകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.