കോഴിക്കോട്: ഓരോ തോട്ടംതൊഴിലാളി കുടുംബത്തിനും ഒരേക്കര്‍ ഭൂമി കൃഷിക്കായും വാസത്തിനായും നല്‍കണമെന്നും മിനിമം വേതനം 600 രൂപയാക്കണമെന്നും ആവശ്യപ്പെട്ട് പൊമ്പിള ഒരുമൈ രണ്ടാംഘട്ട ഭൂസമരത്തിനു തയാറെടുക്കുന്നു.
അടിച്ചമര്‍ത്തപ്പെട്ട അടിമകളെപ്പോലെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് പണിയെടുക്കേണ്ടിവരുന്ന കേരളത്തിലെ തോട്ടംതൊഴിലാളികളുടെ അവകാശത്തിനുവേണ്ടിയാണ് പൊമ്പിള ഒരുമൈയുടെ ഈ സമരമെന്ന് സമരനേതാവ് ഗോമതി അറിയിച്ചു. സമരനേതാക്കള്‍ക്ക് ആം ആദ്മി പാര്‍ട്ടി നല്കുന്ന സ്വീകരണ യോഗത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
മൂന്നാറിൽ ലംബോദരന് ഭൂമി കൈയേറിയതുപോലെ നിവൃത്തി കെട്ടാല്‍ ഭൂമി കൈയേറി കുടിയേറ്റക്കാരാണെന്നു പറയാന്‍ തങ്ങള്‍ക്കും അറിയാമെന്ന് ഗോമതി പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണയോടെയാണ് സമരം മുന്നോട്ടു പോകുന്നതെന്നും ചര്‍ച്ചകള്‍ വിപുലപ്പെട്ടു വരികയാണെന്നും പൊമ്പിള ഒരുമൈ പ്രസിഡന്റ് കൗസല്യ തങ്കമണി പറഞ്ഞു.
രാജേശ്വരി, സി.ആർ. നീലകണ്ഠന്,വിനോദ് മേക്കോത്ത്, ഷൗക്കത്ത് അലി എരോത്ത് എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അടിച്ചമര്‍ത്തപ്പെട്ട അടിമകളെപ്പോലെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് പണിയെടുക്കേണ്ടിവരുന്ന കേരളത്തിലെ തോട്ടംതൊഴിലാളികളുടെ അവകാശത്തിനുവേണ്ടിയാണ് പൊമ്പിള ഒരുമൈയുടെ ഈ സമരമെന്ന് സമരനേതാവ് ഗോമതി അറിയിച്ചു. സമരനേതാക്കള്‍ക്ക് ആം ആദ്മി പാര്‍ട്ടി നല്കുന്ന സ്വീകരണ യോഗത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
മൂന്നാറിൽ ലംബോദരന് ഭൂമി കൈയേറിയതുപോലെ നിവൃത്തി കെട്ടാല്‍ ഭൂമി കൈയേറി കുടിയേറ്റക്കാരാണെന്നു പറയാന്‍ തങ്ങള്‍ക്കും അറിയാമെന്ന് ഗോമതി പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണയോടെയാണ് സമരം മുന്നോട്ടു പോകുന്നതെന്നും ചര്‍ച്ചകള്‍ വിപുലപ്പെട്ടു വരികയാണെന്നും പൊമ്പിള ഒരുമൈ പ്രസിഡന്റ് കൗസല്യ തങ്കമണി പറഞ്ഞു.
രാജേശ്വരി, സി.ആർ. നീലകണ്ഠന്,വിനോദ് മേക്കോത്ത്, ഷൗക്കത്ത് അലി എരോത്ത് എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.