കൊച്ചി: രാജ്യത്തെ മൊത്തം സമുദ്രമത്സ്യ ലഭ്യതയില്‍ നേരിയ വര്‍ധനയുണ്ടായെന്നു കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) കണക്കുകള്‍ പുറത്തുവിട്ടു. 2015നെ അപേക്ഷിച്ച് 6.6 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 3.63 ദശലക്ഷം ടണ്‍ മത്സ്യമാണു കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ലഭിച്ചത്. കേരളത്തിലും മത്സ്യലഭ്യതയുടെ കണക്കില്‍ വര്‍ധനയുണ്ടായെങ്കിലും ഫലത്തില്‍ മൊത്തം ഉത്പാദനത്തില്‍ കേരളം നാലാം സ്ഥാനത്തേക്കു വീണു.
കേരളത്തിലെ മത്സ്യ ലഭ്യതയില്‍ എട്ടു ശതമാനമാണു വര്ധനരേഖപ്പെടുത്തിയത്. തിരിയാന്‍ മത്സ്യമാണു കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത്. 5.23 ലക്ഷം ടണ്‍.
മത്സ്യ ലഭ്യതയില്‍ ഒന്നാമത് ഗുജറാത്താണ്. തമിഴ്നാടും കര്ണാടകയുമാണു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 7.74 ലക്ഷം ടണ്‍ മത്സ്യമാണു ഗുജറാത്തില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ചത്. തമിഴ്നാട്ടില്‍ 7.05 ലക്ഷം ടണ്‍, കര്‍ണാടകയിൽ 5.29 ലക്ഷം ടണ്‍. സംസ്ഥാനങ്ങളെടുത്താല്‍ മത്സ്യലഭ്യതയില്‍ ഏറ്റവുമധികം വര്‍ധനയുണ്ടായതു പശ്ചിമ ബംഗാളിനാണ്. 129 ശതമാനം വര്‍ധന. 2015ല്‍ 1.19 ലക്ഷം ടണ്‍ ആയിരുന്നത് 2016ല്‍ 2.72 ലക്ഷം ടണ്ണായി ഉയർന്നു.
മത്സ്യലഭ്യതയില്‍ കേരളം നാലാമതാണെങ്കിലും മത്സ്യവൈവിധ്യത്തില് കേരളം തന്നെയാണ് ഒന്നാമത്. കേരളത്തില്‍ 487 തരം മത്സ്യങ്ങള്‍ ലഭിച്ചപ്പോള്‍ ഏറ്റവും അധികം മത്സ്യം ലഭിച്ച ഗുജറാത്തില്‍ ഇത് 134 മാത്രമാണ്. മത്സ്യലഭ്യതയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് പുതുച്ചേരിയിലാണ്. 0.79 ശതമാനമായിരുന്നത് 42.9 ശതമാനം കുറഞ്ഞ് 0.45 ലക്ഷം ടണ്‍ ആയി. രണ്ടാം സ്ഥാനം അയലയ്ക്കാണ്.
അതേസമയം, മത്തിയുടെയും കിളിമീനിന്റെയും ലഭ്യതയില്‍ കുറവുണ്ടായി. രാജ്യത്തു മൊത്തമായും കേരളത്തില്‍ പ്രത്യേകിച്ചും മത്തി ലഭ്യത കുറഞ്ഞു. മുന്‍ വര്‍ഷത്തേക്കാള്‍ 32.8 ശതമാനം കുറഞ്ഞ് 45,958 ടണ്‍ മത്തിയാണു കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ലഭിച്ചത്.
1998നു ശേഷം കേരളത്തില്‍ മത്തി ഇത്രയും കുറയുന്നത് ആദ്യമാണെന്നു സിഎംഎഫ്ആര്‍ഐ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കാനായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന് പറഞ്ഞു. 2015ല്‍ ഇത് 68,431 ആയിരുന്നു. 2012 ല്‍ 3.9 ലക്ഷം ടണ്‍ മത്തി കേരള തീരങ്ങളില്‍നിന്നു ലഭിച്ചിരുന്നു. 2012നു ശേഷം ഓരോ വര്‍ഷവും മത്തിയുടെ ലഭ്യത കുറഞ്ഞുവരികയാണ്.
കഴിഞ്ഞ വര്‍ഷം മാത്രം മത്തിയുടെ കുറവ് മൂലം 1,300 കോടി നഷ്ടമാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്. 5.23 ലക്ഷം ടണ്‍ മത്സ്യമാണ് 2016ല്‍ കേരള തീരത്തുനിന്ന് ആകെ ലഭിച്ചത്. 2015ല്‍ ഇത് 4.82 ലക്ഷം ടണ്‍ ആയിരുന്നു. എന്നാല്‍, അടുത്ത വര്‍ഷം മത്തിലഭ്യത വര്ധിക്കുമെന്നുള്ളതിന്റെ സൂചനകള്‍ കാണുന്നുണ്ടെന്നും സിഎംഎഫ്ആര്‍ഐ അധികൃതര്‍ പറഞ്ഞു.
കേരളത്തിലെ മത്സ്യ ലഭ്യതയില്‍ എട്ടു ശതമാനമാണു വര്ധനരേഖപ്പെടുത്തിയത്. തിരിയാന്‍ മത്സ്യമാണു കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത്. 5.23 ലക്ഷം ടണ്‍.
മത്സ്യ ലഭ്യതയില്‍ ഒന്നാമത് ഗുജറാത്താണ്. തമിഴ്നാടും കര്ണാടകയുമാണു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 7.74 ലക്ഷം ടണ്‍ മത്സ്യമാണു ഗുജറാത്തില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ചത്. തമിഴ്നാട്ടില്‍ 7.05 ലക്ഷം ടണ്‍, കര്‍ണാടകയിൽ 5.29 ലക്ഷം ടണ്‍. സംസ്ഥാനങ്ങളെടുത്താല്‍ മത്സ്യലഭ്യതയില്‍ ഏറ്റവുമധികം വര്‍ധനയുണ്ടായതു പശ്ചിമ ബംഗാളിനാണ്. 129 ശതമാനം വര്‍ധന. 2015ല്‍ 1.19 ലക്ഷം ടണ്‍ ആയിരുന്നത് 2016ല്‍ 2.72 ലക്ഷം ടണ്ണായി ഉയർന്നു.
മത്സ്യലഭ്യതയില്‍ കേരളം നാലാമതാണെങ്കിലും മത്സ്യവൈവിധ്യത്തില് കേരളം തന്നെയാണ് ഒന്നാമത്. കേരളത്തില്‍ 487 തരം മത്സ്യങ്ങള്‍ ലഭിച്ചപ്പോള്‍ ഏറ്റവും അധികം മത്സ്യം ലഭിച്ച ഗുജറാത്തില്‍ ഇത് 134 മാത്രമാണ്. മത്സ്യലഭ്യതയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് പുതുച്ചേരിയിലാണ്. 0.79 ശതമാനമായിരുന്നത് 42.9 ശതമാനം കുറഞ്ഞ് 0.45 ലക്ഷം ടണ്‍ ആയി. രണ്ടാം സ്ഥാനം അയലയ്ക്കാണ്.
അതേസമയം, മത്തിയുടെയും കിളിമീനിന്റെയും ലഭ്യതയില്‍ കുറവുണ്ടായി. രാജ്യത്തു മൊത്തമായും കേരളത്തില്‍ പ്രത്യേകിച്ചും മത്തി ലഭ്യത കുറഞ്ഞു. മുന്‍ വര്‍ഷത്തേക്കാള്‍ 32.8 ശതമാനം കുറഞ്ഞ് 45,958 ടണ്‍ മത്തിയാണു കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ലഭിച്ചത്.
1998നു ശേഷം കേരളത്തില്‍ മത്തി ഇത്രയും കുറയുന്നത് ആദ്യമാണെന്നു സിഎംഎഫ്ആര്‍ഐ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കാനായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന് പറഞ്ഞു. 2015ല്‍ ഇത് 68,431 ആയിരുന്നു. 2012 ല്‍ 3.9 ലക്ഷം ടണ്‍ മത്തി കേരള തീരങ്ങളില്‍നിന്നു ലഭിച്ചിരുന്നു. 2012നു ശേഷം ഓരോ വര്‍ഷവും മത്തിയുടെ ലഭ്യത കുറഞ്ഞുവരികയാണ്.
കഴിഞ്ഞ വര്‍ഷം മാത്രം മത്തിയുടെ കുറവ് മൂലം 1,300 കോടി നഷ്ടമാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്. 5.23 ലക്ഷം ടണ്‍ മത്സ്യമാണ് 2016ല്‍ കേരള തീരത്തുനിന്ന് ആകെ ലഭിച്ചത്. 2015ല്‍ ഇത് 4.82 ലക്ഷം ടണ്‍ ആയിരുന്നു. എന്നാല്‍, അടുത്ത വര്‍ഷം മത്തിലഭ്യത വര്ധിക്കുമെന്നുള്ളതിന്റെ സൂചനകള്‍ കാണുന്നുണ്ടെന്നും സിഎംഎഫ്ആര്‍ഐ അധികൃതര്‍ പറഞ്ഞു.