കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലയില്‍ നടക്കുന്ന അഴിമതികള്‍ ചോദ്യംചെയ്തതിന്റെ പേരില്‍ പ്രവേശനപരീക്ഷ എഴുതാന്‍ അവസരം നിഷേധിച്ചതായി പരാതിപ്പെട്ട യുവാവിനെ എംഎ ചരിത്രം കോഴ്സിന്റെ പ്രവേശനപരീക്ഷയില്‍ പങ്കെടുപ്പിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സര്‍വകലാശാല രജിസ്ട്രാര്‍ക്കു നിര്‍ദേശം നല്കി.
രണ്ടു സെമസ്റ്ററുകള്‍ക്കു ബിരുദതലത്തില്‍ 55 ശതമാനം മാര്‍ക്ക് വാങ്ങിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവാവിനു പ്രവേശനപരീക്ഷയില്‍ അവസരം നല്‍കണമെന്നാണു കമ്മീഷന് ആക്ടിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് നിര്‍ദേശം നല്‍കിയത്. 2013-16 കാലഘട്ടത്തില്‍ കാലടി ബിഎ സംസ്കൃതം വിദ്യാര്‍ഥിയായിരുന്ന ആലുവ മാറമ്പള്ളി സ്വദേശി മനോജ് മാധവന് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
നേരത്തെ എംഎ തീയേറ്റര്‍ കോഴ്സിനു പ്രവേശന പരീക്ഷ എഴുതിയെങ്കിലും പ്രവേശനം നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. കാലടി സംസ്കൃത സര്‍വകലാശാലയിലെ അഴിമതികള്‍ ചോദ്യംചെയ്തതിലുള്ള വൈരാഗ്യം കാരണമാണിത്.
ഹോസ്റ്റല്‍, യൂണിയൻ ഫണ്ട് ദുരുപയോഗങ്ങൾക്കെതിരേ പരാതിക്കാരൻ വിജിലന്‍സ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഇതിന്റെ ഫലമായി 2016ലെ സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
എംഎ കോഴ്സിന്റെ പ്രോസ്പെക്ടസില്‍ പറയാത്ത കാര്യങ്ങള്‍ ചൂണ്ടികാണിച്ചാണ് എംഎക്കു പ്രവേശനം നിഷേധിച്ചതെന്നും പരാതിക്കാരന് അറിയിച്ചു. ഇതിനെതിരേ പരാതി നല്‍കിയെങ്കിലും അധികൃതര്‍ നടപടിയെടുത്തില്ല.
പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കാന്‍ കാമ്പസിലെത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞതായും പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് എംഎ ചരിത്ര കോഴ്സ് പഠിക്കാന്‍ അപേക്ഷ നല്‍കിയത്. പ്രവേശനപരീക്ഷ എഴുതാനുള്ള ഹാള്‍ടിക്കറ്റ് നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.
രണ്ടു സെമസ്റ്ററുകള്‍ക്കു ബിരുദതലത്തില്‍ 55 ശതമാനം മാര്‍ക്ക് വാങ്ങിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവാവിനു പ്രവേശനപരീക്ഷയില്‍ അവസരം നല്‍കണമെന്നാണു കമ്മീഷന് ആക്ടിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് നിര്‍ദേശം നല്‍കിയത്. 2013-16 കാലഘട്ടത്തില്‍ കാലടി ബിഎ സംസ്കൃതം വിദ്യാര്‍ഥിയായിരുന്ന ആലുവ മാറമ്പള്ളി സ്വദേശി മനോജ് മാധവന് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
നേരത്തെ എംഎ തീയേറ്റര്‍ കോഴ്സിനു പ്രവേശന പരീക്ഷ എഴുതിയെങ്കിലും പ്രവേശനം നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. കാലടി സംസ്കൃത സര്‍വകലാശാലയിലെ അഴിമതികള്‍ ചോദ്യംചെയ്തതിലുള്ള വൈരാഗ്യം കാരണമാണിത്.
ഹോസ്റ്റല്‍, യൂണിയൻ ഫണ്ട് ദുരുപയോഗങ്ങൾക്കെതിരേ പരാതിക്കാരൻ വിജിലന്‍സ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഇതിന്റെ ഫലമായി 2016ലെ സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
എംഎ കോഴ്സിന്റെ പ്രോസ്പെക്ടസില്‍ പറയാത്ത കാര്യങ്ങള്‍ ചൂണ്ടികാണിച്ചാണ് എംഎക്കു പ്രവേശനം നിഷേധിച്ചതെന്നും പരാതിക്കാരന് അറിയിച്ചു. ഇതിനെതിരേ പരാതി നല്‍കിയെങ്കിലും അധികൃതര്‍ നടപടിയെടുത്തില്ല.
പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കാന്‍ കാമ്പസിലെത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞതായും പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് എംഎ ചരിത്ര കോഴ്സ് പഠിക്കാന്‍ അപേക്ഷ നല്‍കിയത്. പ്രവേശനപരീക്ഷ എഴുതാനുള്ള ഹാള്‍ടിക്കറ്റ് നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.