കൊച്ചി: നഴ്സിംഗ് പ്രവേശനത്തിന് ഏകീകൃത സംവിധാനം വേണമെന്നു സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ കേരള ഘടകം ആവശ്യപ്പെട്ടു. നിലവില്‍ രണ്ടു മാനേജ്മെന്റ് അസോസിയേഷന് അംഗങ്ങളായിട്ടുള്ളവര്‍, സര്‍ക്കാര്‍ കോളജുകള്‍, എസ്എംഇ, കോ-ഓപ്പറേറ്റീവ്, സിമെറ്റ് എന്നിങ്ങനെ നഴ്സിംഗ് പ്രവേശനം നടത്തുന്നവര്‍ വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയാണ് അഡ്മിഷന് നടത്തുന്നത്. സര്‍ക്കാര്‍ എല്‍ബിഎസ് വഴി പ്രവേശനം നടത്തുമ്പോള്‍ മറ്റുള്ളവയിലേക്കെല്ലാം പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസ്ഥയിലാണു വിദ്യാര്‍ഥികള്‍. ഇതിനു മാറ്റം വരുത്തി പ്രവേശന പരീക്ഷയോ ഏകജാല സംവിധാനമോ നടപ്പിലാക്കി പ്രവേശന നടപടി ഏകീകരിക്കണമെന്ന് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ കേരളഘടകം നടത്തുന്ന സംസ്ഥാനതല കായിക മത്സരം ഇന്നു രാവിലെ എട്ടു മുതല്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയി(കുസാറ്റ്)ലെ പ്രധാന മൈതാനിയില്‍ നടക്കുമെന്നും അവര്‍ അറിയിച്ചു.
മത്സരങ്ങള്‍ ഒളിമ്പ്യനും അര്‍ജുന അവാര്‍ഡ് ജേതാവുമായ കെ.എം. ബിനു ഉദ്ഘാടനംചെയ്യും. അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.എസ്. അഭിഷേക് അധ്യക്ഷതവഹിക്കും. എട്ടു മേഖലകളായി ജില്ലകളെ തരംതിരിച്ചു നടത്തിയ മത്സരങ്ങളിലെ വിജയികളാണു സംസ്ഥാനതലത്തില്‍ മാറ്റുരയ്ക്കുന്നത്. ഇവിടെ വിജയിക്കുന്നവര്ക്കു ഒക്ടോബറില്‍ ആന്ധ്രപ്രദേശില്‍ നടക്കുന്ന ദേശീയതല മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. പത്രസമ്മേളനത്തില്‍ ഡി. അനീഷ്, ജി.എസ്. അഭിഷേക, ടീന എസ്. ബാബു, റമീസ് എന്നിവര്‍ പങ്കെടുത്തു.
സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ കേരളഘടകം നടത്തുന്ന സംസ്ഥാനതല കായിക മത്സരം ഇന്നു രാവിലെ എട്ടു മുതല്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയി(കുസാറ്റ്)ലെ പ്രധാന മൈതാനിയില്‍ നടക്കുമെന്നും അവര്‍ അറിയിച്ചു.
മത്സരങ്ങള്‍ ഒളിമ്പ്യനും അര്‍ജുന അവാര്‍ഡ് ജേതാവുമായ കെ.എം. ബിനു ഉദ്ഘാടനംചെയ്യും. അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.എസ്. അഭിഷേക് അധ്യക്ഷതവഹിക്കും. എട്ടു മേഖലകളായി ജില്ലകളെ തരംതിരിച്ചു നടത്തിയ മത്സരങ്ങളിലെ വിജയികളാണു സംസ്ഥാനതലത്തില്‍ മാറ്റുരയ്ക്കുന്നത്. ഇവിടെ വിജയിക്കുന്നവര്ക്കു ഒക്ടോബറില്‍ ആന്ധ്രപ്രദേശില്‍ നടക്കുന്ന ദേശീയതല മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. പത്രസമ്മേളനത്തില്‍ ഡി. അനീഷ്, ജി.എസ്. അഭിഷേക, ടീന എസ്. ബാബു, റമീസ് എന്നിവര്‍ പങ്കെടുത്തു.