തിരുവനന്തപുരം: ഇന്ത്യൻ കോഫി ഹൗസുകളിൽ പാർട്ടി പത്രമായ ദേശാഭിമാനി ഒഴികെ മറ്റൊരു പത്രവും വേണ്ടെന്ന അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് ശുദ്ധ വിവരക്കേടാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. അഡ്മിനിസ്ട്രേറ്റർ അങ്ങനെ പറയാൻ പാടില്ല.
ഉത്തരവ് സർക്കാർ പുനഃപരിശോധിക്കുമെന്നും അഡ്മിനിസ്ട്രേറ്റർക്ക് ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവ് സർക്കാർ പുനഃപരിശോധിക്കുമെന്നും അഡ്മിനിസ്ട്രേറ്റർക്ക് ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.