കോട്ടയം: വീട്, കെട്ടിടം നികു തികൾ അടച്ചവർക്കു വീണ്ടും നികുതി അടയ്ക്കാൻ പഞ്ചായത്തുകളുടെ നോട്ടീസ്. നികുതി അടച്ചതിന്റെ രസീതു കൈവശമില്ലാത്തവർ വീണ്ടും തുക അടയ്ക്കണമെന്ന നിലപാടിലാണു ബിൽ കളക്ടർമാർ. രസീത് ഹാജരാക്കാത്തവരോട് 2013-14 മുതലുള്ള നികുതി പിഴയടക്കം അയയ്ക്കാനാണു നിർദേശം. നികുതി അടവിനെച്ചൊല്ലി സംസ്ഥാനത്തെ മിക്ക പഞ്ചായത്തുകളിലും രൂക്ഷമായ തർക്കം തുടരുകയാണ്. വിഷയം വിവാദത്തിനും ഒച്ചപ്പാടിനും ഇടയാക്കിയിട്ടും പഞ്ചായത്ത് ഭരണസമിതികളും ജനപ്രതിനിധികളും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതിലും ദുരൂഹതയേറി. രസീതു ബുക്കുകൾ പരിശോധിച്ചു നികുതി അടച്ചതാണോ എന്ന് ഉദ്യോഗസ്ഥരാണ് ഉറപ്പുവരുത്തേണ്ടതെന്നു നികുതി ദായകർ പറയുന്നു. വലിയ വീടുകൾക്കും ബഹുനില മന്ദിരങ്ങൾക്കും ഭീമമായ നികുതിയാണു പഞ്ചായത്ത് ഈടാക്കുന്നത്. നാട്ടിൽ താമസമില്ലാത്തവർ നോട്ടീസ് ലഭിച്ചതിന്റെ പേരിൽ വീണ്ടും നാട്ടിലെത്തി രണ്ടാമതും നികുതി അടക്കാൻ നിർബന്ധിതരാവുകയാണ്. അതേസമയം, പല പഞ്ചായത്തുകളിൽ കരം അടവു സംബന്ധിച്ചു രസീതു ബുക്കുകളും ബുക്കുകളിലെ പേജുകളും കാണാതെ വന്നതും വിവാദമായിരിക്കുകയാണ്. വീടു പൊളിച്ചുമാറ്റിയവർക്കും വിറ്റവർക്കുമെല്ലാം ഇപ്പോൾ നോട്ടീസ് ലഭിക്കുന്നുണ്ട്.
നികുതി രേഖകൾ കംപ്യൂട്ടർ ഓണ്‍ ലൈനിലാക്കുന്നതിന്റെ ഭാഗമായി രേഖകൾ എന്റർ ചെയ്തു വരികയാണെന്നും രസീതു ബുക്കിൽ നികുതി അടച്ചതായി രേഖയില്ലാത്തവരെയാണു നോട്ടീസ് അയച്ചു വിളിക്കുന്നതെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. അതേസമയം, ബിൽ ബുക്കുകൾ നഷ്ടപ്പെടുത്തി ഉദ്യോഗസ്ഥർ പരക്കെ പണം കവർച്ച നടത്തിയതായും സംസ്ഥാനതലത്തിൽ അന്വേഷണം വേണമെന്നും നികുതിദായകർ ആരോപിക്കുന്നു. നികുതി അദാലത്തുകളിൽ കരം അടച്ചവർക്കാണു കൂടുതലായി നോട്ടീസ് എത്തിക്കൊണ്ടിരിക്കുന്നത്.
അദാലത്തുകളിൽ കരം അടച്ചതിന്റെ രസീതു ബുക്കുകളാണ് കൂടുതലായും കാണാതായിരിക്കുന്നത്. ഏറെപ്പേരും അതതു പ്രദേശത്തു പഞ്ചായത്ത് വിളിച്ചുകൂട്ടുന്ന കരം പിരിവ് ക്യാന്പുകളിലാണ് വീട്, കെട്ടിട നികുതി അടയ്ക്കുന്നത്. പിരിക്കുന്ന പണം അതതു ദിവസം നികുതി ഉദ്യോഗസ്ഥർ ട്രഷറിയിൽ അടയ്ക്കണമെന്നാണ് ചട്ടം. ഇത്തരത്തിൽ പണം അടച്ചതിന്റെ രേഖകളും പല പഞ്ചായത്തുകളിലും കാണാനില്ല.
നികുതി രേഖകൾ കംപ്യൂട്ടർ ഓണ്‍ ലൈനിലാക്കുന്നതിന്റെ ഭാഗമായി രേഖകൾ എന്റർ ചെയ്തു വരികയാണെന്നും രസീതു ബുക്കിൽ നികുതി അടച്ചതായി രേഖയില്ലാത്തവരെയാണു നോട്ടീസ് അയച്ചു വിളിക്കുന്നതെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. അതേസമയം, ബിൽ ബുക്കുകൾ നഷ്ടപ്പെടുത്തി ഉദ്യോഗസ്ഥർ പരക്കെ പണം കവർച്ച നടത്തിയതായും സംസ്ഥാനതലത്തിൽ അന്വേഷണം വേണമെന്നും നികുതിദായകർ ആരോപിക്കുന്നു. നികുതി അദാലത്തുകളിൽ കരം അടച്ചവർക്കാണു കൂടുതലായി നോട്ടീസ് എത്തിക്കൊണ്ടിരിക്കുന്നത്.
അദാലത്തുകളിൽ കരം അടച്ചതിന്റെ രസീതു ബുക്കുകളാണ് കൂടുതലായും കാണാതായിരിക്കുന്നത്. ഏറെപ്പേരും അതതു പ്രദേശത്തു പഞ്ചായത്ത് വിളിച്ചുകൂട്ടുന്ന കരം പിരിവ് ക്യാന്പുകളിലാണ് വീട്, കെട്ടിട നികുതി അടയ്ക്കുന്നത്. പിരിക്കുന്ന പണം അതതു ദിവസം നികുതി ഉദ്യോഗസ്ഥർ ട്രഷറിയിൽ അടയ്ക്കണമെന്നാണ് ചട്ടം. ഇത്തരത്തിൽ പണം അടച്ചതിന്റെ രേഖകളും പല പഞ്ചായത്തുകളിലും കാണാനില്ല.