കല്യാശേരി(കണ്ണൂർ): കേരളത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ വ്യത്യാസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കല്യാശേരിയിൽ ഇ.കെ.നായനാരുടെ ചരമവാർഷികാചരണത്തിന്റെ ഭാഗമായുള്ള അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിനെയും ഇടതുപക്ഷത്തെയും അവർ ഒരുമിച്ചാണ് എതിർക്കുന്നത്. കോൺഗ്രസും ബിജെപിയും ഒരു പോലെ ശത്രുക്കളായി കാണുന്നത് സിപിഎമ്മിനെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസിന്റെ ബഹുജന പിന്തുണ തിരിച്ചറിഞ്ഞ ബിജെപി അതിൽനിന്ന് ഒരു വലിയ വിഭാഗത്തെ അടർത്താൻ ശ്രമിക്കുകയാണ്. ഇടതുപക്ഷത്തെ, പ്രത്യേകിച്ചു സിപിഎമ്മിനെ ഇല്ലായ്മ ചെയ്യാനാണു ബിജെപി ശ്രമിക്കുന്നത്. സിപിഎമ്മിനു സ്വാധീനമുള്ള മേഖലകളിലെല്ലാം എതിർക്കാനായി എല്ലാ ശക്തികളെയും കൂട്ടുപിടിക്കാനാണു ബിജെപി ശ്രമം. ത്രിപുരയിൽപോലും ഇപ്പോൾ അത്തരം നീക്കമാണു നടത്തുന്നത്. ഇടതുപക്ഷം ശക്തമായ മേഖലകളിൽ ആർഎസ്എസിന് അവരുടെ അജണ്ട വിജയിപ്പിക്കാനാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ ഒ. വി. നാരായണൻ അധ്യക്ഷത വഹിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ എംഎൽഎ, പി.കെ. ശ്രീമതി എംപി, എം.വി. ജയരാജൻ, പി. ജയരാജൻ, എം.വി. ഗോവിന്ദൻ, ടി.വി. രാജേഷ് എംഎൽഎ, ടി. ചന്ദ്രൻ, നായനാരുടെ പത്നി കെ.പി. ശാരദടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.
കോൺഗ്രസിന്റെ ബഹുജന പിന്തുണ തിരിച്ചറിഞ്ഞ ബിജെപി അതിൽനിന്ന് ഒരു വലിയ വിഭാഗത്തെ അടർത്താൻ ശ്രമിക്കുകയാണ്. ഇടതുപക്ഷത്തെ, പ്രത്യേകിച്ചു സിപിഎമ്മിനെ ഇല്ലായ്മ ചെയ്യാനാണു ബിജെപി ശ്രമിക്കുന്നത്. സിപിഎമ്മിനു സ്വാധീനമുള്ള മേഖലകളിലെല്ലാം എതിർക്കാനായി എല്ലാ ശക്തികളെയും കൂട്ടുപിടിക്കാനാണു ബിജെപി ശ്രമം. ത്രിപുരയിൽപോലും ഇപ്പോൾ അത്തരം നീക്കമാണു നടത്തുന്നത്. ഇടതുപക്ഷം ശക്തമായ മേഖലകളിൽ ആർഎസ്എസിന് അവരുടെ അജണ്ട വിജയിപ്പിക്കാനാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ ഒ. വി. നാരായണൻ അധ്യക്ഷത വഹിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ എംഎൽഎ, പി.കെ. ശ്രീമതി എംപി, എം.വി. ജയരാജൻ, പി. ജയരാജൻ, എം.വി. ഗോവിന്ദൻ, ടി.വി. രാജേഷ് എംഎൽഎ, ടി. ചന്ദ്രൻ, നായനാരുടെ പത്നി കെ.പി. ശാരദടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.