ഇസ്ലാമാബാദ് : രാജ്യദ്രോഹക്കേസിൽ വിചാരണ നേരിടുന്ന മുൻ പാക് പ്രസിഡന്റ് പർവേസ് മുഷാറഫ് കോടതിയിൽ ഹാജരാവുന്നതിന് ഉന്നയിച്ച വ്യവസ്ഥകൾ പാക് സർക്കാർ തള്ളി.
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടയാൾക്ക് ഉപാധി ഉന്നയിക്കാൻ അവകാശമില്ലെന്നു സർക്കാർ അഭിഭാഷകൻ അറിയിച്ചു. സൈനിക സംരക്ഷണം നൽകണമെന്നും വിചാരണയ്ക്കുശേഷം ദുബായിയിലേക്കു തിരിച്ചുപോകാൻ അവസരം നൽകണമെന്നുമാണു മുഷാറഫ് മുന്നോട്ടുവച്ച മുഖ്യ ഉപാധികൾ. മുഷാറഫിനു നിയമപ്രകാരം അവകാശപ്പെട്ട സുരക്ഷ നൽകാമെന്നു സർക്കാർ വ്യക്തമാക്കി. ദുബായിയിൽ പ്രവാസ ജീവിതം നയിക്കുന്ന മുൻ പ്രസിഡന്റിനു കോടതിയിൽ ഹാജരാവാൻ ഉദ്ദേശ്യമില്ലെന്നും കേസ് നീട്ടിക്കൊണ്ടുപോകാനാണ് ഉപാധികൾ ഉന്നയിക്കുന്നതെന്നും ഫെഡറൽ സർക്കാരിന്റെ ചീഫ് പ്രോസിക്യൂട്ടർ മുഹമ്മദ് അക്രം ഷേക്ക് ആരോപിച്ചു. രാജ്യദ്രോഹക്കേസിൽ സ്പെഷൽ കോടതി ഇന്ന് നടപടികൾ പുനരാരംഭിക്കും.
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടയാൾക്ക് ഉപാധി ഉന്നയിക്കാൻ അവകാശമില്ലെന്നു സർക്കാർ അഭിഭാഷകൻ അറിയിച്ചു. സൈനിക സംരക്ഷണം നൽകണമെന്നും വിചാരണയ്ക്കുശേഷം ദുബായിയിലേക്കു തിരിച്ചുപോകാൻ അവസരം നൽകണമെന്നുമാണു മുഷാറഫ് മുന്നോട്ടുവച്ച മുഖ്യ ഉപാധികൾ. മുഷാറഫിനു നിയമപ്രകാരം അവകാശപ്പെട്ട സുരക്ഷ നൽകാമെന്നു സർക്കാർ വ്യക്തമാക്കി. ദുബായിയിൽ പ്രവാസ ജീവിതം നയിക്കുന്ന മുൻ പ്രസിഡന്റിനു കോടതിയിൽ ഹാജരാവാൻ ഉദ്ദേശ്യമില്ലെന്നും കേസ് നീട്ടിക്കൊണ്ടുപോകാനാണ് ഉപാധികൾ ഉന്നയിക്കുന്നതെന്നും ഫെഡറൽ സർക്കാരിന്റെ ചീഫ് പ്രോസിക്യൂട്ടർ മുഹമ്മദ് അക്രം ഷേക്ക് ആരോപിച്ചു. രാജ്യദ്രോഹക്കേസിൽ സ്പെഷൽ കോടതി ഇന്ന് നടപടികൾ പുനരാരംഭിക്കും.