ടെഹ്റാൻ: ഇറാനിൽ ഇന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പു നടക്കും. വോട്ടെടുപ്പു തടസ്സപ്പെടുത്താൻ ശ്രമിക്കരുതെന്നു പ്രസിഡന്റ് ഹസൻ റുഹാനി വിപ്ളവഗാർഡുകൾക്കു മുന്നറിയിപ്പു നൽകി.
കോടിക്കണക്കിനു ഡോളറിന്റെ ഇടപാടുള്ള സാന്പത്തിക സാമ്രാജ്യത്തിന്റെ മേൽനോട്ടച്ചുമതലയുള്ള വിപ്ളവഗാർഡുകളെ പരസ്യമായി വിമർശിക്കാൻ ഇറാനിൽ ആരും ധൈര്യപ്പെടാറില്ല. തെരഞ്ഞെടുപ്പിൽ റുഹാനിയുടെ മുഖ്യ എതിരാളിയായ തീവ്ര നിലപാടുകാരനായ ഇബ്രാഹിം റെയിസിക്ക് വിപ്ലവഗാർഡുകളുടെ പിന്തുണയുണ്ടെന്നു പറയപ്പെടുന്നു. ആണവ പ്രശ്നത്തിന്റെ പേരിൽ ഒറ്റപ്പെട്ട ഇറാനെ വീണ്ടും മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനു ശ്രമിച്ച മിതവാദിയായ റുഹാനി തന്നെ ഇത്തവണയും ജയിക്കുമെന്നാണു വിലയിരുത്തൽ.
കോടിക്കണക്കിനു ഡോളറിന്റെ ഇടപാടുള്ള സാന്പത്തിക സാമ്രാജ്യത്തിന്റെ മേൽനോട്ടച്ചുമതലയുള്ള വിപ്ളവഗാർഡുകളെ പരസ്യമായി വിമർശിക്കാൻ ഇറാനിൽ ആരും ധൈര്യപ്പെടാറില്ല. തെരഞ്ഞെടുപ്പിൽ റുഹാനിയുടെ മുഖ്യ എതിരാളിയായ തീവ്ര നിലപാടുകാരനായ ഇബ്രാഹിം റെയിസിക്ക് വിപ്ലവഗാർഡുകളുടെ പിന്തുണയുണ്ടെന്നു പറയപ്പെടുന്നു. ആണവ പ്രശ്നത്തിന്റെ പേരിൽ ഒറ്റപ്പെട്ട ഇറാനെ വീണ്ടും മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനു ശ്രമിച്ച മിതവാദിയായ റുഹാനി തന്നെ ഇത്തവണയും ജയിക്കുമെന്നാണു വിലയിരുത്തൽ.