ലോകത്തെ നടുക്കിയ വാനാക്രൈ എന്ന റാൻസംവേർ ഉത്തരകൊറിയൻ ‘സൃഷ്ടി’യാണെന്ന് അമേരിക്കൻ മാധ്യമങ്ങൾ. സൈബർ സെക്യൂരിറ്റി വിദഗ്ധരെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണു റിപ്പോർട്ടുകൾ. നൂറു ശതമാനം ഉറപ്പായ നിഗമനമല്ല ഇതെന്നും അവർ പറയുന്നു. വാനാക്രൈയുടെ ഒരു മുൻ പതിപ്പിലെ ചില കോഡുകൾ സൈബർ നുഴഞ്ഞുകയറ്റ ഗ്രൂപ്പായ ലാസറസുമായി പങ്കുവച്ചിട്ടുണ്ട്. ലാസറസിന് ഉത്തരകൊറിയൻ ഭരണകൂടവുമായി ബന്ധമുണ്ട്. ഇതാണു നിഗമനത്തിന് അടിസ്ഥാനം.
ഇതിനിടെ വിൻഡോസിന്റെ ഉപജ്ഞാതാക്കളായ മൈക്രോസോഫ്റ്റ് യുഎസ് ഗവൺമെന്റിനെ കുറ്റപ്പെടുത്തി. വിൻഡോസ് ഉപയോഗിക്കുന്ന സിസ്റ്റങ്ങളിലാണ് ഈ വൈറസ് ആക്രമണം. അതിനു വഴിതെളിച്ചതു വിൻഡോസിൽ ഉണ്ടായ എംഎസ് 17-010 എന്നൊരു തകരാറാണ്. ഈ തകരാർ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം മുന്പേ കണ്ടെത്തിയിരുന്നു. അവർ മൈക്രോസോഫ്റ്റിനെ അത് അറിയിച്ചില്ല. എന്നു മാത്രമല്ല, അതുവഴി സിസ്റ്റത്തിൽ കയറാനുള്ള പ്രോഗ്രാമും തയാറാക്കി. അതു നാഷണൽ സെക്യൂരിറ്റി ഏജൻസി (എൻഎസ്എ) സൂക്ഷിച്ചു. നുഴഞ്ഞുകയറ്റക്കാർ അത് അവിടെനിന്നു മോഷ്ടിച്ചു. അതു കൂടുതൽ വിപുലമാക്കിയാണു വാനാക്രൈ റാൻസംവേർ ഇറക്കിയത്. കംപ്യൂട്ടറുകളിലെ ഫയലുകളും ഡാറ്റയും ബന്ധനത്തിലാക്കിയിട്ടു മോചനദ്രവ്യം ചോദിക്കുകയാണ് ഈ വൈറസ് ചെയ്യുന്നത്.
ഡിജിറ്റൽ യുഗത്തിന് ഒരു ജനീവാ കൺവൻഷൻ ഉണ്ടാകണമെന്നു മൈക്രോസോഫ്റ്റിന്റെ പ്രസിഡന്റ് ബ്രാഡ് സ്മിത്ത് ആവശ്യപ്പെട്ടു. സോഫ്റ്റ്വേർ തകരാറുകൾ ശ്രദ്ധയിൽപ്പെടുന്നവർ അവ നിർമാതാക്കളെ അറിയിക്കാൻ ഉടന്പടി ഉണ്ടാക്കണം. അതു ചെയ്യാതെ എൻഎസ്എയിൽ സൂക്ഷിച്ചതാണു തകരാർ പരിഹരിക്കൽ വൈകാൻ കാരണമായതെന്നും സ്മിത്ത് പറഞ്ഞു.
ഇതിനിടെ വിൻഡോസിന്റെ ഉപജ്ഞാതാക്കളായ മൈക്രോസോഫ്റ്റ് യുഎസ് ഗവൺമെന്റിനെ കുറ്റപ്പെടുത്തി. വിൻഡോസ് ഉപയോഗിക്കുന്ന സിസ്റ്റങ്ങളിലാണ് ഈ വൈറസ് ആക്രമണം. അതിനു വഴിതെളിച്ചതു വിൻഡോസിൽ ഉണ്ടായ എംഎസ് 17-010 എന്നൊരു തകരാറാണ്. ഈ തകരാർ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം മുന്പേ കണ്ടെത്തിയിരുന്നു. അവർ മൈക്രോസോഫ്റ്റിനെ അത് അറിയിച്ചില്ല. എന്നു മാത്രമല്ല, അതുവഴി സിസ്റ്റത്തിൽ കയറാനുള്ള പ്രോഗ്രാമും തയാറാക്കി. അതു നാഷണൽ സെക്യൂരിറ്റി ഏജൻസി (എൻഎസ്എ) സൂക്ഷിച്ചു. നുഴഞ്ഞുകയറ്റക്കാർ അത് അവിടെനിന്നു മോഷ്ടിച്ചു. അതു കൂടുതൽ വിപുലമാക്കിയാണു വാനാക്രൈ റാൻസംവേർ ഇറക്കിയത്. കംപ്യൂട്ടറുകളിലെ ഫയലുകളും ഡാറ്റയും ബന്ധനത്തിലാക്കിയിട്ടു മോചനദ്രവ്യം ചോദിക്കുകയാണ് ഈ വൈറസ് ചെയ്യുന്നത്.
ഡിജിറ്റൽ യുഗത്തിന് ഒരു ജനീവാ കൺവൻഷൻ ഉണ്ടാകണമെന്നു മൈക്രോസോഫ്റ്റിന്റെ പ്രസിഡന്റ് ബ്രാഡ് സ്മിത്ത് ആവശ്യപ്പെട്ടു. സോഫ്റ്റ്വേർ തകരാറുകൾ ശ്രദ്ധയിൽപ്പെടുന്നവർ അവ നിർമാതാക്കളെ അറിയിക്കാൻ ഉടന്പടി ഉണ്ടാക്കണം. അതു ചെയ്യാതെ എൻഎസ്എയിൽ സൂക്ഷിച്ചതാണു തകരാർ പരിഹരിക്കൽ വൈകാൻ കാരണമായതെന്നും സ്മിത്ത് പറഞ്ഞു.